Crime | കൊല്ലത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നതിന് പിന്നാലെ വീണ്ടും ആക്രമണം, വെട്ടേറ്റ് മറ്റൊരാൾക്ക് ഗുരുതര പരുക്ക്; തലസ്ഥാനത്ത് ഡിവൈഎഫ്ഐ നേതാവിനും കുത്തേറ്റു

 
 Kollam and Thiruvananthapuram Witness Attacks
 Kollam and Thiruvananthapuram Witness Attacks

Representational Image Generated by Meta AI

● കരുനാഗപ്പള്ളിയിൽ സന്തോഷിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി.
● ഓച്ചിറയിൽ അനീർ എന്നയാൾക്ക് വെട്ടേറ്റു, ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
● തലസ്ഥാനത്ത് ഡി.വൈ.എഫ്.ഐ നേതാവായ പ്രവീണിന് കുത്തേറ്റു.
● സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലം: (KVARTHA) കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവായ സന്തോഷ് എന്ന ജിം സന്തോഷ് വെട്ടേറ്റു മരിച്ചതിന് പിന്നാലെ ഓച്ചിറയിൽ മറ്റൊരാൾക്ക് ഗുരുതരമായി വെട്ടേറ്റു. ഈ രണ്ട് സംഭവങ്ങളും മണിക്കൂറുകളുടെ ഇടവേളയിലാണ് നടന്നത്. ഇതിനുപുറമെ തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിനും കുത്തേറ്റു. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശിയായ ജിം സന്തോഷ് എന്ന സന്തോഷാണ് പുലർച്ചെ മൂന്നുമണിയോടെ സ്വന്തം വീട്ടിൽ വെട്ടേറ്റു മരിച്ചത്. 

സന്തോഷും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കാറിലെത്തിയ ഒരു സംഘം ആളുകൾ വീടിൻ്റെ കതക് തകർത്ത ശേഷം അകത്തേക്ക് അതിക്രമിച്ചു കയറി സന്തോഷിനെ അമ്മയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. സന്തോഷ് മുൻപും ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 2014ൽ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. 

കരുനാഗപ്പള്ളിയിലെ കൊലപാതകത്തിന് പിന്നാലെ അരമണിക്കൂറിനുള്ളിൽ ഓച്ചിറ വവ്വാക്കാവിലാണ്  മറ്റൊരാൾക്ക് വെട്ടേറ്റത്. വവ്വാക്കാവ് സ്വദേശിയായ അനീറിനാണ് പുലർച്ചെ വെട്ടേറ്റത്. സുഹൃത്തിനൊപ്പം നടന്നുപോകുമ്പോൾ കാറിലെത്തിയ സംഘം അനീറിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അനീറിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

കൊല്ലത്തെ അക്രമ പരമ്പരകൾക്ക് പിന്നാലെ തിരുവനന്തപുരത്തും അക്രമം റിപ്പോർട്ട് ചെയ്തു. കുമാരപുരം യൂണിറ്റിലെ ഡിവൈഎഫ്ഐ നേതാവായ പ്രവീണിനാണ് കുത്തേറ്റത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. മദ്യപാനസംഘത്തെ ചോദ്യം ചെയ്തതിനാണ് പ്രവീണിനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക. 

Violent attacks in Kollam and Thiruvananthapuram, one killed and two injured. Police investigation is ongoing.

#Kollam #Crime #Attack #Kerala #Violence #DYFI

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia