കാമുകനെ വെട്ടിനുറുക്കി കഷണങ്ങളാക്കി സ്യൂട്ട്കേസിലാക്കിയ പയ്യന്നൂരിലെ ഡോ. ഓമന മലേഷ്യയിലെ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍, മരിച്ചത് ഓമന തന്നെയാണോയെന്ന് സംശയമുണ്ടെന്ന് വീട്ടുകാര്‍, വിവരം പുറത്തുവന്നത് മലേഷ്യന്‍ ഹൈകമ്മീഷന്റെ പത്രപരസ്യത്തിലൂടെ
Oct 26, 2017, 16:26 IST
പയ്യന്നൂര്‍: (www.kvartha.com 26.10.2017) കാമുകനെ വെട്ടിനുറുക്കി കഷണങ്ങളാക്കി സ്യൂട്ട്കേസിലാക്കിയ പയ്യന്നൂരിലെ ഡോ. ഓമന മലേഷ്യയിലെ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍. സംഭവത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ തളിപ്പറമ്പ് ഡിവൈഎസ്പി കെവി വേണുഗോപാലിനോട് മരിച്ചത് ഓമന തന്നെയാണോയെന്ന് സംശയിക്കുന്നതായി വീട്ടുകാര്‍ വ്യക്തമാക്കി.
കൂടുതല്‍ അന്വേഷണത്തിനായി ഡിഎന്‍എ ടെസ്റ്റ് ഉള്‍പെടെയുള്ള കാര്യങ്ങള്‍ നടത്തേണ്ടി വരുമെന്നാണ് പോലീസ് പറയുന്നത്. ഓമനയുടെ ഭര്‍ത്താവ് ഡോ. രാധാകൃഷ്ണനും മകളും സഹോദരങ്ങളും മരിച്ചത് ഓമന തന്നെയാണെന്ന് ഏതാണ്ട് ഉറപ്പാക്കിയിട്ടുണ്ട്. 16 വര്‍ഷത്തോളമായി ഒളിവിലായിരുന്ന ഓമനയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്റര്‍പോളും ഓമനയ്ക്കു വേണ്ടി അന്വേഷണം നടത്തിയിരുന്നു. മലേഷ്യല്‍ ഹൈകമ്മീഷണര്‍ കേരളത്തിലെ ഏതാനും മലയാള പത്രങ്ങളില്‍ നല്കിയ പരസ്യത്തിന്റെ ചുവടുപിടിച്ചാണ് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്.
പയ്യന്നൂര്‍ കരുവാച്ചേരി സ്വദേശിനിയായ ഓമന 1996 ജൂലൈ 11 നാണ് കാമുകനും പയ്യന്നൂരിലെ കരാറുകാരനുമായ മുരളീധരനെ (45) ഊട്ടിയിലെ ലോഡ്ജില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനുശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ടാക്സി കാറില്‍ കൊടൈക്കനാലിലെ വനത്തില്‍ തള്ളാന്‍ കൊണ്ടുപോകുന്നതിനിടെ സ്യൂട്ട്കേസില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് കണ്ട് ടാക്സി ഡ്രൈവര്‍ക്ക് സംശയം തോന്നി പോലീസില്‍ വിവരമറിയിച്ചതോടെയാണ് ഓമന പിടിയിലായത്.
ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസില്‍ പിന്നീട് ഓമന ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. മുരളീധരനെ കൊലപ്പെടുത്തുന്നതിനു മുമ്പ് ഊട്ടി റെയില്‍വേ സ്റ്റേഷന്റെ വിശ്രമമുറിയില്‍ വെച്ച് വിഷം കുത്തിവെച്ച ശേഷമാണ് ലോഡ്ജില്‍ മുറിയെടുത്ത ശേഷം രക്തം കട്ടപിടിക്കാനുള്ള മരുന്ന് കുത്തിവെച്ച് വെട്ടിനുറുക്കിയത്.
ലോഡ്ജിലെ ചോരക്കറ കഴുകിക്കളയുകയും ചെയ്തിരുന്നു. പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതു പോലെയാണ് ശരീരം നിരവധി കഷണങ്ങളാക്കി വലിയ സ്യൂട്ട്കേസിലാക്കിയത്. കൊലപാതകം നടക്കുമ്പോള്‍ ഡോ. ഓമനയ്ക്ക് 43 വയസായിരുന്നു. പയ്യന്നൂര്‍ കരുവാഞ്ചേരിയിലാണ് ഓമനയുടെ സ്വന്തംവീട്.
വിവാഹമോചനം നേടി കഴിയുന്ന സമയത്താണ് പി. മുരളീധരന് എന്ന കരാറുകാരനുമായി പരിചയപ്പെട്ടത്. അയാള്‍ തന്നില്‍ നിന്ന് അകലുന്നുവെന്ന് തോന്നിയപ്പോഴായിരുന്നു കൊല നടത്തിയതെന്നാണ് ഓമന പോലീസിന് നല്കിയ മൊഴി. 1998 ജൂണ്‍ 15 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2001 ജനുവരി 21ന് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഓമന മുങ്ങിയത്. ഒളിവില്‍ കഴിയുന്ന ഓമനയെ തമിഴ്നാട് പോലീസിന് പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കൊലയ്ക്ക് മുമ്പ് ഡോ. ഓമന മലേഷ്യയില്‍ ജോലി ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഇവര്‍ക്ക് വേണ്ടി ഇന്റര്‍പോളും അന്വേഷണം നടത്തിവരികയായിരുന്നു. മലേഷ്യയിലുണ്ടായിരുന്ന ബന്ധം വെച്ച് ഓമന അവിടെ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് കരുതുന്നത്. ചെല്സ്റ്റിന് മേബല്‍, മുംതാസ്, ഹേമ, റോസ്മേരി, സുലേഖ, താജ്, ആമിന ബിന്‍ അബ്ദുല്ല, സാറ എന്നിങ്ങനെയുള്ള പേരുകളിലായിരുന്നു ഓമന ഒളിവില്‍ കഴിഞ്ഞിരുന്നതാണെന്നാണ് സൂചന. ഓമനയ്ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസും പോലീസ് പുറപ്പെടുവിച്ചിരുന്നു. മരിച്ചത് ഓമനയാണെന്ന കാര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് മലേഷ്യന്‍ ഹൈകമ്മീഷനെയും തമിഴ്നാട് പോലീസിനെയും അറിയിക്കുമെന്ന് പോലീസ് പറഞ്ഞു.
കൂടുതല്‍ അന്വേഷണത്തിനായി ഡിഎന്‍എ ടെസ്റ്റ് ഉള്‍പെടെയുള്ള കാര്യങ്ങള്‍ നടത്തേണ്ടി വരുമെന്നാണ് പോലീസ് പറയുന്നത്. ഓമനയുടെ ഭര്‍ത്താവ് ഡോ. രാധാകൃഷ്ണനും മകളും സഹോദരങ്ങളും മരിച്ചത് ഓമന തന്നെയാണെന്ന് ഏതാണ്ട് ഉറപ്പാക്കിയിട്ടുണ്ട്. 16 വര്‍ഷത്തോളമായി ഒളിവിലായിരുന്ന ഓമനയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്റര്‍പോളും ഓമനയ്ക്കു വേണ്ടി അന്വേഷണം നടത്തിയിരുന്നു. മലേഷ്യല്‍ ഹൈകമ്മീഷണര്‍ കേരളത്തിലെ ഏതാനും മലയാള പത്രങ്ങളില്‍ നല്കിയ പരസ്യത്തിന്റെ ചുവടുപിടിച്ചാണ് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്.
