റോഡ് നിർമ്മാണത്തിലെ പിഴവ്: 'വിദഗ്ധരാണെന്ന് പറഞ്ഞിട്ട്'- അതോറിറ്റിയോട് ഹൈക്കോടതി


● കേരളത്തിലെ ദേശീയപാതകൾ തകർന്നു.
● 'ക്ഷമാപൂർവം കാത്തിരുന്നു' എന്ന് കോടതി.
● 'വെള്ളം ഒലിച്ചിറങ്ങിയതാണ് പ്രധാന പ്രശ്നം.'
● 'ഘടനാപരമായ മാറ്റങ്ങൾ വേണം.'
● കരാർ കമ്പനി കരിമ്പട്ടികയിൽ.
● വ്യാഴാഴ്ചക്കകം റിപ്പോർട്ട് നൽകണം.
● 'പിഴവ് പറ്റാറുണ്ട്' എന്ന് അതോറിറ്റി.
കൊച്ചി: (KVARTHA) കേരളത്തിലെ ദേശീയപാതകളുടെ തകര്‍ച്ചയില്‍ ദേശീയപാത അതോറിറ്റിയെ ആശങ്കയും ബുദ്ധിമുട്ടും അറിയിച്ച് ഹൈക്കോടതി. കേരളത്തിന്റെ ആശങ്കയും ബുദ്ധിമുട്ടും അറിയിക്കുകയാണെന്നും എല്ലാം ശരിയായി വരുന്നു എന്നു കരുതിയപ്പോഴാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നും ഹൈക്കോടതി പറഞ്ഞു.
ദേശീയപാതകളുടെ കാര്യത്തില്‍ സംഭവിച്ചതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടെന്നും മോശമായ അവസ്ഥയിലാണ് കാര്യങ്ങളെന്നും ദേശീയപാത അതോറിറ്റി പ്രതികരിച്ചു. വെള്ളം ഒലിച്ചിറങ്ങിയതാണ് പ്രശ്‌നം എന്നാണ് മനസിലാകുന്നത്. ആവശ്യമെങ്കില്‍ ഘടനാപരമായ മാറ്റം വരുത്തുകയാണ് പോംവഴി. തങ്ങളുടെ വിദഗ്ധര്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കി. ദേശീയപാത നിര്‍മാണം സംബന്ധിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ദേശീയപാത അതോറിറ്റിയോട് മറുപടി ആരാഞ്ഞത്.
ദേശീയപാതയില്‍ സംഭവിച്ചതില്‍ സംസ്ഥാനത്തിന് ഒട്ടും സന്തോഷമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ആശങ്കയും ബുദ്ധിമുട്ടും അറിയിക്കുകയാണ്. 2-3 വര്‍ഷമായി ഇത് ശരിയാകാനായി ക്ഷമാപൂര്‍വം കാത്തിരിക്കുകയായിരുന്നു. പെട്ടെന്നാണ് ഇതെല്ലാം സംഭവിച്ചതെന്നും കോടതി പറഞ്ഞു. തുടര്‍ന്ന്, ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയപാത അതോറിറ്റി സമയം തേടി. കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. വ്യാഴാഴ്ചയ്ക്കുള്ളില്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കി.
അരൂര്‍ ദേശീയപാതയിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച് നേരത്തേ ഹൈക്കോടതി ആശങ്ക ഉന്നയിച്ചിരുന്നു. റോഡ് നിര്‍മാണത്തിലെ വിദഗ്ധരാണ് നിങ്ങള്‍ എന്നാണല്ലോ പറഞ്ഞിരുന്നതെന്നായിരുന്നു ദേശീയപാത അതോറിറ്റിയോട് ഈ സമയത്ത് കോടതി ചോദിച്ചത്. അന്ന് അങ്ങനെ പറഞ്ഞിരുന്നു എന്നും എന്നാല്‍ ചിലപ്പോള്‍ പിഴവ് പറ്റാറുണ്ടെന്നുമായിരുന്നു ദേശീയപാത അതോറിറ്റിയുടെ പ്രതികരണം.
ദേശീയപാതകളുടെ തകർച്ചയിൽ നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക. റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കാൻ എന്തൊക്കെ നടപടികള്‍ സർക്കാർ സ്വീകരിക്കേണ്ടി വരും?
Article Summary: The Kerala High Court expressed serious concern over the deterioration of national highways in the state, questioning NHAI. NHAI admitted to the poor condition, blaming water seepage, and informed the court a contractor was blacklisted. The court demanded a report by Thursday.
#KeralaHighways #NHAI #RoadSafety #KeralaInfrastructure #HighCourt #RoadConstruction