

● അതുല്യ ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കൾ ഉറച്ചുവിശ്വസിക്കുന്നു.
● മദ്യപിച്ച് സതീഷ് അതുല്യയെ നിരന്തരം ഉപദ്രവിച്ചിരുന്നു.
● സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് സതീഷ് പീഡിപ്പിച്ചിരുന്നു.
● മരണത്തിന് മുൻപ് അതുല്യക്ക് മർദനമേറ്റതായി പൊലീസ് റിപ്പോർട്ട്.
● സതീഷ് മർദിക്കുന്നതിന്റെ വീഡിയോ സഹോദരിക്ക് അയച്ചിരുന്നു.
കൊല്ലം: (KVARTHA) ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശിനി അതുല്യയുടെ (30) മരണത്തിൽ ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് ചവറ തെക്കുംഭാഗം പൊലീസ്.
മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് സതീഷിനെതിരെ കേസെടുത്തത്. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാപിതാക്കൾ ഉറച്ചുവിശ്വസിക്കുന്നത്.
ബന്ധുക്കൾ പറയുന്നതനുസരിച്ച്, സതീഷ് ശങ്കർ മദ്യപിച്ച് നിരന്തരം അതുല്യയെ ഉപദ്രവിച്ചിരുന്നു. തേവലക്കര കോയിവിള സൗത്ത് മേലേഴത്ത് ജംക്‌ഷനിലെ അതുല്യ ഭവനിൽ എസ്. രാജശേഖരൻ പിള്ളയുടെയും തുളസിഭായിയുടെയും മകളാണ് മരിച്ച അതുല്യ.
വിവാഹസമയത്ത് 43 പവൻ സ്വർണം സ്ത്രീധനമായി നൽകിയിരുന്നുവെന്നും, ഇത് കുറഞ്ഞുപോയെന്ന് ആരോപിച്ച് സതീഷ് അതുല്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു.
മരണത്തിന് രണ്ടു ദിവസം മുൻപ് സതീഷ് അതുല്യയുടെ തലയിൽ പ്ലേറ്റ് കൊണ്ട് അടിക്കുകയും വയറിന് ചവിട്ടുകയും കഴുത്തിന് കുത്തിപ്പിടിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതായി പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ചവറ തെക്കുംഭാഗം പൊലീസ് എസ്.ഐ എൻ. നിയാസിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അതുല്യയുടെ മാതാവ് തുളസിഭായിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ചയാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷ് അതുല്യയെ മർദിക്കുന്നതിന്റെ വീഡിയോ അതുല്യ തന്റെ സഹോദരിക്ക് അയച്ചുകൊടുത്തിരുന്നു. ഈ നിർണായക തെളിവ് പൊലീസ് സംഘത്തിന് കൈമാറിയിട്ടുണ്ട്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക.
Article Summary: Kerala woman dies in Sharjah, husband accused of murder.
#SharjahDeath #KeralaCrime #DomesticViolence #MurderCase #ChavaraPolice #JusticeForAthulya