ഓൺലൈൻ നിക്ഷേപം: തട്ടിപ്പുകാരെ പിടികൂടി കേരള പോലീസ്; കൈതപ്രത്തെ കേസിൽ പുതിയ വഴിത്തിരിവ്

 
Kamalesh, the main accused from Rajasthan, arrested in connection with the online share market fraud case.
Kamalesh, the main accused from Rajasthan, arrested in connection with the online share market fraud case.

Photo: Arranged

  • കണ്ണൂർ റൂറൽ പോലീസ് സംഘമാണ് പിടികൂടിയത്.

  • വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയായിരുന്നു തട്ടിപ്പ്.

  • യു. കുഞ്ഞിരാമനാണ് പണം നഷ്ടപ്പെട്ടത്.

  • നിക്ഷേപിച്ച തുക തിരികെ ലഭിച്ചില്ല.

  • 47,000 രൂപ തിരികെ ലഭിച്ചിരുന്നു.

  • മറ്റ് 6 പ്രതികൾക്കായി അന്വേഷണം തുടരുന്നു.

കണ്ണൂർ: (KVARTHA) ഷെയർമാർക്കറ്റിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് കൈതപ്രം സ്വദേശിയിൽ നിന്ന് 38 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയായ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. കണ്ണൂർ റൂറൽ പോലീസ് മേധാവി അനുജ് പലിവാളിന്റെ മേൽനോട്ടത്തിലുള്ള പരിയാരം പോലീസിന്റെ പ്രത്യേക സ്ക്വാഡാണ് പ്രതിയെ രാജസ്ഥാനിൽ നിന്ന് പിടികൂടിയത്. ജയ്പൂരിലെ ജോധ്വാര ഖർധാനിയിലെ കമലേഷാണ് (20) അറസ്റ്റിലായത്.

റൂറൽ അഡീഷണൽ എസ്.പി. കെ.എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒരാഴ്ചയോളം രാജസ്ഥാനിൽ തങ്ങിയാണ് ജൂൺ 14-ന് അജ്മീറിന് സമീപം കിഷൻഗഞ്ചിൽ ഒളിവിൽ കഴിയുകയായിരുന്ന കമലേഷിനെ പിടികൂടിയത്. പ്രതിയെ പയ്യന്നൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി കണ്ണൂർ ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.

പരിയാരം പാണപ്പുഴ കൈതപ്രത്തെ നവരംഗം വീട്ടിൽ യു. കുഞ്ഞിരാമനാണ് (61) പണം നഷ്ടപ്പെട്ടത്. 'ജെഫ്രീസ് വെൽത്ത് മൾട്ടിപ്ലിക്കേഷൻ സെന്റർ 134' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇദ്ദേഹം 'ജൂലിയ ജെഫിൻ' എന്നയാളെ പരിചയപ്പെടുന്നത്. 

ജൂലിയ സ്റ്റെറിൻ എന്ന സൈറ്റ് ഡൗൺലോഡ് ചെയ്യിച്ച് അതിലൂടെ നിർദ്ദേശിച്ച വിവിധ അക്കൗണ്ടുകളിലേക്ക് 2024 മെയ് 9 മുതൽ ജൂൺ 5 വരെയുള്ള ഒരു മാസക്കാലയളവിലാണ് കുഞ്ഞിരാമൻ പണം നിക്ഷേപിച്ചത്. എന്നാൽ, നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ ലഭിക്കാത്തതിനെ തുടർന്ന് 2024 സെപ്റ്റംബർ 16-ന് പരിയാരം പോലീസിൽ പരാതി നൽകുകയായിരുന്നു.

തട്ടിപ്പിന് പിന്നിൽ അന്യസംസ്ഥാന ബന്ധങ്ങളുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് കേസ് റൂറൽ പോലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക സംഘത്തിന് കൈമാറിയത്. ഇവരുടെ അന്വേഷണത്തിനിടെ തട്ടിപ്പ് നടത്തിയവരിൽ നിന്ന് 47,000 രൂപ കുഞ്ഞിരാമന് തിരികെ ലഭിച്ചിരുന്നു. സൈബർ സെൽ എസ്.ഐ. സൈബുകുമാർ, എ.എസ്.ഐ. മുഹമ്മദ് റഷീദ്, സീനിയർ സി.പി.ഒ.മാരായ പി.പി. സിയാദ്, സി.പി. ദിൽജിത്ത് എന്നിവരാണ് രാജസ്ഥാനിൽ ക്യാമ്പ് ചെയ്ത് പ്രതിയെ പിടികൂടിയത്.

നേരത്തെ ലഭിച്ചിരുന്ന വിലാസത്തിൽ പ്രതിയെ അന്വേഷിച്ചെത്തിയ പോലീസ് സംഘം എത്തുന്നതിന് മുൻപ് ഇയാൾ ഒളിവിൽ പോയിരുന്നു. പ്രദേശത്തെ പോലീസിന്റെ പിന്തുണയോടെ അന്വേഷണം തുടർന്ന സംഘത്തിന് നാട്ടുകാരിൽ നിന്ന് കാര്യമായ സഹായങ്ങളൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, വഴിതെറ്റിക്കാനുള്ള ശ്രമവും നടന്നു. 

രാജസ്ഥാനിലെത്തിയ പരിയാരം സ്റ്റേഷനിൽ നിന്നുള്ള എസ്.എച്ച്.ഒ. എൻ.കെ. സത്യനാഥൻ, എസ്.ഐ. സി. സനീത്, വനിതാ സി.പി.ഒ. സൗമ്യ എന്നിവർ പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച് വിവരങ്ങൾ നൽകിക്കൊണ്ടിരുന്നു. ജൂൺ 14 വൈകുന്നേരത്തോടെയാണ് കിഷൻഗഞ്ചിൽ ഒളിവിൽ കഴിയുകയായിരുന്ന കമലേഷിനെ സംഘം പിടികൂടിയത്.

ഈ കേസിൽ മറ്റ് ആറ് പ്രതികൾ കൂടി പോലീസിന്റെ പിടിയിലാകാനുണ്ട്. കമലേഷിനെ ചൊവ്വാഴ്ച പരിയാരത്ത് എത്തിച്ച് ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂട്ടുപ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ അടുത്തദിവസം വീണ്ടും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത്? കമൻ്റ് ചെയ്യുക.

Article Summary: Businessman loses ₹38 lakhs in online share market fraud; one arrested from Rajasthan.

#OnlineFraud, #CyberCrime, #KeralaPolice, #KannurNews, #RajasthanArrest, #ShareMarketScam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia