ലോക്ക് ഡൗണ്‍; പരിശോധനയ്ക്കായി ഓട്ടോ തടഞ്ഞപ്പോള്‍ മരിച്ച വീട്ടില്‍ പോകുകയാണെന്ന് യാത്രക്കാരന്‍, സംശയം തോന്നിയ പൊലീസ് വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തതോ 'മരിച്ച അളിയന്‍', യുവാവും ബുദ്ധി ഉപദേശിച്ച ഡ്രൈവറും കുടുങ്ങി
Mar 26, 2020, 11:04 IST
ADVERTISEMENT
കൊല്ലം: (www.kvartha.com 26.03.2020) പൊലീസിനെ കമ്പളിപ്പിക്കാന്‍ ശ്രമിച്ച യുവാവും ഓട്ടോ ഡ്രൈവറും കുടുങ്ങി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അനാവശ്യമായി നിരത്തിലിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് പൊലീസ് സ്ഥീകരിച്ചുവരുന്നത്. വാഹനങ്ങള്‍ ഉള്‍പ്പെടെ പരിശോധനയ്ക്ക് വിധയമാക്കുകയും ആളുകളുടെ പക്കല്‍ നിന്നും സത്യവാങ്മൂലം വാങ്ങുകയും ചെയ്താണ് ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ പൊലീസ് അനുമതി നല്‍കുന്നത്. ഇതിനിടെയാണ് ശങ്കരമംഗലത്ത് നടത്തിയ പരിശോധനക്കിടെ യുവാവും ഓട്ടോ ഡ്രൈവറും ചേര്‍ന്ന് ചവറ പൊലീസിനെ കമ്പളിപ്പിക്കാന്‍ ശ്രമിച്ച സംഭവം.
തിരുവനന്തപുരം ആനയറ സ്വദേശിയായ ശ്രീപാലിന്റെ ഓട്ടോ പരിശോധനയ്ക്കായി തടഞ്ഞപ്പോള്‍ അളിയന്‍ മരിച്ചെന്നും കാണാന്‍ പോകുകയാണെന്നും പറഞ്ഞ് യാത്രക്കാരന്‍ സത്യവാങ്മൂലം നല്‍കി. മരണവിവരം അറിഞ്ഞപ്പോള്‍ പൊലീസ് ഇവരെ യാത്ര തുടരാന്‍ അനുവദിച്ചെങ്കിലും യാത്രക്കാരനായ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഫോണ്‍ നമ്പര്‍ വാങ്ങി ഇയാളുടെ വീട്ടിലേക്ക് വിളിച്ചു. വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് 'മരിച്ചെ'ന്ന് പറഞ്ഞ അളിയന്‍.
പൊലീസ് കാര്യം പറഞ്ഞപ്പോള്‍ സംഭവം അറിഞ്ഞ് അളിയനും ഞെട്ടി. ഉടനെ യുവാവിനെ കയ്യോടെ പിടികൂടി ചവറ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഓട്ടോ ഡ്രൈവറാണ് ഇങ്ങനെ ഒരു നുണയ്ക്ക് ബുദ്ധി ഉപദേശിച്ചതെന്ന് ചോദ്യം ചെയ്യലില്‍ യുവാവ് പറഞ്ഞു. പൊലീസിനെ കബളിപ്പിച്ച് ഓട്ടോ നിരത്തിലിറക്കിയതിന് ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Keywords: Kollam, News, Kerala, Auto Driver, Youth, Police, Phone call, House, Case, Lock down, lock down; youth and auto driver arrested for unnecessary travel
തിരുവനന്തപുരം ആനയറ സ്വദേശിയായ ശ്രീപാലിന്റെ ഓട്ടോ പരിശോധനയ്ക്കായി തടഞ്ഞപ്പോള്‍ അളിയന്‍ മരിച്ചെന്നും കാണാന്‍ പോകുകയാണെന്നും പറഞ്ഞ് യാത്രക്കാരന്‍ സത്യവാങ്മൂലം നല്‍കി. മരണവിവരം അറിഞ്ഞപ്പോള്‍ പൊലീസ് ഇവരെ യാത്ര തുടരാന്‍ അനുവദിച്ചെങ്കിലും യാത്രക്കാരനായ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഫോണ്‍ നമ്പര്‍ വാങ്ങി ഇയാളുടെ വീട്ടിലേക്ക് വിളിച്ചു. വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് 'മരിച്ചെ'ന്ന് പറഞ്ഞ അളിയന്‍.
പൊലീസ് കാര്യം പറഞ്ഞപ്പോള്‍ സംഭവം അറിഞ്ഞ് അളിയനും ഞെട്ടി. ഉടനെ യുവാവിനെ കയ്യോടെ പിടികൂടി ചവറ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഓട്ടോ ഡ്രൈവറാണ് ഇങ്ങനെ ഒരു നുണയ്ക്ക് ബുദ്ധി ഉപദേശിച്ചതെന്ന് ചോദ്യം ചെയ്യലില്‍ യുവാവ് പറഞ്ഞു. പൊലീസിനെ കബളിപ്പിച്ച് ഓട്ടോ നിരത്തിലിറക്കിയതിന് ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Keywords: Kollam, News, Kerala, Auto Driver, Youth, Police, Phone call, House, Case, Lock down, lock down; youth and auto driver arrested for unnecessary travel
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

