രണ്ട് മാസമായി ശമ്പളമില്ല, മന്ത്രിയോട് കുടിശ്ശിക ചോദിച്ച് ജീവനക്കാർ; കിട്ടിയത് കേസ്


● ബഹളമുണ്ടാക്കിയതിനും സംഘർഷാവസ്ഥ സൃഷ്ടിച്ചതിനും കേസ്.
● പ്രിൻസിപ്പലിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
● നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരാണ് പ്രതിഷേധിച്ചത്.
മലപ്പുറം: (KVARTHA) രണ്ട് മാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിനെ തടഞ്ഞ താൽക്കാലിക ജീവനക്കാർക്കെതിരെ പോലീസ് കേസ്. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിലാണ് സംഭവം. സംഘം ചേർന്ന് ബഹളമുണ്ടാക്കി, സംഘർഷാവസ്ഥ സൃഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കണ്ടാലറിയാവുന്ന ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽ രാജിന്റെ പരാതിയിലാണ് മഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഗവ. മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ചൊവ്വാഴ്ച എത്തിയപ്പോഴാണ് ജീവനക്കാർ മന്ത്രിക്ക് മുന്നിലെത്തി നേരിട്ട് ശമ്പളക്കുടിശ്ശികയെക്കുറിച്ച് പരാതിപ്പെട്ടത്. എച്ച്.ഡി.സിക്ക് കീഴിൽ ജോലി ചെയ്യുന്ന നഴ്സുമാർ, നഴ്സിങ് അസിസ്റ്റൻ്റുമാർ, എക്സ്-റേ ടെക്നീഷ്യൻമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരാണ് പ്രതിഷേധിച്ചത്. തങ്ങളുടെ പരാതി കേൾക്കാതെ മന്ത്രി പോകാൻ ശ്രമിച്ചതോടെ ജീവനക്കാർ ബഹളമുണ്ടാക്കുകയായിരുന്നു.
ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: A case was filed against temporary employees of Manjeri Medical College for protesting against Health Minister Veena George over unpaid salaries.
#Manjeri #VeenaGeorge #SalaryIssue #KeralaPolitics #Protest #MedicalCollege