ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കി കേരളം: മുഖ്യമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനങ്ങൾ


● ജൂൺ 26ന് സംസ്ഥാന ഉദ്ഘാടനം.
● 'എൻ്റെ കുടുംബം ലഹരിമുക്ത കുടുംബം' പദ്ധതി.
● ഓപ്പറേഷൻ ഡി ഹണ്ടിൽ 769 അറസ്റ്റ്.
● വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം.
● കോഴിക്കോട് 'ടു മില്യൺ പ്ലഡ്ജ്' പരിപാടി.
● കപ്പലപകടത്തിൽ 65 കണ്ടെയ്നറുകൾ കണ്ടെത്തി.
● ഇസ്രായേൽ-ഇറാൻ സംഘർഷം
തിരുവനന്തപുരം: (KVARTHA) കേരളം ലഹരിക്കെതിരായ പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ വർഷത്തെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26-ന് ലഹരിവിരുദ്ധ ക്യാമ്പയിനിൻ്റെ അഞ്ചാം ഘട്ടത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. ഇത് 2026 ജനുവരി 30 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിനായിരിക്കും. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം അതത് ജില്ലകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടക്കും.
ലഹരിവിരുദ്ധ ക്യാമ്പയിൻ: വിശദാംശങ്ങൾ
'ആർട്ട് ഡിക്ഷൻഡ് ദി വേ ഓഫ് ഇൻസ്പിരേഷൻ' എന്ന പരിപാടി കോളേജ് തലത്തിൽ സംഘടിപ്പിക്കും. എല്ലാ കാമ്പസ്സുകളിലും ഒരേ സമയം ഈ പരിപാടിയുടെ ലോഞ്ചിംഗ് മന്ത്രിമാർ, ജനപ്രതിനിധികൾ, സിനിമാ പ്രവർത്തകർ, എൻ.ജി.ഒ.കൾ എന്നിവരുടെ സഹകരണത്തോടെ നടത്തും.
റസിഡൻ്റ്സ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് 'എൻ്റെ കുടുംബം ലഹരിമുക്ത കുടുംബം' എന്ന പരിപാടിക്ക് തുടക്കം കുറിക്കും. മൂന്ന് മാസത്തിനുള്ളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും പരമാവധി കുടുംബങ്ങളെ ലഹരിമുക്തമാക്കുകയും ചെയ്യുന്ന റസിഡൻ്റ്സ് അസോസിയേഷനുകൾക്ക് താലൂക്ക് അടിസ്ഥാനത്തിൽ സമ്മാനം നൽകും.
സ്കൂൾ കോളേജ് തലത്തിൽ എൻ.എസ്.എസ്., എസ്.പി.സി., ലഹരിവിരുദ്ധ ക്ലബ്ബുകൾ എന്നിവരുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെയും വിദ്യാഭ്യാസ വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ തലങ്ങളിൽ സ്കൂൾ പാർലമെൻ്റ് സംഘടിപ്പിക്കും. 'ലഹരിമുക്ത സുരക്ഷിത വിദ്യാലയം കുട്ടികളുടെ അവകാശം' എന്ന പ്രമേയം അവതരിപ്പിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും രാവിലെ 11 മണിക്ക് ഓഫീസ് മേധാവി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.
ഓപ്പറേഷൻ ഡി ഹണ്ട്: കണക്കുകൾ
ജൂൺ 10 മുതൽ ജൂൺ 16 വരെയുള്ള കാലയളവിൽ 'ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ' ഭാഗമായി 13,700 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 730 കേസുകൾ രജിസ്റ്റർ ചെയ്യുകയും 769 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 378.375 ഗ്രാം എം.ഡി.എം.എയും 24.833 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഈ കാലയളവിൽ സംസ്ഥാനത്തൊട്ടാകെ ലഹരിയുമായി ബന്ധപ്പെട്ട 274 സോഴ്സ് റിപ്പോർട്ടുകൾ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാർക്ക് കൈമാറുകയും അതിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.
ജൂൺ 8 മുതൽ ജൂൺ 14 വരെ എക്സൈസ് 19.937 കിലോഗ്രാം കഞ്ചാവ് പിടികൂടി. 20.71 ഗ്രാം എം.ഡി.എം.എയും 0.6 ഗ്രാം മെത്താംഫിറ്റാമിനും എക്സൈസ് പിടികൂടി. 238 കേസുകൾ രജിസ്റ്റർ ചെയ്യുകയും 221 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ പ്രതിരോധം
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധമാണ് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ആവിഷ്കരിച്ചിരിക്കുന്നത്. വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ ക്യാമ്പയിനിൽ, വിദ്യാർത്ഥികൾക്കിടയിൽ ലഹരി വസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും തടയാൻ ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തന പദ്ധതികൾ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്നു. ലഹരി വസ്തുക്കൾക്കെതിരെയുള്ള ബോധവൽക്കരണം, സമൂഹത്തെ ശാക്തീകരിക്കൽ, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പിന്തുണ സംവിധാനങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനം.
സ്കൂൾ തലത്തിലെ ജാഗ്രതാ പ്രവർത്തനങ്ങൾ, ജനജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ മാർഗ്ഗരേഖ വിദ്യാലയങ്ങൾക്ക് നൽകിയിട്ടുണ്ട്. ലഹരിയുടെ ദൂഷ്യഫലങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും എന്ന പോലെ രക്ഷകർത്താക്കളും മനസ്സിലാക്കേണ്ടതുണ്ട്. പരിശീലന പരിപാടികളിൽ രക്ഷകർത്താക്കളെക്കൂടി ഉൾപ്പെടുത്തി മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്.
ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധ്യമുണ്ടാകണം. അത് കണക്കിലെടുത്ത് പാഠ്യപദ്ധതി പരിഷ്കരണ വേളയിൽ ഈ സാമൂഹ്യ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൗമാര വിദ്യാഭ്യാസത്തിനു പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. കുട്ടികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് എസ്.സി.ഇ.ആർ.ടി. പ്രത്യേക പുസ്തകങ്ങൾ തയ്യാറാക്കി.
ലഹരി ഉപയോഗത്തിലുപരിയായി കുട്ടികളിലെ ലഹരി ഉപയോഗവും അക്രമോത്സുകതയും തിരിച്ചറിയുന്നതിനും ആവശ്യമായ പരിശീലനം അധ്യാപകർക്ക് നൽകാൻ ആരംഭിച്ചു. പ്രാഥമിക കൗൺസിലിംഗ് നൽകുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുന്നതിനായി ഈ പരിശീലനങ്ങൾ തുടരും.
ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും, കുട്ടികളെ നിരീക്ഷിക്കുന്നതിനുമായി സ്കൂളിൽ എക്സൈസിൻ്റെ സഹായത്തോടെ ആൻ്റി നർകോട്ടിക് ക്ലബുകൾ പ്രവർത്തിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ജാഗ്രത ബ്രിഗേഡ് എന്ന രീതിയിൽ മുപ്പത് മുതൽ അമ്പത് വരെ കുട്ടികളുടെ ഗ്രൂപ്പ് രൂപപ്പെടുത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
മയക്കുമരുന്ന് സംബന്ധമായ പ്രശ്നങ്ങളിൽ പിയർ ഗ്രൂപ്പ് സഹായത്തോടെ സമീപനം നടത്തുക, ട്രിഗർ ക്ലസ്റ്ററുകളും കാമ്പസ് കമ്മ്യൂണിറ്റി വില്ലേജിലെ മയക്കുമരുന്ന് പ്രചാരണത്തെക്കുറിച്ചുള്ള കമ്മ്യൂണിറ്റി സംവാദങ്ങൾ സംഘടിപ്പിക്കുന്ന വർജ്യം പാർലമെൻ്റും നടപ്പാക്കുന്നു.
കൗമാരക്കാരായ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വളർത്താനും വ്യക്തിത്വവികാസത്തിനുമായി ജീവിതോത്സവം 2025 എന്ന പരിപാടി ആവിഷ്കരിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി പ്രവർത്തനാധിഷ്ഠിതവും പരിവർത്തനോന്മുഖവുമായ ചലഞ്ചുകളുടെ രൂപത്തിൽ വിവിധ പ്രവർത്തനങ്ങൾ 21 ദിവസങ്ങളിലായി സംഘടിപ്പിക്കും. പരിപാടിയുടെ സമാപനവേളയിൽ 'ജീവിതോത്സവം 2025' എന്ന പേരിൽ സ്റ്റേറ്റ് ഇൻ്റഗ്രേഷൻ കാർണിവൽ സംഘടിപ്പിക്കും.
ലഭ്യമായ പരാതികൾ ആഴ്ചയിലൊരു ദിവസം പ്രധാനാധ്യാപകൻ്റെ നേതൃത്വത്തിൽ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ലഹരി ഉപയോഗം ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യുന്നതിനുള്ള കൃത്യമായ നിർദ്ദേശങ്ങളും അധ്യാപകർക്ക് നൽകിയിട്ടുണ്ട്. കുട്ടികളുടെ ശാരീരിക ആരോഗ്യ ക്ഷമതയ്ക്കും ഫലപ്രദമായി വിനിയോഗിക്കുന്നതിനും സുംബ പോലെയുള്ള വ്യായാമമുറകൾ അധ്യാപകർക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.
തദ്ദേശഭരണ സ്ഥാപനങ്ങളും വിവിധ സംഘടനകളും ജനങ്ങളുടെ മറ്റു കൂട്ടായ്മകളുമെല്ലാം മാതൃകാപരമായ പ്രവർത്തനങ്ങളുമായി ലഹരി വിപത്തിനെതിരെ അണി നിരക്കുകയാണ്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അതിൻ്റെ വാർഷിക പരിപാടിയിൽ തന്നെ ലഹരിക്കെതിരെ ജനകീയ ബോധവൽക്കരണവും ജാഗ്രതയും ഉറപ്പുവരുത്താനുള്ള പദ്ധതി ഉൾപ്പെടുത്തിയിരിക്കുകയാണ്. 'ലഹരിമുക്ത കോഴിക്കോട്' എന്ന ഈ സംയോജിത പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 20 ലക്ഷം ആളുകളെ അണിനിരത്തി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26-ന് 'ടു മില്യൺ പ്ലഡ്ജ്' എന്ന പേരിൽ ഒരു ജനകീയ പ്രതിജ്ഞാ പരിപാടി നടത്താൻ പോകുകയാണ്. ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ബൃഹത്തായ ഇതുപോലൊരു ജനകീയ പരിപാടി സംഘടിപ്പിക്കാൻ പോകുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിനും അതിൽ പങ്കു ചേരുന്ന ജനങ്ങൾക്കും അഭിനന്ദനങ്ങൾ.
അതുപോലെ, മയക്കുമരുന്നിനെതിരെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നടത്തിയ ജനകീയ ക്യാമ്പെയിനും മികച്ച മാതൃകയാണ് നാടിനു സമ്മാനിച്ചിരിക്കുന്നത്. ഏപ്രിൽ 16-ന് തുടക്കമിട്ട 'മയക്കുമരുന്നിനെതിരെ കാട്ടാക്കട' എന്ന ലഹരിവിരുദ്ധ ക്യാമ്പെയിൻ്റെ ഒന്നാം ഘട്ടം മെയ് 28-ന് നടന്ന അതിവിപുലമായ മാനവശൃംഖലയോടുകൂടിയാണ് സമാപിച്ചത്. ക്യാമ്പെയിന് നേതൃത്വം നൽകിയത് വിദ്യാർത്ഥികളാണ്. ഈ ജനകീയ മാതൃകകളിൽ നിന്നും പ്രചോദനമുൾക്കൊള്ളാനും സമാനമായ പരിപാടികൾ നാടാകെ വ്യാപിപ്പിക്കാനും നമുക്ക് സാധിക്കണം.
