

● വൈദികന്റെ വലതുകൈക്കും വയറിനും കുത്തേറ്റു
● ഫാദർ ജോർജ് പൈനാടത്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
● പോലീസ് അന്വേഷണം തുടരുന്നു
കണ്ണൂർ: (KVARTHA) സാമ്പത്തിക സഹായം കുറഞ്ഞുപോയതിന്റെ പേരിൽ കണ്ണൂർ മേലെ ചൊവ്വയിലെ ബിഷപ്പ് ഹൗസിൽ വെച്ച് വൈദികനെ കുത്തി പരിക്കേൽപ്പിച്ച കാസർകോട് സ്വദേശി അറസ്റ്റിൽ. ബിഷപ്പ് ഹൗസ് അഡ്മിനിസ്ട്രേറ്ററായ ഫാദർ ജോർജ് പൈനാടത്തിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
തനിക്ക് സുഖമില്ലാത്ത ആളാണെന്നും അതിനാൽ സഹായിക്കണം എന്നും ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന് വൈദികൻ 1000 രൂപ സാമ്പത്തിക സഹായം നൽകി. എന്നാൽ ഇത് കുറഞ്ഞ് പോയെന്നാരോപിച്ചായിരുന്നു ഇയാൾ കറിക്കത്തി ഉപയോഗിച്ച് വൈദികനെ ആക്രമിച്ചത്. ആക്രമണത്തിൽ ഫാദർ ജോർജ് പൈനാടത്തിന്റെ വലതുകൈയ്ക്കും വയറിനും കുത്തേറ്റു. നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
സംഭവത്തിൽ കാസർകോട് ഭീമനടിയിലെ സാവിയർ കുഞ്ഞിമോൻ എന്ന മുഹമ്മദ് മുസ്‌തഫയെ കണ്ണൂർ ടൗൺ പോലീസ് പൊലീസ് അറസ്റ്റ് ചെയ്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: In Kannur, a priest was attacked with a knife by a man from Kasaragod over a ₹1000 donation. The priest suffered injuries and is undergoing treatment. The attacker has been arrested, and police are investigating the motive.
#KeralaNews, #KannurIncident, #PriestAttack, #PoliceInvestigation, #Kasaragod, #CrimeNews