പയ്യന്നൂര്‍ കരുവാച്ചേരി സ്വദേശിനിയായ ഓമന 1996 ജൂലൈ 11 നാണ് കാമുകനും പയ്യന്നൂരിലെ കരാറുകാരനുമായ മുരളീധരനെ (45) ഊട്ടിയിലെ ലോഡ്ജില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനുശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ടാക്സി കാറില്‍ കൊടൈക്കനാലിലെ വനത്തില്‍ തള്ളാന്‍ കൊണ്ടുപോകുന്നതിനിടെ സ്യൂട്ട്കേസില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് കണ്ട് ടാക്സി ഡ്രൈവര്‍ക്ക് സംശയം തോന്നി പോലീസില്‍ വിവരമറിയിച്ചതോടെയാണ് ഓമന പിടിയിലായത്.

ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസില്‍ പിന്നീട് ഓമന ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. മുരളീധരനെ കൊലപ്പെടുത്തുന്നതിനു മുമ്പ് ഊട്ടി റെയില്‍വേ സ്റ്റേഷന്റെ വിശ്രമമുറിയില്‍ വെച്ച് വിഷം കുത്തിവെച്ച ശേഷമാണ് ലോഡ്ജില്‍ മുറിയെടുത്ത ശേഷം രക്തം കട്ടപിടിക്കാനുള്ള മരുന്ന് കുത്തിവെച്ച് വെട്ടിനുറുക്കിയത്.
ലോഡ്ജിലെ ചോരക്കറ കഴുകിക്കളയുകയും ചെയ്തിരുന്നു. പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതു പോലെയാണ് ശരീരം നിരവധി കഷണങ്ങളാക്കി വലിയ സ്യൂട്ട്കേസിലാക്കിയത്. കൊലപാതകം നടക്കുമ്പോള്‍ ഡോ. ഓമനയ്ക്ക് 43 വയസായിരുന്നു. പയ്യന്നൂര്‍ കരുവാഞ്ചേരിയിലാണ് ഓമനയുടെ സ്വന്തംവീട്.
വിവാഹമോചനം നേടി കഴിയുന്ന സമയത്താണ് പി. മുരളീധരന് എന്ന കരാറുകാരനുമായി പരിചയപ്പെട്ടത്. അയാള്‍ തന്നില്‍ നിന്ന് അകലുന്നുവെന്ന് തോന്നിയപ്പോഴായിരുന്നു കൊല നടത്തിയതെന്നാണ് ഓമന പോലീസിന് നല്കിയ മൊഴി. 1998 ജൂണ്‍ 15 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2001 ജനുവരി 21ന് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഓമന മുങ്ങിയത്. ഒളിവില്‍ കഴിയുന്ന ഓമനയെ തമിഴ്നാട് പോലീസിന് പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കൊലയ്ക്ക് മുമ്പ് ഡോ. ഓമന മലേഷ്യയില്‍ ജോലി ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഇവര്‍ക്ക് വേണ്ടി ഇന്റര്‍പോളും അന്വേഷണം നടത്തിവരികയായിരുന്നു. മലേഷ്യയിലുണ്ടായിരുന്ന ബന്ധം വെച്ച് ഓമന അവിടെ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് കരുതുന്നത്. ചെല്സ്റ്റിന് മേബല്‍, മുംതാസ്, ഹേമ, റോസ്മേരി, സുലേഖ, താജ്, ആമിന ബിന്‍ അബ്ദുല്ല, സാറ എന്നിങ്ങനെയുള്ള പേരുകളിലായിരുന്നു ഓമന ഒളിവില്‍ കഴിഞ്ഞിരുന്നതാണെന്നാണ് സൂചന. ഓമനയ്ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസും പോലീസ് പുറപ്പെടുവിച്ചിരുന്നു. മരിച്ചത് ഓമനയാണെന്ന കാര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് മലേഷ്യന്‍ ഹൈകമ്മീഷനെയും തമിഴ്നാട് പോലീസിനെയും അറിയിക്കുമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kannur, Payyannur, Killed, Murder, Murder case accused Dr. Omana found dead in Malesia
Keywords: Kerala, News, Kannur, Payyannur, Killed, Murder, Murder case accused Dr. Omana found dead in Malesia
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.