കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം; 3 കടകള്‍ പൂര്‍ണമായി കത്തിനശിച്ചതായി പൊലീസ്
                                                 Sep 10, 2021, 16:05 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കോഴിക്കോട്: (www.kvartha.com 10.09.2021) കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം. ചെരുപ്പ് കടയില്‍ നിന്നാണ് തീപടര്‍ന്നത്. വലിയ അഗ്നിബാധയാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അതേസമയം തീ എത്രത്തോളം വ്യാപിച്ചുവെന്നത് ഫയര്‍ഫോഴ്സ് പരിശോധിക്കുകയാണ്. സ്ഥലത്ത് ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്നത് പരിശോധിക്കുകയാണ്.  
 
 
  തീപടര്‍ന്ന സമയം ഉളളിലുണ്ടായിരുന്ന രണ്ടുപേരെ രക്ഷിച്ചു. ഷോര്‍ട് സര്‍ക്യൂടാണ് അപകട കാരണമെന്നാണ് പ്രാഥമികമായ നിഗമനം. തീ പിടുത്തം നിയന്ത്രണവിധേയമായെന്നും പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും പൊലീസ് പറഞ്ഞു. മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചതായും പൊലീസ് വ്യക്തമാക്കുന്നു.  
  FB:  Kozhikode, News, Kerala, Police, Fire, Large fire breaks out at Mithaitheru 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
