Theft | വീടിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയെന്ന കേസ്; അമ്മയും മകനും ഉള്‍പെടെ 3 പേര്‍ക്ക് 4 വര്‍ഷം തടവുശിക്ഷ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സുൽത്താൻബത്തേരി: (www.kvartha.com) വീടിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയെന്ന കേസില്‍ അമ്മയും മകനും ഉള്‍പെടെ മൂന്നുപേര്‍ക്ക് നാല് വര്‍ഷം തടവുശിക്ഷ വിധിച്ച് ഗൂഢല്ലൂര്‍ മജിസ്ട്രേറ്റ് കോടതി. 500 രൂപ പിഴയും ചുമത്തി. നീലഗിരി ഗൂഢല്ലൂരില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. മാനന്തവാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട ലതയെയും മകന്‍ മനുവിനെയും കര്‍ണാടകയിലെ മധുവിനെയുമാണ് സംഭവത്തില്‍ ഗൂഢല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: നീലഗിരി ഗൂഢല്ലൂര്‍ മാങ്കുഴിയില്‍ കൃഷ്ണന്‍ കുട്ടിയും കുടുംബവും ആശുപത്രിയില്‍ പോയ സമയത്ത് വീടിന്റെ പൂട്ടുതകര്‍ത്താണ് ഇവര്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ആദ്യം ലതയെയും മകന്‍ മനുവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരുടെ സുഹൃത്തും കര്‍ണാടക സ്വദേശിയുമായ മധുവിനെയും അറസ്റ്റ് ചെയ്തു.

Theft | വീടിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയെന്ന കേസ്; അമ്മയും മകനും ഉള്‍പെടെ 3 പേര്‍ക്ക് 4 വര്‍ഷം തടവുശിക്ഷ

Keywords: News, Kerala, Crime, Case, Police, Arrest, theft, Theft Case: Three people sentenced to four years in prison.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia