കണ്ണൂരിൽ നൊമ്പരക്കാഴ്ച; അമ്മയുടെ ഒരു വാക്ക്, പതിനാലുകാരിയുടെ ജീവനെടുത്തു!


● പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
● പട്ടം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്.
കണ്ണൂർ: (KVARTHA) മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ അമ്മയുടെ താക്കീത് ലഭിച്ചതിന് പിന്നാലെ പതിനാലുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി. തലശ്ശേരി കൊടുവള്ളി റസ്റ്റ് ഹൗസിന് സമീപമുള്ള ആമിന ക്വാട്ടേഴ്സിൽ അമ്മയുടെ സഹോദരിക്കൊപ്പം താമസിച്ചിരുന്ന ആദിത്യയാണ് ദാരുണമായി മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ സ്റ്റെയർകേസിന്‍റെ പടിയിൽ തൂങ്ങിമരിച്ച നിലയിൽ ആദിത്യയെ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം ഉള്ളൂർ സ്വദേശികളായ അനൂപ്-ധരണ്യ ദമ്പതികളുടെ മകളാണ് ആദിത്യ. വേനലവധി ആഘോഷിക്കാൻ വേണ്ടിയാണ് ആദിത്യ കുറച്ചു ദിവസങ്ങൾക്ക് മുൻപ് മാതൃസഹോദരിയുടെ വീട്ടിലെത്തിയത്. കണ്ണൂരിൽ ജോലി ചെയ്യുന്ന മാതൃസഹോദരിയുടെ കൂടെയായിരുന്നു കുട്ടി താമസിച്ചിരുന്നത്.
ആദിത്യയെ സ്ഥിരമായി ഓൺലൈനിൽ കണ്ടതിനെ തുടർന്ന് വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാൻ തിരുവനന്തപുരത്തുള്ള അമ്മ ഫോണിലൂടെ നിർദ്ദേശം നൽകിയിരുന്നതായി പറയുന്നു. ഇതിന് പിന്നാലെയാണ് ആദിത്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലശ്ശേരി ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ് ആദിത്യ. ദീക്ഷയാണ് ആദിത്യയുടെ സഹോദരി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും
Summary: A 14-year-old girl in Kannur died by death after her mother in Thiruvananthapuram asked her to delete WhatsApp due to excessive online activity. She was staying with her aunt for the summer vacation.
#Kannur, #Death, #Teenager, #WhatsApp, #OnlineSafety, #Kerala