തിരുവനന്തപുരം കൊലപാതകം: യുവാവ് കുറ്റം സമ്മതിച്ചതായി പൊലീസ്; പ്രിയംവദ കൊല്ലപ്പെട്ടത് സാമ്പത്തിക തർക്കത്തിൽ?

 
Trivandrum murder scene with police investigation
Trivandrum murder scene with police investigation

Photo Credit: Facebook/ Kerala Police Drivers

●  കൊലപാതകം നടന്നത് ജൂൺ 12 ന് രാവിലെ.
●  കൊലപാതകത്തിന് ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു.
●  വിനോദ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.
●  ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്.

തിരുവനന്തപുരം: (KVARTHA) പനച്ചമൂട്ടിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വിനോദ് കുറ്റം സമ്മതിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. യുവതിയെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിടുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. 

കഴിഞ്ഞ പന്ത്രണ്ടാം തീയതി രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് കൊലപാതകം നടന്നതെന്നും, തുടർന്ന് ശനിയാഴ്ച രാത്രി മൃതദേഹം കുഴിച്ചിട്ടുവെന്നും ഇയാൾ വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സന്തോഷിന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് നൽകുന്ന സൂചന. വിനോദും കൊല്ലപ്പെട്ട പ്രിയംവദയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. 

കൊല നടന്ന പന്ത്രണ്ടാം തീയതി രാത്രി പ്രിയംവദയെ മർദ്ദിച്ചതായി വിനോദ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ബോധം നഷ്ടപ്പെട്ടതിന് ശേഷം വീട്ടിലേക്ക് വലിച്ചുകൊണ്ടുപോയി വീട്ടിൽവെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും, തുടർന്ന് കട്ടിലിനടിയിൽ മൃതദേഹം ഒളിപ്പിച്ചുവെന്നും ഇയാൾ സമ്മതിച്ചതായും പൊലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് വ്യക്തമാക്കി.

ഞായറാഴ്ച രാവിലെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. വിനോദ് താമസിക്കുന്ന വീട്ടിലെ കട്ടിലിനടിയിൽ മൃതദേഹം കണ്ടതായി വിനോദിന്റെ മകൾ മുത്തശ്ശി സരസ്വതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് സരസ്വതിയെത്തി പരിശോധിച്ചപ്പോൾ കട്ടിലിനടിയിൽ മൃതദേഹം കണ്ടെത്താനായില്ല. 

പിന്നീട് പള്ളി വികാരിയെ വിവരമറിയിക്കുകയും, അദ്ദേഹം പൊലീസിനെ വിവരം ധരിപ്പിക്കുകയുമായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തുമ്പോൾ മുറിയിലെ രക്തക്കറ കഴുകി കളയുന്ന നിലയിൽ വിനോദിനെയും സന്തോഷിനെയും കണ്ടെത്തുകയായിരുന്നു. 

തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹം ഇതുവരെ പുറത്തെടുത്തിട്ടില്ല. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തിയ ശേഷം മാത്രമേ മൃതദേഹം പുറത്തെടുക്കുകയുള്ളൂ. വിനോദ് ലഹരിക്ക് അടിമയാണെന്ന് വിവരങ്ങളുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

പനച്ചമൂട്ടിൽ പ്രിയംവദയുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു; ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക 

Article Summary: In Trivandrum, a youth confessed to killing Priyamvada over a financial dispute; police continue investigation.

#ThiruvananthapuramMurder, #KeralaCrime, #MurderConfession, #FinancialDispute, #Panachamoodu, #LatestNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia