SWISS-TOWER 24/07/2023

മിനാ ദുരന്തത്തില്‍ പരിക്കേറ്റവരില്‍ പലരും മരണത്തിന് കീഴടങ്ങി; മരണസംഖ്യ 769 ആയി; നിയമനടപടി സ്വീകരിക്കുമെന്ന് ഇറാന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മക്ക: (www.kvartha.com 26.09.2015) മദീനയിലുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റവരില്‍ പലരും മരണത്തിന് കീഴടങ്ങി. ഇതുവരെ മരിച്ച ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം 769 ആയതായി സൗദി ആരോഗ്യമന്ത്രി ഖാലീദ് അല്‍ ഫലീഹ് പറഞ്ഞു.

അതേസമയം ദുരന്തത്തില്‍ സൗദി അറേബ്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് ഇറാന്‍. കഴിഞ്ഞ 25 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ഹജ്ജ് ദുരന്തമാണ് കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായത്.

പരിക്കേറ്റവരില്‍ 52 പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരണത്തിന് കീഴടങ്ങിയത്. നേരത്തേ 717 മരിച്ചുവെന്നായിരുന്നു കണക്കുകള്‍.

ദുരന്തത്തില്‍ ആകെ 136 ഇറാനികള്‍ മരിച്ചതായി ഇറാന്‍ വ്യക്തമാക്കി. ഏതാണ്ട് മുന്നൂറിലധികം പേരെ കാണാതായിട്ടുണ്ട്. ലബനനിലെ മുന്‍ ഇറാന്‍ അംബാസഡറും കാണാതായവരില്‍ ഉള്‍പ്പെടുന്നു. ദുരന്തത്തെ ഒരു കുറ്റകൃത്യമായി കണ്ട് സൗദി അറേബ്യയ്‌ക്കെതിരെ അന്തര്‍ദേശീയ കോടതിയെ സമീപിക്കാനാണ് ഇറാന്റെ തീരുമാനം.

സുന്നി രാഷ്ട്രമായ സൗദി അറേബ്യയ്‌ക്കെതിരെ ഒളിയുദ്ധം നടത്തുന്ന പ്രമുഖ അറബ് രാഷ്ട്രമാണ് ഇറാന്‍.
മിനാ ദുരന്തത്തില്‍ പരിക്കേറ്റവരില്‍ പലരും മരണത്തിന് കീഴടങ്ങി; മരണസംഖ്യ 769 ആയി; നിയമനടപടി സ്വീകരിക്കുമെന്ന് ഇറാന്‍

SUMMARY: The death toll in a crush at the annual haj pilgrimage outside Mecca rose to 769, Saudi Arabia said on Saturday, as arch-rival Iran said Saudi officials should be tried in an international court for what it called a crime.

Keywords: Saudi Arabia, Haj Pilgrimage, Makkah,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia