Liquor | മദ്യ വ്യാപനത്തിനും ഉപയോഗത്തിനും പ്രോത്സാഹനം നല്‍കുന്നതില്‍ ഏറെയും വിദ്യാഭ്യാസമുള്ളവര്‍: ഇ എ ജോസഫ്

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) മദ്യ വ്യാപനത്തിനും ഉപയോഗത്തിനും പ്രോത്സാഹനം നല്‍കുന്നതില്‍ ഏറെയും വിദ്യാഭ്യാസമുള്ളവരാണ് മുന്നിലെന്ന് മദ്യ നിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രടറി ഇ എ ജോസഫ്. കേരള മദ്യ നിരോധന സമിതി ജില്ല പ്രവര്‍ത്തക ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Aster mims 04/11/2022

മദ്യം വില്‍ക്കുന്ന സര്‍കാര്‍ ലഹരി വിരുദ്ധ കേരളത്തിന് വേണ്ടി ഒന്നിക്കാന്‍ പറയുന്നത് പരിഹാസം മാത്രം. മദ്യം കൊണ്ട് സമൂഹത്തിന് ഒരു ഉപയോഗവുമില്ലന്ന് എല്ലാവര്‍ക്കുമറിയാം ചിലര്‍ അമിതമാകരുത്, അടിമയാകരുത് എന്ന് പറയുന്നതും മദ്യ ഉപയോഗം വര്‍ദിപ്പിക്കാനേ ഉപകരിക്കൂ. മദ്യവും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും മോചനത്തിനായി ലോകത്തില്‍ ഒരു മരുന്ന് കണ്ട് പിടിച്ചിട്ടില്ല.

Liquor | മദ്യ വ്യാപനത്തിനും ഉപയോഗത്തിനും പ്രോത്സാഹനം നല്‍കുന്നതില്‍ ഏറെയും വിദ്യാഭ്യാസമുള്ളവര്‍: ഇ എ ജോസഫ്

മദ്യ ലഭ്യത കുറച്ച് കൊണ്ട് വരിക മാത്രമെ ഇതിന് പരിഹാരമുള്ളൂ. ഇതിനായുള്ള പരിശ്രമം മദ്യ നിരോധന സമിതി തുടരുമെന്ന് ഇ എ ജോസഫ് പറഞ്ഞു. ജില്ല പ്രസിഡന്റ് - വി പി ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍ഷിപ് വിതരണ ഉദ്ഘാടനം, അലവിക്കുട്ടി ബാക്കവിയും ശ്രീ നാരായണ ഗുരു അനുസ്മരണം, സംസ്ഥാന വനിതാ പ്രസിഡന്റ് - പ്രൊഫ. ഒ ജെ ചിന്നമ്മയും നിര്‍വഹിച്ചു.

Liquor | മദ്യ വ്യാപനത്തിനും ഉപയോഗത്തിനും പ്രോത്സാഹനം നല്‍കുന്നതില്‍ ഏറെയും വിദ്യാഭ്യാസമുള്ളവര്‍: ഇ എ ജോസഫ്

സ്വാതന്ത്ര സമര സേനാനി പി വാസു, സമിതി സംസ്ഥാന പ്രസിഡന്റ്, പ്രൊഫ. ടി എം രവീന്ദ്രന്‍, സംസ്ഥാന സെക്രടറി - ജോയ് അയിരൂര്‍, സംസ്ഥാന സമിതി അംഗങ്ങളായ രാജീവന്‍ ചൈത്രം, അബു അന്നശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രടറി - പൊയിലില്‍ കൃഷ്ണന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ - ടി കെ എ അസീസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ക്യാംപ് നടത്തി.

സര്‍കാരിന്റെ മദ്യ നയത്തിനെതിരെ ഒക്ടോബര്‍ രണ്ടിന് സെക്രടറിയേറ്റിന് മുന്‍പില്‍ സംസ്ഥാന ജനറല്‍ സെക്രടറി ഇ എ ജോസഫ് 50 മണിക്കൂര്‍ ഉപവാസ സമരം നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് - പ്രൊഫ ടി എം രവീന്ദ്രന്‍ അറിയിച്ചു.

Keywords: Kozhikode, News, Kerala, Inauguration, Liquor, EA Joseph said that educated people are ahead in the spread of Liquor.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia