കണ്ണൂരിൽ കണ്ണീർക്കാഴ്ച! വിറക് വെട്ടുന്നതിനിടെ അബദ്ധം; ഒന്നര വയസ്സുകാരൻ പേരക്കുട്ടിക്ക് ദാരുണാന്ത്യം


-
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു ദാരുണാന്ത്യം.
-
ആലക്കോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
-
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
-
സംഭവത്തിൽ ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കണ്ണൂർ: (KVARTHA) ജില്ലയിലെ മലയോര മേഖലയായ ആലക്കോട് കോളിമലയിൽ വിറക് വെട്ടുന്നതിനിടെ എൺപതുകാരിയായ മുത്തശ്ശിയുടെ കൊടുവാളുകൊണ്ട് അബദ്ധത്തിൽ വെട്ടേറ്റ് ഒന്നര വയസ്സുള്ള പേരക്കുട്ടി ദാരുണമായി മരിച്ചു. ആലക്കോട് പുലിക്കരിയിലെ വിഷ്ണു-പ്രിയ ദമ്പതികളുടെ മകൻ ദയാലാണ് മരിച്ചത്.
കാഴ്ചക്കുറവുള്ള പ്രിയയുടെ മാതാവ് നാരായണി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ദയാൽ പെട്ടെന്ന് ഓടിവന്നത് ശ്രദ്ധിക്കാതെ വിറക് വെട്ടുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഈ ദാരുണ സംഭവം നടന്നത്.
ഉടൻതന്നെ കുട്ടിയെ ആലക്കോട്ടെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
വിഷ്ണു-പ്രിയ ദമ്പതികൾക്ക് രണ്ട് മക്കളാണ് ഉള്ളത്. മൂത്ത മകൾ അംഗൻവാടിയിൽ വിദ്യാർത്ഥിയാണ്. സംഭവത്തിൽ ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: A one and a half year old boy in Kannur's Alakode Kolimala tragically died after being accidentally hit by his visually impaired 80-year-old grandmother's sickle while she was cutting firewood in the yard. The child, Dayal, belonged to Vishnu and Priya. Police have registered a case and are investigating.
#KannurTragedy, #AccidentalDeath, #ChildDeath, #Alakode, #KeralaNews, #GrandparentAccident