Police | നിരവധി കേസുകളില്‍ പ്രതികളായ 2 യുവാക്കളെ പൊലീസ് കാപ ചുമത്തി നാടുകടത്തി
                                                 May 17, 2023, 08:48 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 തലശേരി: (www.kvartha.com) നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രണ്ട് യുവാക്കളെ കാപ ചുമത്തി പൊലീസ് നാടു കടത്തി. പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട അഷിന്‍ (25), ഇ പ്രവീണ്‍ (30) എന്നിവരെയാണ് നാടുകടത്തിയത്. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷനര്‍ അജിത്ത് കുമാറിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റെയ്ന്‍ജ് ഡിഐജിയുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തല്‍ നടപടി സ്വീകരിച്ചത്.  
 
 
  അഷിന്‍ ആറ് ക്രിമിനല്‍ കേസുകളിലും പ്രവീണ്‍ നാല് ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നതില്‍ നിന്നും പ്രതികളെ ഒരു വര്‍ഷത്തേക്ക് തടഞ്ഞു കൊണ്ടാണ് ഉത്തരവായത്.  
  നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നവര്‍ക്കെതിരെയും ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസം നില്‍ക്കുന്നവര്‍ക്കെതിരെയും പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷനര്‍ അജിത്ത്കുമാര്‍ സിറ്റി പൊലീസ് കമീഷനര്‍ ഓഫീസില്‍ അറിയിച്ചു. 
 
  Keywords: Kannur, News, Kerala, KAAPA, Accused, Crime, Police, Deported, Imposed, Case, 2 youths accused in several cases were imposed KAAPA and deported by the police. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
