

● ഒഡീഷ സ്വദേശിയായ രമാകാന്ത് മാലിക്കാണ് അറസ്റ്റിലായത്.
● വളപട്ടണം ഇൻസ്പെക്ടർ ടി പി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
● കേസിലെ മറ്റൊരു പ്രതിയായ മഗു മാലിക്കിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂർ: (KVARTHA) അഴീക്കലിൽ നടന്ന കൊലപാതക കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ ആന്ധ്രപ്രദേശിൽ നിന്നും വളപട്ടണം പൊലീസ് പിടികൂടി. ഒഡീഷ സ്വദേശിയായ രമാകാന്ത് മാലിക്കാണ് അറസ്റ്റിലായത്.
വളപട്ടണം ഇൻസ്പെക്ടർ ടി പി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അഴിക്കൽ തുറമുഖ ഷെഡിൽ നിന്നും മദ്യപാനതർക്കത്തിനിടെ ഒഡീഷ സ്വദേശി രമേഷ് ദാസിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റുചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മഗു മാലിക്കിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് മാസം മുൻപാണ് കൊലപാതകം നടന്നത്.
ഹൈദരാബാദിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. എസ്ഐമാരായ എ.പി. ഷാജി, നിവേദ്, സിപിഒമാരായ കിരൺ, ജോബി പി ജോൺ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
The second accused in the Azheekal murder case, Ramakanth Mallick, was arrested in Andhra Pradesh after being on the run for three months.
#AzheekalMurder #CrimeNews #PoliceArrest #KeralaNews #MurderCase #Justice