വിവാദങ്ങൾക്കിടെ വീണ്ടും സ്ഥാനക്കയറ്റം; എംആർ അജിത് കുമാർ എക്സൈസ് മേധാവി

 
M.R. Ajith Kumar, newly appointed Excise Commissioner of Kerala.
Watermark

Photo Credit: Facebook/M R Ajith Kumar IPS

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 1995 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അജിത് കുമാർ.
● മനോജ് ഏബ്രഹാം ഫയർ ആൻഡ് റെസ്ക്യൂവിൽ നിന്ന് വിജിലൻസിലേക്ക്.
● യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടറിൽ നിന്ന് ഫയർ മേധാവിയിലേക്ക്.
● ബൽറാം കുമാർ ഉപാധ്യായ പൊലീസ് അക്കാദമി ഡയറക്ടറാകും.
● മഹിപാൽ യാദവിന് ക്രൈം എഡിജിപി സ്ഥാനം.

തിരുവനന്തപുരം: (KVARTHA) സംസ്ഥാന പൊലീസ് സേനയിൽ വലിയ അഴിച്ചുപണി. എഡിജിപി എം.ആർ. അജിത് കുമാറിന് എക്സൈസ് കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ചു. ബറ്റാലിയൻ എഡിജിപി സ്ഥാനത്ത് നിന്നാണ് അദ്ദേഹത്തെ ഈ തന്ത്രപ്രധാന പദവിയിലേക്ക് നിയമിച്ചിരിക്കുന്നത്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ യോഗേഷ് ഗുപ്തയെ ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലായും നിയമിച്ചു.

Aster mims 04/11/2022

നിലവിൽ ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടറായിരുന്ന മനോജ് ഏബ്രഹാം ഇനി വിജിലൻസ് ഡയറക്ടറാകും. ജയിൽ ഡിജിപി ആയിരുന്ന ബൽറാം കുമാർ ഉപാധ്യായയെ കേരള പൊലീസ് അക്കാദമി ഡയറക്ടറായും, എക്സൈസ് കമ്മീഷണറായിരുന്ന മഹിപാൽ യാദവിനെ ക്രൈം എഡിജിപി ആയും നിയമിച്ചു.

നേരത്തെ അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ തുടങ്ങിയ വിവാദങ്ങളിൽ ഉൾപ്പെട്ട് നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് എം.ആർ. അജിത് കുമാർ. 1995 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 2028 വരെ സർവീസിൽ ഉണ്ടാകും. ജൂൺ 30ന് ഡിജിപി എസ്. ദർവേഷ് സാഹിബ് വിരമിക്കുമ്പോൾ സംസ്ഥാന പൊലീസ് മേധവിയുടെ സാധ്യതാ പട്ടികയിലും അജിത് കുമാറിന്റെ പേര് ഉൾപ്പെടുന്നു.

കേരള പൊലീസ് തലപ്പത്തെ അഴിച്ചുപണി മാറ്റങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.

Article Summary: Kerala government reshuffles top police officials, appointing M.R. Ajith Kumar as the new Excise Commissioner and Manoj Abraham as the Vigilance Director. Other key officers also receive new postings. Ajith Kumar, despite past controversies, is a potential candidate for the state police chief.

#KeralaPolice, #PoliceTransfer, #AjithKumar, #ManojAbraham, #KeralaGovt, #PoliceNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia