ആറുമാസം ഗർഭിണിയായ ഭാര്യയെ വാക്കുതർക്കത്തെത്തുടർന്ന് ഭർത്താവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നതായി പരാതി

 
Haryana Police vehicle

Photo Credit: Facebook/ Haryana Police

ADVERTISEMENT

● ഭർത്താവ് അമിത് ഗുപ്തയ്‌ക്കെതിരെ പോലീസ് കേസെടുത്തു
● വ്യാഴാഴ്ച രാവിലെ ദമ്പതികൾ തമ്മിൽ വലിയ വാക്കുതർക്കമുണ്ടായി
● കൊലപാതക വിവരം പ്രതി അമ്മാവനെ ഫോണിൽ വിളിച്ച് അറിയിച്ചു
● അമ്മാവൻ നൽകിയ വിവരത്തെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്
● പ്രതി ഒളിവിലാണ്; കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു

ഫരീദാബാദ്: (KVARTHA)  ഫരീദാബാദിൽ ആറുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നതായി പരാതി. ബിഹാർ മുസാഫർപുർ സ്വദേശിയായ നേഹ കുമാരി (26) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് അമിത് ഗുപ്തയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഒരു വർഷം മുൻപാണ് ഇവർ വിവാഹിതരായത്. സമീപകാലത്താണ് ഇവർ ഫരീദാബാദിലെ പഞ്ച് ശീലിലേക്ക് താമസം മാറിയത്. ദമ്പതികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Aster mims 04/11/2022

ജൂൺ 25 വ്യാഴാഴ്ച രാവിലെ നേഹയും അമിതും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും, അമിത് യുവതിയുടെ തല ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയെന്നും, സംഭവത്തിന് ശേഷം അമിത് തന്റെ അമ്മാവനെ ഫോണിൽ വിളിച്ച് ഭാര്യയെ കൊന്ന വിവരം അറിയിച്ചെന്നും പരാതിയിൽ പറയുന്നു. തുടർന്ന് അമ്മാവനാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും നേഹ മരിച്ചിരുന്നു. തുടർന്ന് അമിത് ഗുപ്ത ഒളിവിൽ പോയിരിക്കുകയാണ് എന്ന് പോലീസ് പറഞ്ഞു.പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാൽ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇയാളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: A 26-year-old woman, Neha Kumari, who was six months pregnant, was allegedly murdered by her husband, Amit Gupta, in Faridabad, Haryana, following a domestic dispute. The accused is currently absconding.

#FaridabadCrime #HaryanaNews #DomesticViolence #MurderCase #JusticeForNeha #MalayalamNews #AnjanaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia