ഒമാൻ ഉൾക്കടലിൽ കപ്പലിന് തീപിടിച്ചു; ഇന്ത്യൻ നാവികസേന 14 ജീവനക്കാരെ രക്ഷപ്പെടുത്തി

 
Fire on MT Yi Cheng 6 ship in the Gulf of Oman with smoke rising.
Fire on MT Yi Cheng 6 ship in the Gulf of Oman with smoke rising.

Photo Credit: X/Spokesperson Navy

● 'എംടി യി ചെങ് 6' എന്ന കപ്പലിനാണ് തീപിടിച്ചത്.
● ഐഎൻഎസ് താബർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
● കപ്പലിന്റെ പകുതി ഭാഗത്തേക്ക് തീ വ്യാപിച്ചു.
● എഞ്ചിൻ റൂമിൽ തീപിടിത്തവും വൈദ്യുതി തകരാറും ഉണ്ടായി.

മസ്കറ്റ്: (KVARTHA) അറബിക്കടലിലെ ഒമാൻ ഉൾക്കടലിൽ തീപിടിത്തത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാർക്ക് രക്ഷകരായി ഇന്ത്യൻ നാവികസേന. 'എംടി യി ചെങ് 6' എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിലുണ്ടായിരുന്ന പതിനാല് ജീവനക്കാരെയും നാവികസേന സുരക്ഷിതമായി രക്ഷപ്പെടുത്തി. കപ്പലിന്റെ പകുതി ഭാഗത്തേക്ക് തീ വ്യാപിച്ചിട്ടുണ്ട്. 

സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾക്കായി ഒമാൻ ഉൾക്കടലിൽ വിന്യസിച്ചിരുന്ന ഇന്ത്യൻ നാവിക കപ്പൽ ഐഎൻഎസ് താബറാണ് ഈ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഇന്ത്യന്‍ നാവികസേനക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഒമാന്‍ ഉള്‍ക്കടലില്‍ വിന്യസിച്ചിരുന്ന ഐ.എന്‍.എസ് താബര്‍ തീപിടിച്ച കപ്പലിന്റെ സമീപത്തെത്തിയത്. താബറിലെ 13 ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരും 'യി ചെങ് 6' കപ്പലിലെ അഞ്ച് ഉദ്യോഗസ്ഥരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഇന്ത്യയിലെ കണ്ഡലയില്‍ നിന്ന് ഒമാനിലെ ഷിനാസിലേക്ക് ഞായറാഴ്ചയാണ് ചരക്കുകപ്പല്‍ യാത്ര തിരിച്ചത്. ഒമാന്‍ ഉള്‍ക്കടലിലൂടെ സഞ്ചരിക്കുമ്പോഴാണ് കപ്പലിന്റെ എന്‍ജിന്‍ റൂമില്‍ വന്‍ തീപിടിത്തവും വൈദ്യുതി തകരാറും ഉണ്ടായത്.  


ജൂണ്‍ ഒമ്പതിന് കണ്ണൂര്‍ അഴീക്കലില്‍ നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെ (81.49 കിലോമീറ്റര്‍) സിംഗപ്പൂരിന്റെ എം.വി വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിന് തീപിടിച്ചിരുന്നു. 22 കപ്പല്‍ ജീവനക്കാരില്‍ 18 പേരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി മംഗളൂരുവില്‍ എത്തിച്ചിരുന്നു.

ഈ സുപ്രധാന വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തൂ.

Article Summary: Indian Navy rescues 14 crew from burning ship in Gulf of Oman.

#IndianNavy, #ShipFire, #GulfOfOman, #RescueOperation, #MaritimeSafety, #INSThabar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia