തൃശൂരിൽ സിനിമാ സ്റ്റൈൽ കൊലപാതക ശ്രമം; കാർ ഉടമ കിലോമീറ്ററുകളോളം ബോണറ്റിൽ തൂങ്ങിക്കിടന്നു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● എറണാകുളം സ്വദേശിയായ സോളമനാണ് അപകടത്തിൽപ്പെട്ടത്.
● എരുമപ്പെട്ടി പോലീസ് അബൂബക്കർ എന്നയാളെ അറസ്റ്റ് ചെയ്തു.
● ജിപിഎസ് സംവിധാനം വഴിയാണ് സോളമൻ വാഹനം പിന്തുടർന്ന് കണ്ടെത്തിയത്.
● കാറിൻ്റെ ജിപിഎസ് അഴിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സോളമൻ എത്തിയത്.
● എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ സമീപത്തുവെച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
തൃശൂർ: (KVARTHA) മകളുടെ വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് വാടകയ്ക്ക് എടുത്ത കാർ തിരിച്ചു നൽകാതെ ഉടമയെ വാഹനത്തിന്റെ ബോണറ്റിൽ കിടത്തി കിലോമീറ്ററുകളോളം ഓടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കാർ വാടകയ്ക്ക് എടുത്ത അബൂബക്കർ (57) എന്നയാളെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ കടങ്ങോട് പഞ്ചായത്തിലെ തിപ്പിലശ്ശേരിയിൽ വെച്ചാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയതെന്നാണ് പോലീസ് അറിയിച്ചത്.
എറണാകുളം മെട്രോ പരിസരത്ത് കാർ വാടകയ്ക്ക് നൽകുന്ന ആലുവ സ്വദേശി സോളമൻ്റെ പക്കൽ നിന്നാണ് കഴിഞ്ഞ ഒക്ടോബർ 21-ന് അബൂബക്കർ കാർ വാടകയ്ക്ക് എടുത്തത്. കാർ തിരിച്ചു ലഭിക്കാതെ വന്നതിനെ തുടർന്ന് സോളമൻ ആലുവ ബിനാനി സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഇതിനിടയിൽ, കാറിൽ ഘടിപ്പിച്ച ജിപിഎസ് സംവിധാനം വഴി സോളമൻ വാഹനം പിന്തുടരുകയായിരുന്നു. തൃശ്ശൂരിലെ ഒരു സ്വകാര്യ വർക്ക്ഷോപ്പിൽ വെച്ച് അബൂബക്കർ കാറിന്റെ ജിപിഎസ് അഴിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് സോളമൻ വർക്ക്ഷോപ്പ് ഉടമയെ ബന്ധപ്പെടുകയും കാറിനെ പിന്തുടരുകയുമായിരുന്നു.
തുടർന്ന്, ജിപിഎസ് പ്രകാരം കാർ തിപ്പിലശ്ശേരിയിൽ എത്തിയെന്ന് മനസ്സിലാക്കിയ സോളമൻ തൻ്റെ സുഹൃത്തായ ഒരു വർക്ക്ഷോപ്പുകാരനുമായി സ്ഥലത്തെത്തി കാർ തിരിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് അബൂബക്കർ വാഹനം സ്റ്റാർട്ട് ആക്കിയത്. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ മുൻവശത്തെ ബോണറ്റിൽ സോളമൻ തൂങ്ങിക്കിടക്കുകയായിരുന്നുവെന്നും, ഈ നിലയിൽ കിലോമീറ്ററുകളോളം അബൂബക്കർ വാഹനം ഓടിച്ചു നീക്കിയെന്നുമാണ് പരാതി.
സോളമനെ കൊലപ്പെടുത്താനുള്ള ശ്രമമാണ് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ സമീപത്തുവച്ച് നാട്ടുകാരുടെ സഹായത്തോടെ വാഹനം തടഞ്ഞുനിർത്തിയാണ് അബൂബക്കറിനെ പിടികൂടിയത്.
സോളമനിൽ നിന്നും കാർ വാടകയ്ക്ക് എടുത്ത അബൂബക്കർ, തിപ്പലശ്ശേരിയിലുള്ള ഒരു സ്ഥലം കച്ചവടമാക്കി നൽകാമെന്നും അല്ലെങ്കിൽ കാർ വിൽപന ചെയ്തു തരാമെന്നും പറഞ്ഞ് സോളമനെ കബളിപ്പിച്ചതായി പരാതിയിൽ പറയുന്നു. അബൂബക്കറിന്റെ അറസ്റ്റിനുശേഷം ഇയാളുടെ തട്ടിപ്പിന് ഇരയായ നിരവധിപേർ പരാതിയുമായി എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: Man drives with car owner on bonnet after fraud; arrested in Thrissur for attempted murder.
#Thrissur #CrimeNews #AttemptedMurder #CarFraud #KeralaPolice #Erumapetty
