ചെയ്യാത്ത തെറ്റിന് 16 വർഷം ജയിലിൽ; കുറ്റവിമുക്തനായ വിധി മരിച്ച് നാല് വർഷത്തിന് ശേഷം കുഴിമാടത്തിൽ വായിച്ച് വിങ്ങലടക്കി വീട്ടുകാർ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മുംബൈ ട്രെയിന്‍ സ്ഫോടനക്കേസിലാണ് അറസ്റ്റ്.
● കമാൽ അഹമ്മദ് അൻസാരിയാണ് ദുരന്തനായകൻ.
● വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയായിരുന്നു.
നാഗ്പൂർ: (KVARTHA) ജയിലിൽ കിടന്ന് നാല് വർഷത്തിന് ശേഷം കേസിൽ കുറ്റവിമുക്തനായി. എന്നാൽ, ആ സന്തോഷവാർത്ത കേൾക്കാൻ അയാൾ ജീവിച്ചിരിപ്പില്ല. കുറ്റവിമുക്തനാക്കിയ കോടതിവിധി കുഴിമാടത്തിലെത്തി വായിച്ച് കേൾപ്പിച്ച് വിങ്ങലടക്കി വീട്ടുകാർ. 2006-ലെ മുബൈ ട്രെയിൻ സ്ഫോടനക്കേസിൽ കുറ്റവിമുക്തനായ കമാൽ അഹമ്മദ് അൻസാരിയുടെ വീട്ടുകാരാണ് അദ്ദേഹത്തിന്റെ കുഴിമാടത്തിലെത്തി ഈ വിധി വായിച്ചത്. ഞായറാഴ്ച (31.08.2025) രാവിലെയായിരുന്നു ഈ ഹൃദയഭേദകമായ സംഭവം.
കേസിന്റെ വിചാരണ നടക്കുന്നതിനിടെ, 2021-ൽ കോവിഡ് ബാധിച്ച് നാഗ്പൂർ സെൻട്രൽ ജയിലിൽവെച്ച് കമാൽ അഹമ്മദ് അൻസാരി മരണപ്പെട്ടിരുന്നു. മരിച്ച് നാല് വർഷം കഴിഞ്ഞാണ് ഇയാളെ കുറ്റവിമുക്തനാക്കിയുള്ള വിധിയെത്തിയത്. ജൂലൈ 21-നാണ് കമാൽ അഹമ്മദ് അൻസാരി അടക്കം 12 പേരെ കേസിൽ കുറ്റവിമുക്തരാക്കിയത്. കേസിൽ കമാൽ അഹമ്മദ് അൻസാരി അടക്കം അഞ്ച് പേർക്ക് വധശിക്ഷയായിരുന്നു വിധിച്ചിരുന്നത്. വിശ്വസിക്കാൻ യോഗ്യമായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് ബോംബെ ഹൈകോടതി ഇവരെ കുറ്റവിമുക്തരാക്കിയത്.
ബിഹാറിലെ മധുബനി സ്വദേശിയായ ദിവസവേതനക്കാരനായിരുന്നു കമാൽ അഹമ്മദ് അൻസാരി. പച്ചക്കറിയും കോഴിയിറച്ചി കടയും നടത്തിയായിരുന്നു അൻസാരിയും ഭാര്യയും അഞ്ച് മക്കളും അടങ്ങുന്ന കുടുംബം ഉപജീവനം നടത്തിയിരുന്നത്. ചെയ്യാത്ത തെറ്റിനാണ് 16 വർഷം അൻസാരി ജയിലിൽ കഴിഞ്ഞത്.
നീതി വൈകിയെത്തുമ്പോൾ ഒരു നിരപരാധിക്ക് ജീവിതം നഷ്ടമാവുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
Article Summary: Man acquitted of crime four years after death.
#JusticeDelayed #MumbaiBlasts #Innocent #Justice #Crime #HumanRights
