യു.കെ വീസാ തട്ടിപ്പ് കേസ്: മുഖ്യ സൂത്രധാരൻ പിടിയിൽ; കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ളവർ വഞ്ചിതരായി


● മംഗ്ളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്.
● മൗവത്താനിയിലെ സെബിനിൽ നിന്ന് 7.80 ലക്ഷം രൂപ തട്ടിയെടുത്തു.
● സ്ഥാപനത്തിലെ ജീവനക്കാരൻ ഹബീബിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
● അറസ്റ്റിലായ നിതിനെ തളിപ്പറമ്പ് കോടതിയിൽ റിമാൻഡ് ചെയ്തു.
കണ്ണൂർ: (KVARTHA) മംഗ്ളൂരു കേന്ദ്രീകരിച്ച് യു.കെയിലേക്ക് വിസ വാഗ്ദാനം നൽകി കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിലെ മുഖ്യ പ്രതി അറസ്റ്റിലായി. നിതിൻ പി. ജോയി (37) യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നതനുസരിച്ച്, മംഗ്ളുരു കേന്ദ്രമായി പ്രവർത്തിക്കുന്ന യു.കെ.ഇൻ റീഗൽ അക്കാദമി നടത്തിപ്പക്കാരിൽ പ്രധാനിയാണ് അറസ്റ്റിലായ നിതിൻ. ഇയാൾ യു.കെ വിസ വാഗ്ദാനം ചെയ്ത് തേർത്തല്ലിയിലെ അജോ ഫിലിപ്പിൽ നിന്ന് 15.21 ലക്ഷവും മൗവത്താനിയിലെ സെബിനിൽ നിന്ന് 7.80 ലക്ഷവും തട്ടിയെടുത്തുവെന്നാണ് പരാതി.
2023 ലാണ് ലക്ഷങ്ങൾ കൈക്കലാക്കിയുള്ള ഈ വിസ തട്ടിപ്പ് നടന്നത്. ഈ സ്ഥാപനത്തിലെ ജീവനക്കാരനായ കർണാടക ഉള്ളാൾ സ്വദേശി ഹബീബിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
അറസ്റ്റിലായ നിതിനെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എ.എസ്.ഐ മുനീർ, സിവിൽ പൊലീസ് ഓഫീസർ ഷിജു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: The main accused in a UK visa fraud case, Nithin P. Joy, was arrested for allegedly defrauding several people from Kannur and Kasaragod of lakhs of rupees by promising UK visas through his Mangaluru-based UKin Regal Academy.
#UKVisaFraud, #KeralaNews, #Kannur, #Kasaragod, #Arrest, #FraudCase