സ്വകാര്യ വിവരങ്ങൾ ചോർത്തി ലക്ഷങ്ങൾ തട്ടി: പത്തനംതിട്ട സൈബർ പോലീസ് യുപി കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ലക്ഷങ്ങളാണ് പ്രതികൾ തട്ടിയെടുത്തതായി സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നത്.
● ഉത്തർപ്രദേശ് പ്രതാപ്ഗർ ജില്ലയിലെ പോലീസ് സൂപ്രണ്ടിൻ്റെ കോൾ സർവയലൻസ് ഓഫീസറായിരുന്നു പ്രവീൺകുമാർ.
● കേസിലെ ഒന്നാം പ്രതിയായ അടൂർ സ്വദേശി ജോയൽ വി ജോസിൻ്റെ സഹായിയാണ് ഇയാൾ.
● ജോയൽ വി ജോസിനെയും ഗുജറാത്ത് സ്വദേശി ഹിരാൽ ബെൻഅനൂജ് പട്ടേലിനെയും മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
● ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
● ഡൽഹിയിലെ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്നാണ് പ്രവീൺകുമാറിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട: (KVARTHA) ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കോൾ ഡേറ്റ റിക്കാർഡുകളും നിയമ നിർവഹണ ഏജൻസികൾ അറിയാതെ ചോർത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതിയുടെ സഹായിയായ പോലീസ് ഉദ്യോഗസ്ഥനെ പത്തനംതിട്ട സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് മീററ്റ് സ്വദേശിയായ സോനു എന്ന് വിളിക്കുന്ന പ്രവീൺകുമാർ (36) ആണ് അറസ്റ്റിലായത്. പ്രതി ഉത്തർപ്രദേശ് സംസ്ഥാനത്ത് പ്രതാപ്ഗർ ജില്ലയിലെ പോലീസ് സൂപ്രണ്ടിൻ്റെ കോൾ സർവയലൻസ് ഓഫീസറായി ജോലി നോക്കിവരുന്ന കോൺസ്റ്റബിൾ ആണെന്ന് പോലീസ് അറിയിച്ചു.
തട്ടിപ്പ് ലക്ഷങ്ങൾ
ഈ കേസിലെ ഒന്നാം പ്രതിയായ അടൂർ സ്വദേശി ജോയൽ വി ജോസിനെയും ഇയാളുടെ സഹായിയായി പ്രവർത്തിച്ച രണ്ടാം പ്രതിയായ ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി ഹിരാൽ ബെൻഅനൂജ് പട്ടേലിനെയും അന്വേഷണസംഘം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. മൊബൈൽ നമ്പരുകളുടെ ലൈവ് ലൊക്കേഷനും കോൾ ഡേറ്റ റിക്കാർഡും എടുത്തു നൽകുന്നതിനു സഹായിച്ചവരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപികരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
ഡൽഹിയിൽ നിന്ന് പിടിയിൽ
പ്രവീൺകുമാർ മുഖ്യപ്രതിയായ ജോയലിൻ്റെ അടുത്ത സഹായിയായി പ്രവർത്തിച്ചിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു. നിയമ ഏജൻസികളെ മറികടന്ന് അനധികൃതമായി കോൾ ഡേറ്റയും ലൊക്കേഷനും ചോർത്തി നൽകിയതിലൂടെയാണ് തട്ടിപ്പിന് സൗകര്യമൊരുക്കിയത്. പ്രതി ഡൽഹിയിൽ ഉള്ളതായി മനസ്സിലാക്കിയതിനെ തുടർന്ന് അന്വേഷണ സംഘം ഇയാളെ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പിൻ്റെ പൂർണ്ണ വിവരങ്ങൾ കണ്ടെത്താനും മറ്റ് പ്രതികളിലേക്കുള്ള അന്വേഷണം വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടാണ് സൈബർ പോലീസ് മുന്നോട്ട് പോകുന്നത്.
തട്ടിപ്പിൽ പോലീസുദ്യോഗസ്ഥനും പങ്കാളി ആയതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക .
Article Summary: UP Police Constable arrested in Kerala for leaking mobile data in a cyber fraud case.
#CyberFraud #UPPolice #KeralaCrime #Pathanamthitta #DataLeak #PoliceArrest
