Kottiyoor | കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: സമാപന ചടങ്ങുകളുടെ മുന്നോടിയായി മകം കലംവരവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവ സമാപന ചടങ്ങുകളുടെ മുന്നോടിയായി മകം കലം വരവ്. ശനിയാഴ്ച ഉച്ച ശീവേലി കഴിഞ്ഞ് ആനകള്‍ പടിഞ്ഞാറെ നടവഴി അക്കരെ സന്നിധാനം വിട്ടിറങ്ങും. ഇതോടൊപ്പം സ്ത്രീകളും അക്കരെ ക്ഷേത്രത്തില്‍ നിന്നിറങ്ങും.
Aster mims 04/11/2022

തുടര്‍ദിവസങ്ങളില്‍ വിശേഷ വാദ്യങ്ങള്‍ ഉണ്ടാകില്ല. കലം പൂജയ്ക്ക് ആവശ്യമായ കലങ്ങള്‍ സന്ധ്യയോടെ കൊട്ടിയൂരില്‍ എത്തിക്കും. നല്ലൂരാന്‍ എന്നറിയപ്പെടുന്ന 'കുലാല' സ്ഥാനികന്റെ നേതൃത്വത്തില്‍ പന്ത്രണ്ട് അംഗ സംഘമാണ് കലങ്ങള്‍ എത്തിക്കുക. 

Kottiyoor | കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: സമാപന ചടങ്ങുകളുടെ മുന്നോടിയായി മകം കലംവരവ്

ശനിയാഴ്ച അര്‍ധരാത്രി ഗൂഢ പൂജകള്‍ തുടങ്ങും. ഗൂഢപൂജ സമയത്ത് അക്കരെ കൊട്ടിയൂരില്‍ ആരെയും പ്രവേശിപ്പിക്കില്ല. അവസാനത്തെ ചതുശ്ശതം അത്തം നാളില്‍ ചൊവ്വാഴ്ച നിവേദിക്കും. അന്ന് തന്നെ വാളാട്ടവും കലശ പൂജയും നടക്കും. ബുധനാഴ്ചത്തെ തൃക്കലശാട്ടോടെ ഈ വര്‍ഷത്തെ വൈശാഖോത്സവം സമാപിക്കും.

Keywords: Kannur, News, Kerala, Kottiyoor, Kottiyoor: Makam Kalam Varavu of Vaishaka Maholsavam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia