വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി; നടപടിയെടുക്കാതെ അക്രമികളെ പൊലീസ് വിട്ടയച്ചെന്നും ആരോപണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 13.01.2022) നെടുമങ്ങാട് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന് പരാതി. അഴീക്കോട് സ്വദേശി മാലികിനാണ് ആളുമാറിയുള്ള ക്രൂരമര്‍ദനത്തില്‍ പരിക്കേറ്റത്. മര്‍ദനത്തിന് ശേഷം മാലികിനെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയിട്ടിട്ടും നടപടിയെടുക്കാതെ അക്രമികളെ പൊലീസ് വിട്ടയച്ചെന്നും ആരോപണമുണ്ട്.

തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ഥി. ബുധനാഴ്ച രാവിലെ കോഴിക്കടയിലെ ജോലിക്കെത്തിയപ്പോഴാണ് മാലികിനെ തട്ടിക്കൊണ്ടുപോയത്. ബൊലെറോ കാറില്‍ എത്തിയ സംഘം മാലിക്കിനെ തട്ടിക്കൊണ്ടുപോയി കിലോമീറ്ററുകളോളം സഞ്ചരിച്ച് ക്രൂരമായി മര്‍ദിച്ചതെന്നും പരാതിയില്‍ പറയുന്നു.

വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി; നടപടിയെടുക്കാതെ അക്രമികളെ പൊലീസ് വിട്ടയച്ചെന്നും ആരോപണം

നെഞ്ചിനും മുഖത്തും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സുല്‍ഫിയും സുനീറും ഉള്‍പെടെ നാല് പേര്‍ക്കെതിരെ വധശ്രമത്തിനും തട്ടിക്കൊണ്ടുപോകലിനും പൊലീസ് കേസെടുത്തു. അക്രമത്തിന് ശേഷം വിദ്യാര്‍ഥിയെ അക്രമികള്‍ റോഡില്‍ ഇറക്കിവിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

Keywords:  Thiruvananthapuram, News, Kerala, Crime, Complaint, Police, Case, Injured, Student, Attack, Student attacked by gang in Thiruvananthapuram.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script