കാലാവസ്ഥാ വിവരങ്ങൾ
സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. കാലവർഷം ആരംഭിക്കുകയും ഒപ്പം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുകയും ചെയ്തതിനെ തുടർന്ന് മെയ് 27 മുതൽ 31 വരെ വ്യാപകമായ മഴ ലഭിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയും രേഖപ്പെടുത്തിയിട്ടുണ്ട്. കാസർഗോഡ്, തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ശക്തി പ്രാപിച്ചേക്കാം.
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. പരമാവധി 40-60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മുൻകരുതലിൻ്റെ ഭാഗമായി സംസ്ഥാനത്ത് നിലവിൽ 26 ക്യാമ്പുകളിലായി 451 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ 104 വീടുകൾ പൂർണ്ണമായും 3772 വീടുകൾ ഭാഗികമായും തകർന്നതായാണ് ഇതുവരെയുള്ള കണക്കുകൾ.
കപ്പലപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ
കേരള തീരത്തിനടുത്തായി ഉണ്ടായ കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് കടലിലും കരയിലുമായി അടിയുന്ന വസ്തുക്കളും അതിൻ്റെ അനുബന്ധ വിവരശേഖരണത്തിനുമായി ഒരു വെബ് ആപ്ലിക്കേഷൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വികസിപ്പിച്ചിട്ടുണ്ട്. വസ്തു കണ്ടെത്തിയ വ്യക്തിയുടെ പേര്, മൊബൈൽ നമ്പർ, കാണപ്പെട്ട വസ്തുവിൻ്റെ അടിസ്ഥാന വിവരങ്ങൾ, വസ്തു കാണപ്പെട്ട ലൈവ് ലൊക്കേഷൻ അല്ലെങ്കിൽ അടുത്ത ലാൻഡ്മാർക്ക്, ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഈ ആപ്ലിക്കേഷൻ വഴി ശേഖരിക്കുന്നത്. കപ്പലപകടവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് 65 കണ്ടെയ്നറുകൾ തീരത്ത് കണ്ടെത്തി. ഇവ വിവിധ പോർട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം കോവളം ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയ 21 ബാരലുകൾ വിഴിഞ്ഞം തുറമുഖത്തെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് എന്ന് സംശയിക്കുന്ന 2 ബാരലുകൾ കൊല്ലം ജില്ലയിലെ ആലപ്പാട്, കാസർകോട് ജില്ലയിലെ കുമ്പള കോയിപ്പാടി എന്നിവിടങ്ങളിൽ കരക്കടിഞ്ഞിട്ടുണ്ട്.
അപകടത്തിൽപ്പെട്ട വാൻഹായ് 503 കപ്പൽ നിലവിൽ കേരള തീരത്തു നിന്ന് 57 നോട്ടിക്കൽ മൈൽ ദൂരത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ ദൂരത്തിലേയ്ക്ക് മാറ്റുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു. കപ്പലിൽ ഇപ്പോഴും തീയും പുകയും ഉള്ളതായാണ് റിപ്പോർട്ടുകൾ.
കപ്പലിൽ നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്നറുകൾ എറണാകുളം ജില്ലയുടെ തെക്ക് ഭാഗത്തും ആലപ്പുഴ കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാൻ സാധ്യതയുള്ളതായി കോസ്റ്റ് ഗാർഡ്, ഐ.ടി.ഒ.പി.എഫ്. എന്നിവരിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കപ്പലിൽ നിന്ന് വീണതെന്ന് സംശയിക്കുന്ന ഒരു വസ്തുവും കടൽ തീരത്ത് കണ്ടാൽ സ്പർശിക്കാൻ പാടില്ല. 200 മീറ്റർ എങ്കിലും അകലം പാലിച്ച് മാത്രം നിൽക്കണം. ഇത്തരം വസ്തുക്കൾ കാണുന്നുണ്ടെങ്കിൽ ഉടൻ 112-ൽ വിളിച്ച് വിവരം അറിയിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.
ഇസ്രായേൽ-ഇറാൻ സംഘർഷം
സയണിസ്റ്റ് ഭീകരത ലോകസമാധാനത്തിനുതന്നെ വെല്ലുവിളിയുയർത്തുന്ന ഘട്ടമാണിത്. അന്താരാഷ്ട്ര നിയമങ്ങളും എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ ഒത്താശയോടെ ഇറാനെതിരെ അവർ നടത്തുന്ന ആക്രമണം ഉടനടി നിർത്താൻ ലോകമാകെ ഒന്നിച്ച് സ്വരമുയർത്തണം.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിൻ്റെ ആക്രമണം തടയാൻ ഉടൻ ഇടപെടണം. ഇന്ത്യാ ഗവണ്മെൻ്റ് പശ്ചിമേഷ്യയിൽ സമാധാനത്തിനും നീതിക്കും വേണ്ടി വ്യക്തമായ നിലപാട് സ്വീകരിക്കാനും ഇസ്രായേലിനെതിരെ ശക്തമായ പ്രതിഷേധ സ്വരമുയർത്താനും തയ്യാറാകണം.
ഇറാൻ-ഇസ്രായേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന കേരളീയർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഡൽഹി കേരള ഹൗസിലെ റസിഡൻ്റ് കമ്മിഷണർക്ക് നിർദേശം നൽകി.
ഡൽഹിയിലെത്തുന്ന കേരളീയർക്ക് കേരളഹൗസിൽ താമസസൗകര്യം ഒരുക്കും. ഇതിനുശേഷം വിമാനം ലഭ്യമാകുന്ന മുറയ്ക്ക് മലയാളികളെ കേരളത്തിലേക്ക് അയയ്ക്കും.
ഇറാനിലേയും ഇസ്രായേലിലേയും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ തിരികെ കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന മലയാളികൾ നോർക്ക ഗ്ലോബൽ കോൺടാക്ട് സെൻ്ററിൻ്റെ ഹെൽപ്പ്ലൈൻ നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം. നോർക്ക ഗ്ലോബൽ കോൺടാക്ട് സെൻ്റർ: 18004253939 (ടോൾ ഫ്രീ നമ്പര്‍), +918802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ). ഇവരുടെ വിവരം വിദേശകാര്യമന്ത്രാലയത്തിനും ഇറാനിലേയും ഇസ്രായേലിലേയും ഇന്ത്യൻ എംബസികൾക്കും കൈമാറുകയും തുടർ നടപടികൾക്ക് വഴിയൊരുക്കുകയും ചെയ്യും.
മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനങ്ങളെയും നിലപാടുകളെയും കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
Article Summary: CM Pinarayi Vijayan announces anti-drug campaign phase 5, updates on ship accident and Israel-Iran conflict.
#KeralaCM #AntiDrugCampaign #ShipAccident #MiddleEastConflict #KeralaNews #PinarayiVijayan
News Categories: Government, News, Top-Headline, State Affairs, Social Issues, International Relations, Disaster Management
Tags: Pinarayi Vijayan, Kerala, anti-drug drive, drug enforcement, Operation D Hunt, ship accident, maritime safety, Israel-Iran conflict, NORKA, disaster management, monsoon, student initiatives.
URL Slug: cm-pinarayi-vijayan-anti-drug-ship-israel-iran
Meta: 'എൻ്റെ കുടുംബം ലഹരിമുക്ത കുടുംബം': പുതിയ പദ്ധതിയുമായി സർക്കാർ
Meta Description: മുഖ്യമന്ത്രി പിണറായി വിജയൻ ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ അഞ്ചാം ഘട്ടം, കപ്പലപകട വിവരങ്ങൾ, ഇസ്രായേൽ-ഇറാൻ സംഘർഷത്തിലെ നിലപാട് എന്നിവ വ്യക്തമാക്കി.
Keywords: Pinarayi Vijayan press conference, Kerala government drug policy, anti-narcotics campaign Kerala, Operation D Hunt statistics, maritime incident Kerala coast, hazardous container warning, Israel Iran conflict impact Kerala, NORKA helpline for repatriates, monsoon preparedness Kerala, student anti-drug programs.
Photo1 File Name: cm-pinarayi-vijayan-press-meet.jpg
Photo1 Alt Text: Kerala Chief Minister Pinarayi Vijayan addressing a press conference.
Facebook/ Whatsapp Title: മുഖ്യമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനങ്ങൾ! ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കും, കപ്പൽ ദുരന്തം, ഇസ്രായേൽ-ഇറാൻ സംഘർഷം: കേരളം സ്വീകരിക്കുന്ന നടപടികൾ അറിയുക!
#Kerala #CMO #DrugFreeKerala #DisasterPreparedness #MiddleEastCrisis #GovernmentOfKerala
Channel Post: Yes
Infographic Needed: Yes
English FAQs:
Question 1: What is the long-term vision of the Kerala government's multi-phase anti-drug campaign, and how does it plan to sustain its impact beyond the announced campaign period? Answer 1: The long-term vision is a drug-free Kerala. The campaign aims for sustained impact by integrating anti-drug education into school curricula, empowering communities, involving local bodies, and continuing enforcement operations like 'Operation D Hunt' beyond specific campaign phases to ensure ongoing vigilance.
Question 2: Given the increasing number of maritime incidents off the Kerala coast, what systemic changes are being considered to enhance maritime safety and disaster response mechanisms? Answer 2: The state disaster management authority has developed a web application for real-time reporting of washed-up materials. This indicates a move towards improved data collection and rapid response. Further systemic changes may involve enhanced coastal surveillance, inter-agency coordination, and public awareness campaigns on maritime hazards.
Question 3: How does the Kerala government plan to address the root causes of drug addiction among youth, beyond enforcement and awareness campaigns, particularly focusing on rehabilitation and mental health support? Answer 3: Beyond enforcement and awareness, the government is focusing on early identification of drug use, providing basic counseling training to teachers, and promoting healthy lifestyles through 'Jeevitolsavam 2025.' This indicates a shift towards integrating mental health and rehabilitation support into broader educational and community initiatives.
Question 4: What specific diplomatic efforts is the Indian government expected to undertake to safeguard the interests of Indian citizens, particularly Keralites, in conflict zones like the Middle East? Answer 4: The Indian government is expected to take a clear stance for peace and justice, raise strong protests against aggression, and facilitate the safe return of its citizens. The NORKA helpline and Kerala House accommodations demonstrate immediate support for distressed expatriates awaiting repatriation.
Malayalam FAQs:
ചോദ്യം 1: കേരള സർക്കാരിന്റെ ബഹുതല ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ദീർഘകാല കാഴ്ചപ്പാട് എന്താണ്, പ്രഖ്യാപിച്ച കാലയളവിനപ്പുറം ഇതിന്റെ സ്വാധീനം നിലനിർത്താൻ എങ്ങനെയാണ് പദ്ധതിയിടുന്നത്? ഉത്തരം 1: ദീർഘകാല കാഴ്ചപ്പാട് ലഹരിമുക്ത കേരളമാണ്. സ്കൂൾ പാഠ്യപദ്ധതിയിൽ ലഹരിവിരുദ്ധ വിദ്യാഭ്യാസം ഉൾപ്പെടുത്തിയും, സമൂഹങ്ങളെ ശാക്തീകരിച്ചും, തദ്ദേശ സ്ഥാപനങ്ങളെ പങ്കാളികളാക്കിയും, 'ഓപ്പറേഷൻ ഡി ഹണ്ട്' പോലുള്ള പ്രവർത്തനങ്ങൾ തുടരുന്നതിലൂടെയും ക്യാമ്പയിന്റെ സ്വാധീനം നിലനിർത്താനാണ് ലക്ഷ്യമിടുന്നത്.
ചോദ്യം 2: കേരള തീരത്ത് വർദ്ധിച്ചുവരുന്ന സമുദ്ര അപകടങ്ങൾ കണക്കിലെടുത്ത്, സമുദ്ര സുരക്ഷയും ദുരന്ത നിവാരണ സംവിധാനങ്ങളും മെച്ചപ്പെടുത്താൻ എന്തൊക്കെ വ്യവസ്ഥാപരമായ മാറ്റങ്ങളാണ് പരിഗണിക്കുന്നത്? ഉത്തരം 2: കരക്കടിയുന്ന വസ്തുക്കൾ റിപ്പോർട്ട് ചെയ്യാൻ ദുരന്ത നിവാരണ അതോറിറ്റി ഒരു വെബ് ആപ്ലിക്കേഷൻ വികസിപ്പിച്ചു. ഇത് വിവരശേഖരണം മെച്ചപ്പെടുത്താനും വേഗത്തിൽ പ്രതികരിക്കാനും സഹായിക്കും. തീരദേശ നിരീക്ഷണം, ഏജൻസികൾ തമ്മിലുള്ള ഏകോപനം, സമുദ്ര അപകടങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം എന്നിവയിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.
ചോദ്യം 3: ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിനും നിയമനടപടികൾക്കും അപ്പുറം, യുവാക്കളിലെ ലഹരി ആസക്തിയുടെ മൂലകാരണങ്ങളെ അഭിമുഖീകരിക്കുന്നതിനും പുനരധിവാസത്തിനും മാനസികാരോഗ്യ പിന്തുണയ്ക്കും കേരള സർക്കാർ എങ്ങനെയാണ് പദ്ധതിയിടുന്നത്? ഉത്തരം 3: നിയമനടപടികൾക്കപ്പുറം, ലഹരി ഉപയോഗം നേരത്തെ കണ്ടെത്താനും അധ്യാപകർക്ക് കൗൺസിലിംഗ് പരിശീലനം നൽകാനും 'ജീവിതോത്സവം 2025' പോലുള്ള പരിപാടികളിലൂടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും സർക്കാർ ശ്രമിക്കുന്നു. മാനസികാരോഗ്യവും പുനരധിവാസവും വിദ്യാഭ്യാസ, സാമൂഹിക പദ്ധതികളുമായി സംയോജിപ്പിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്.
ചോദ്യം 4: മധ്യപൂർവദേശത്തെ സംഘർഷ മേഖലകളിൽ ഇന്ത്യൻ പൗരന്മാരുടെ, പ്രത്യേകിച്ച് കേരളീയരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാർ എന്ത് പ്രത്യേക നയതന്ത്രപരമായ ശ്രമങ്ങളാണ് നടത്താൻ സാധ്യതയുള്ളത്? ഉത്തരം 4: സമാധാനത്തിനും നീതിക്കും വേണ്ടി വ്യക്തമായ നിലപാട് സ്വീകരിക്കാനും, ആക്രമണത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാനും, പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവ് സുഗമമാക്കാനും ഇന്ത്യൻ സർക്കാർ ശ്രമിക്കും. നോർക്ക ഹെൽപ്പ്ലൈനും കേരള ഹൗസിലെ താമസസൗകര്യങ്ങളും തിരിച്ചെത്തുന്ന പ്രവാസികൾക്ക് ഉടനടി നൽകുന്ന പിന്തുണ വ്യക്തമാക്കുന്നു.
Catchwords in Malayalam 4 Numbers for Title: ലഹരി, ദുരന്തം, മഴ, സുരക്ഷ