Arrested | ജൈന സന്യാസിയെ കൊന്ന് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചെന്ന കേസ്; 2 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗളൂറു: (www.kvartha.com) കര്‍ണാടകയിലെ ജൈന സന്യാസിയെ കൊന്ന് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചെന്ന കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാരായണ്‍ മാലി, ഹസന്‍ ദലായത് എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം ആറാം തീയതിയാണ് ചിക്കോടി സ്വദേശിയായ കാമകുമാര നന്ദി മഹാരാജയെ കാണാതാകുന്നത്. പിന്നീട് തൊട്ടടുത്തുള്ള നാനൂറടി താഴ്ച്ചയുള്ള ഒരു കുഴല്‍ക്കിണറില്‍ നിന്ന് സന്യാസിയുടെ ചില മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. 
Aster mims 04/11/2022

പൊലീസ് പറയുന്നത്: നാരായണ്‍ മാലിക്ക് സന്യാസിയുമായി പണമിടപാടുണ്ടായിരുന്നു. ഇതിന്റെ പേരിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നാരായണ്‍ മാലി സന്യാസിയില്‍ നിന്ന് ലക്ഷങ്ങളാണ് കടം വാങ്ങിയിരുന്നത്. സന്യാസി ഇത് തിരിച്ച് ചോദിച്ചതോടെ ക്ഷുഭിതനായ നാരായണ്‍ ഇദ്ദേഹത്തെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

Arrested | ജൈന സന്യാസിയെ കൊന്ന് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചെന്ന കേസ്; 2 പേര്‍ അറസ്റ്റില്‍

ഇതിനായി ഹാസന്റെ സഹായം തേടുകയായിരുന്നു. രണ്ടുപേരും ചേര്‍ന്ന് സന്യാസിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഹാസന്‍ ആണ് മൃതദേഹം കഷ്ണങ്ങളായി മുറിച്ച് കുഴല്‍ക്കിണറില്‍ തള്ളിയത്.

Keywords:  Mangaluru, News, National, Crime, Police, Case, Mangaluru: Two arrested in Jain monk murder case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia