SWISS-TOWER 24/07/2023

കു­ര്യ­ന് എ.കെ. ആന്റ­ണി­യു­ടെ പിന്തുണ

 


കോഴിക്കോ­ട്: സൂ­ര്യ­നെല്ലി­ക്കേ­സില്‍ പി.ജെ. കു­ര്യ­ന് പി­ന്തു­ണ­യു­മായി കേ­ന്ദ്ര പ്ര­തി­രോ­ധ മന്ത്രി എ.കെ. ആന്റ­ണി. ത­ന്റെ ഭ­ര­ണ­കാ­ല­ത്തും, പി­ന്നീ­ട് വ­ന്ന നാ­യ­നാര്‍ സര്‍­ക്കാ­രി­ന്റെ കാ­ലത്തും മാ­റി­മാ­റി അ­ന്വേ­ഷി­ച്ച കേ­സാ­ണ് സൂ­ര്യ­നെല്ലി. അ­തി­ലെല്ലാം തെ­ളി­വി­ല്ലെ­ന്ന് പ­റഞ്ഞ് കു­ര്യ­നെ കു­റ്റ­വി­മു­ക്ത­നാ­ക്കു­കയും ചെ­യ്­തി­രുന്നു. അ­ന്വേ­ഷ­ണ ഘ­ട്ട­ത്തില്‍ അ­തൃ­പ്­തി കാട്ടി­യ വി.എസ്. അ­ച്യു­താ­ന­ന്ദന്‍ പി­ന്നീ­ട് മു­ഖ്യ­മ­ന്ത്രി­യാ­യ­പ്പോഴും ഒന്നും ചെ­യ്­തില്ല. അ­തി­നാല്‍ ഇ­ട­തു­മു­ന്ന­ണി­യു­ടെ പുതി­യ വി­വാ­ദ­ത്തി­ന് അര്‍­ഥ­മി­ല്ലെന്നും ആന്റ­ണി വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ പ­റ­ഞ്ഞു.

കു­ര്യ­ന് എ.കെ. ആന്റ­ണി­യു­ടെ പിന്തുണ
സൂര്യനെല്ലി കേസില്‍ നിയ­മം നി­യ­മ­ത്തി­ന്റെ വ­ഴി­ക്ക് പോ­വ­ട്ടെ­. 17 വര്‍­ഷം മു­മ്പ് ന­ട­ന്ന സംഭ­വം പൂര്‍­ണ­മായി ഓര്‍­ത്തെ­ടു­ക്കാന്‍ താന്‍ ക­മ്പ്യൂ­ട്ട­റല്ല. സുപ്രീംകോടതി വിധി വന്ന ശേഷമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കട്ടെ­യെന്നും ആന്റ­ണി പ­റഞ്ഞു. 


Keywords : Kozhikode, A.K Antony, Kerala, Defence  Minister, P.J. Kurian, Case, Suryanelli, Press Meet, Law, Computer, Government, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia