പയ്യന്നൂര്‍: (www.kvartha.com 26.10.2017) 1996 ജൂലൈ 11 ന് ലോകത്തെ ഞെട്ടിച്ച അരുംകൊലയാണ് ഊട്ടിയിലെ ലോഡ്ജില്‍ നടന്നത്. ലോക മാധ്യമങ്ങള്‍ പോലും സെന്‍സേഷണല്‍ ന്യൂസ് ആക്കിയ ഈ കൊലപാതകത്തിന് പിന്നില്‍ ഒരു ലേഡി ഡോക്ടര്‍ ആണെന്നതാണ് സംഭവം ലോക ശ്രദ്ധ നേടിയത്. പയ്യന്നൂര്‍ സ്വദേശിനിയായ വനിതാ ഡോക്ടര്‍ ഓമനയായിരുന്നു കേസിലെ പ്രതി. കരാറുകാരനും കാമുകനുമായ പയ്യന്നൂരിലെ മുരളീധരനെ (45)യാണ് ഓമന വെട്ടിക്കൊലപ്പെടുത്തിയത്. ആ സമയത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത, അന്ന് കോളിളക്കം സൃഷ്ടിച്ച ഈ കൊലപാതക കേസില്‍ ഓമന 2001 ല്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഡോ. ഓമനയെ പിന്നീട് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല.
എന്നാല്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഓമന മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഈ ലോഡി കില്ലറും കൊലപാതകവും വീണ്ടും വാര്‍ത്ത പ്രാധാന്യം നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മലേഷ്യന്‍ ഹൈക്കമ്മീഷന്‍ ഒരു സ്ത്രീ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തിയതായും ഇവര്‍ മാലയാളിയാണെന്ന് സംശയിക്കുന്നതായും കാണിച്ച് മലയാളത്തിലെ പ്രധാന പത്രങ്ങളില്‍ പരസ്യം നല്‍കിയത്. ഫോട്ടോ കണ്ടതോടെയാണ് മരിച്ചത് ഡോ. ഓമനയാണെന്ന സംശയം ബലപ്പെട്ടത്.
വളരെ ശാസ്ത്രീയമായാണ് ഓമന കൃത്യം നടത്തിയതെങ്കിലും ടാക്‌സി ഡ്രൈവറുടെ ഇടപടലാണ് ഓമനയെ കുടുക്കിയത്. ഊട്ടി റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമമുറിയിലും പിന്നീട് ലോഡ്ജിലും വെച്ചാണ് കൃത്യം നടത്തിയത്. കൊലയ്ക്ക് മുമ്പ് മുരളീധരനെ വിഷം കുത്തിവെച്ചതായി പോലീസ് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. രക്തം കട്ട പിടിക്കുന്നതിനുള്ള മരുന്ന് കൂടി കുത്തിവെച്ചാണ് മുരളീധരന്റെ മൃതദേഹം ഒരു സ്യൂട്ട് കേസിലാക്കാന്‍ പറ്റുന്ന രീതിയില്‍ വെട്ടിനുറുക്കിയത്. പിന്നീട് സ്യൂട്ട് കേസ് കൊടയ്ക്കനാലിലെ അഗാതമായ കൊക്കയിലേക്ക് വലിച്ചെറിയാന്‍ ടാക്‌സി കാറില്‍ കൊണ്ടുപോകുന്നതിനിടെ സ്യൂട്ട് കേസില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ ടാക്‌സി ഡ്രൈവര്‍ക്ക് സംശയമുണ്ടാവുകയും ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിനു മുന്നില്‍ കാര്‍ നിര്‍ത്തി പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
ഡോക്ടര്‍ ഓമനയ്ക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും ഉണ്ടായിരുന്നില്ല. പിന്നീട് പോലീസ് അറസ്റ്റു ചെയ്തപ്പോള്‍ ഓമന വെളിപ്പെടുത്തിയത് ക്രൂരമായി ആ കൊലപാതകത്തിന്റെ രീതിയായിരുന്നു. ഒത്ത ശരീരവും വണ്ണവുമുണ്ടായിരുന്ന മുരളീധരന്‍ തന്നില്‍ നിന്നും അകലുന്നുവെന്ന തോന്നലായിരുന്നു ക്രൂരകൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു ഓമനയുടെ മൊഴി്. മുരളീധരനെ ഊട്ടിയിലേക്ക് വിളിച്ചുവരുത്തുകയും മലേഷ്യയില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ഓമന അവിടെയെത്തുകയുമായിരുന്നു. പിന്നീടാണ് സൗഹൃദത്തില്‍ മയക്കി മുരളീധരനെ വിശ്രമമുറിയിലേക്കും പിന്നീട് ലോഡ്ജിലേക്കുമെത്തിച്ചത്.
കേരളത്തെ നടുക്കിയ ഈ കൊലപാതകം മാസങ്ങളോളം മാധ്യമങ്ങളില്‍ കത്തിനിന്നിരുന്നു. ഒരുപാട് കഥകളായിരുന്നു ഓമനയുടേതായി അന്ന് പുറത്തുവിട്ടത്. ജാമ്യത്തിലിറങ്ങി മുങ്ങിയ ഓമനയെ കണ്ടെത്താന്‍ തമിഴ്‌നാട് പോലീസും ഇന്റര്‍പോളും വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഓമനയെ കണ്ടെത്താന്‍ റെഡ് കോര്‍ണറും പുറപ്പെടുവിച്ചിരുന്നു. ഭര്‍ത്താവുമായി അകന്ന ശേഷമായിരുന്നു ഓമന കാമുകനായ മുരളീധരനുമായി ബന്ധം സ്ഥാപിച്ചത്. ഓമന മലേഷ്യയിലേക്ക് ജോലിക്കുപോയത് മുരളീധരന് ഇഷ്ടമായിരുന്നില്ല. ഇതിന്റെ പേരില്‍ ഓമനയെ കൈയ്യൊഴിയാന്‍ തുനിഞ്ഞപ്പോഴാണ് കൊലപാതകം നടത്തിയതെന്നാണ് തമിഴ്‌നാട് പോലീസിന്റെ റിപോര്‍ട്ട്.
മലേഷ്യയിലുണ്ടായിരുന്ന ബന്ധം വെച്ച് ഓമന അവിടെ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് കരുതുന്നത്. ചെല്‍സ്റ്റിന്‍ മേബല്‍, മുംതാസ്, ഹേമ, റോസ്‌മേരി, സുലേഖ, താജ്, ആമിന ബിന്‍ അബ്ദുല്ല, സാറ എന്നിങ്ങനെയുള്ള പേരുകളിലായിരുന്നു ഓമന ഒളിവില്‍ കഴിഞ്ഞിരുന്നതാണെന്നാണ് സൂചന.
സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ ഓമനയുടെ ഭര്‍ത്താവായ ഡോ. രാധാകൃഷ്ണനെയും മകളെയും സഹോദരങ്ങളെയും സമീപിച്ചിരുന്നു. ഇതോടെയാണ് മരിച്ചത് ഓമനയാണെന്ന സംശയം കൂടുതല്‍ ബലപ്പെട്ടത്. ചിത്രത്തിന് ഓമനയുമായി സാമ്യമുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞതായി തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ കെവാര്‍ത്തയോട് വെളിപ്പെടുത്തി.
Related News:
കാമുകനെ വെട്ടിനുറുക്കി കഷണങ്ങളാക്കി സ്യൂട്ട്‌കേസിലാക്കിയ പയ്യന്നൂരിലെ ഡോ. ഓമന മലേഷ്യയിലെ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍, മരിച്ചത് ഓമന തന്നെയാണോയെന്ന് സംശയമുണ്ടെന്ന് വീട്ടുകാര്‍, വിവരം പുറത്തുവന്നത് മലേഷ്യന്‍ ഹൈകമ്മീഷന്റെ പത്രപരസ്യത്തിലൂടെ
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Payyannur, Murder, World, Interpol, Tamilnadu, What Dr. Omana did?
എന്നാല്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഓമന മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഈ ലോഡി കില്ലറും കൊലപാതകവും വീണ്ടും വാര്‍ത്ത പ്രാധാന്യം നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മലേഷ്യന്‍ ഹൈക്കമ്മീഷന്‍ ഒരു സ്ത്രീ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തിയതായും ഇവര്‍ മാലയാളിയാണെന്ന് സംശയിക്കുന്നതായും കാണിച്ച് മലയാളത്തിലെ പ്രധാന പത്രങ്ങളില്‍ പരസ്യം നല്‍കിയത്. ഫോട്ടോ കണ്ടതോടെയാണ് മരിച്ചത് ഡോ. ഓമനയാണെന്ന സംശയം ബലപ്പെട്ടത്.
വളരെ ശാസ്ത്രീയമായാണ് ഓമന കൃത്യം നടത്തിയതെങ്കിലും ടാക്‌സി ഡ്രൈവറുടെ ഇടപടലാണ് ഓമനയെ കുടുക്കിയത്. ഊട്ടി റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമമുറിയിലും പിന്നീട് ലോഡ്ജിലും വെച്ചാണ് കൃത്യം നടത്തിയത്. കൊലയ്ക്ക് മുമ്പ് മുരളീധരനെ വിഷം കുത്തിവെച്ചതായി പോലീസ് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. രക്തം കട്ട പിടിക്കുന്നതിനുള്ള മരുന്ന് കൂടി കുത്തിവെച്ചാണ് മുരളീധരന്റെ മൃതദേഹം ഒരു സ്യൂട്ട് കേസിലാക്കാന്‍ പറ്റുന്ന രീതിയില്‍ വെട്ടിനുറുക്കിയത്. പിന്നീട് സ്യൂട്ട് കേസ് കൊടയ്ക്കനാലിലെ അഗാതമായ കൊക്കയിലേക്ക് വലിച്ചെറിയാന്‍ ടാക്‌സി കാറില്‍ കൊണ്ടുപോകുന്നതിനിടെ സ്യൂട്ട് കേസില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ ടാക്‌സി ഡ്രൈവര്‍ക്ക് സംശയമുണ്ടാവുകയും ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിനു മുന്നില്‍ കാര്‍ നിര്‍ത്തി പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
ഡോക്ടര്‍ ഓമനയ്ക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും ഉണ്ടായിരുന്നില്ല. പിന്നീട് പോലീസ് അറസ്റ്റു ചെയ്തപ്പോള്‍ ഓമന വെളിപ്പെടുത്തിയത് ക്രൂരമായി ആ കൊലപാതകത്തിന്റെ രീതിയായിരുന്നു. ഒത്ത ശരീരവും വണ്ണവുമുണ്ടായിരുന്ന മുരളീധരന്‍ തന്നില്‍ നിന്നും അകലുന്നുവെന്ന തോന്നലായിരുന്നു ക്രൂരകൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു ഓമനയുടെ മൊഴി്. മുരളീധരനെ ഊട്ടിയിലേക്ക് വിളിച്ചുവരുത്തുകയും മലേഷ്യയില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ഓമന അവിടെയെത്തുകയുമായിരുന്നു. പിന്നീടാണ് സൗഹൃദത്തില്‍ മയക്കി മുരളീധരനെ വിശ്രമമുറിയിലേക്കും പിന്നീട് ലോഡ്ജിലേക്കുമെത്തിച്ചത്.
കേരളത്തെ നടുക്കിയ ഈ കൊലപാതകം മാസങ്ങളോളം മാധ്യമങ്ങളില്‍ കത്തിനിന്നിരുന്നു. ഒരുപാട് കഥകളായിരുന്നു ഓമനയുടേതായി അന്ന് പുറത്തുവിട്ടത്. ജാമ്യത്തിലിറങ്ങി മുങ്ങിയ ഓമനയെ കണ്ടെത്താന്‍ തമിഴ്‌നാട് പോലീസും ഇന്റര്‍പോളും വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഓമനയെ കണ്ടെത്താന്‍ റെഡ് കോര്‍ണറും പുറപ്പെടുവിച്ചിരുന്നു. ഭര്‍ത്താവുമായി അകന്ന ശേഷമായിരുന്നു ഓമന കാമുകനായ മുരളീധരനുമായി ബന്ധം സ്ഥാപിച്ചത്. ഓമന മലേഷ്യയിലേക്ക് ജോലിക്കുപോയത് മുരളീധരന് ഇഷ്ടമായിരുന്നില്ല. ഇതിന്റെ പേരില്‍ ഓമനയെ കൈയ്യൊഴിയാന്‍ തുനിഞ്ഞപ്പോഴാണ് കൊലപാതകം നടത്തിയതെന്നാണ് തമിഴ്‌നാട് പോലീസിന്റെ റിപോര്‍ട്ട്.
മലേഷ്യയിലുണ്ടായിരുന്ന ബന്ധം വെച്ച് ഓമന അവിടെ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് കരുതുന്നത്. ചെല്‍സ്റ്റിന്‍ മേബല്‍, മുംതാസ്, ഹേമ, റോസ്‌മേരി, സുലേഖ, താജ്, ആമിന ബിന്‍ അബ്ദുല്ല, സാറ എന്നിങ്ങനെയുള്ള പേരുകളിലായിരുന്നു ഓമന ഒളിവില്‍ കഴിഞ്ഞിരുന്നതാണെന്നാണ് സൂചന.
സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ ഓമനയുടെ ഭര്‍ത്താവായ ഡോ. രാധാകൃഷ്ണനെയും മകളെയും സഹോദരങ്ങളെയും സമീപിച്ചിരുന്നു. ഇതോടെയാണ് മരിച്ചത് ഓമനയാണെന്ന സംശയം കൂടുതല്‍ ബലപ്പെട്ടത്. ചിത്രത്തിന് ഓമനയുമായി സാമ്യമുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞതായി തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ കെവാര്‍ത്തയോട് വെളിപ്പെടുത്തി.
Related News:
കാമുകനെ വെട്ടിനുറുക്കി കഷണങ്ങളാക്കി സ്യൂട്ട്‌കേസിലാക്കിയ പയ്യന്നൂരിലെ ഡോ. ഓമന മലേഷ്യയിലെ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍, മരിച്ചത് ഓമന തന്നെയാണോയെന്ന് സംശയമുണ്ടെന്ന് വീട്ടുകാര്‍, വിവരം പുറത്തുവന്നത് മലേഷ്യന്‍ ഹൈകമ്മീഷന്റെ പത്രപരസ്യത്തിലൂടെ
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Payyannur, Murder, World, Interpol, Tamilnadu, What Dr. Omana did?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.