പോക്സോ കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്ഷേത്രം അന്തിത്തിരിയന് 23 വർഷം കഠിനതടവ്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
● ശിക്ഷിക്കപ്പെട്ടത് എടക്കാട് പരിധിയിലെ കെ വി അനിൽകുമാർ ആണ്.
● ക്ഷേത്രത്തിൽ തൊഴാനെത്തിയ 15 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതാണ് കേസ്.
● പ്രതിക്ക് 15,000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.
● പിഴയടച്ചില്ലെങ്കിൽ പ്രതി ഏഴ് മാസം കൂടി തടവ് അനുഭവിക്കണം.
കണ്ണൂർ: (KVARTHA) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ക്ഷേത്രം അന്തിത്തിരിയന് ഇരുപത്തിമൂന്ന് വർഷം കഠിനതടവിനും പിഴയടക്കാനും കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചു. എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്ഷേത്രത്തിലെ അന്തിത്തിരിയനും കോമരവുമായ കെ വി അനിൽകുമാറിനെ (56) യാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ജലജാറാണിയാണ് വിധി പ്രസ്താവിച്ചത്.

പ്രതി 15,000 രൂപ പിഴയടക്കണമെന്നും, പിഴയടച്ചില്ലെങ്കിൽ ഏഴ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 2024 ജനുവരി മാസം അവസാനത്തെ ആഴ്ച്ചയിൽ വൈകിട്ട് അഞ്ച് മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രത്തിൽ തൊഴാനെത്തിയ 15 വയസ്സുകാരിയെ ആൾപെരുമാറ്റമില്ലാത്ത സ്ഥലത്തേക്ക് ബലപ്രയോഗത്തിലൂടെ നിർബന്ധിതമായി കൂട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ്റെ കേസ്.
അന്വേഷണവും കോടതി നടപടികളും
കേസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എടക്കാട് പോലീസ് ഇൻസ്പെക്ടർ എം വി ബിജുവാണ്. പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ അഡ്വ. പീതകുമാരി ഹാജരായി. സമൂഹത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കോടതിയുടെ ഈ കടുത്ത ശിക്ഷാവിധി ശ്രദ്ധേയമാവുകയാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ നിയമവ്യവസ്ഥ കർശനമായ നിലപാട് സ്വീകരിക്കുന്നുവെന്ന സന്ദേശം കൂടിയാണ് ഈ വിധി നൽകുന്നത്.
ഈ കോടതി വിധി കുറ്റകൃത്യങ്ങൾക്ക് തടയിടുമോ? അഭിപ്രായം പങ്കുവെക്കുക.
Article Summary: Temple priest sentenced to 23 years in POCSO case for attempting to abuse a minor girl.
#POCSO #Kannur #TemplePriest #CourtVerdict #RigorousImprisonment #Justice