

ADVERTISEMENT
● യുവതിയോടൊപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
● ലോഡ്ജ് ജീവനക്കാർ മുറി വൃത്തിയാക്കാനെത്തിയപ്പോഴാണ് ഈ ദൃശ്യം കണ്ടത്.
കോയമ്പത്തൂർ: (KVARTHA) നഗരത്തിലെ ലോഡ്ജ് മുറിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഈ സംഭവത്തിൽ, യുവതിയോടൊപ്പം മുറിയിൽ താമസിച്ചിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്. ജിംനേഷ്യം പരിശീലകയായ ഗീത എന്ന യുവതിയെയാണ് ചോരയിൽ കുളിച്ച നിലയിൽ ലോഡ്ജ് മുറിയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ശരവണൻ എന്ന യുവാവിനൊപ്പം ഗീത ലോഡ്ജിൽ മുറി എടുത്തിരുന്നു. ശനിയാഴ്ച രാത്രി ശരവണൻ ലോഡ്ജിൽ നിന്ന് പുറത്തുപോയി. പിന്നീട് ലോഡ്ജ് ജീവനക്കാർ മുറി വൃത്തിയാക്കാനെത്തിയപ്പോഴാണ് ഈ ദൃശ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് പറയുന്നതനുസരിച്ച്, ഗീതയും ശരവണനും പ്രണയത്തിലായിരുന്നുവെന്നാണ്. കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് ഇരുവരും രഹസ്യമായി വിവാഹം ചെയ്തിരുന്നുവെങ്കിലും, വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. ജിംനേഷ്യം പരിശീലകയായി ജോലിചെയ്യുന്ന ഗീത നഗരത്തിലെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, വെള്ളിയാഴ്ച രാത്രി ലോഡ്ജിൽ വച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി എന്നാണ് വ്യക്തമാകുന്നത്. ഈ വഴക്കിനിടെ ശരവണൻ ഗീതയെ അടിച്ചതായും, മർദ്ദനത്തിൽ ഗീതയുടെ തല ചുമരിൽ ഇടിച്ചതായും പോലീസ് സംശയിക്കുന്നു. തലയ്ക്ക് പരിക്കേറ്റ ഗീത മരിച്ചു.
ഗീത കൊല്ലപ്പെട്ടെന്ന് മനസിലായതോടെ ശരവണൻ ലോഡ്ജില്‍നിന്ന് മുങ്ങുകയായിരുന്നു. എന്നാല്‍, പോലീസ് മണിക്കൂറുകൾക്കുള്ളിൽ ഇയാളെ അറസ്റ്റ് ചെയ്തു.
#CoimbatoreMurder #LoveTurnedDeadly #CrimeNews #India #Tragedy #JusticeForGeetha