യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിനും ഭർതൃബന്ധുക്കൾക്കുമെതിരെ കേസെടുത്ത് പൊലീസ്
ADVERTISEMENT
● പാതിരിയാട് സ്വദേശിനി ജ്യോതിഷ മരിച്ച സംഭവത്തിലാണ് പൊലീസിന്റെ നടപടി.
● ഭർത്താവ് സജിൽ, അമ്മ ചന്ദ്രി, സഹോദരി ജൂന എന്നിവരാണ് പ്രതികൾ.
● സ്ത്രീധന പീഡനത്തെ തുടർന്നാണ് മരണമെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ ആരോപിക്കുന്നു.
● കൂത്തുപറമ്പ് പൊലീസാണ് പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്.
● മാർച്ച് എട്ടിന് പുലർച്ചെ അഞ്ച് മണിയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
● ഭർതൃവീട്ടിലെ പീഡനം സഹിക്കവയ്യാതെയാണ് യുവതിയുടെ ഈ തീരുമാനം എന്നാണ് ബന്ധുക്കളുടെ മൊഴി.
കണ്ണൂർ: (KVARTHA) കൂത്തുപറമ്പ് പാതിരിയാട് സ്വദേശിനിയായ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും ഭർതൃബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. സ്ത്രീധന പീഡനമെന്ന കുടുംബത്തിന്റെ പരാതിയിലാണ് കൂത്തുപറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
സ്ത്രീധന പീഡനമെന്ന് പരാതി
കൂത്തുപറമ്പ് പാതിരിയാട് മാങ്ങാട്ടിടം പുതിയ പറമ്പത്ത് വീട്ടിൽ ശ്രീഹരൻ്റെ മകൾ കെ. ജ്യോതിഷ (24) മരിച്ച സംഭവത്തിലാണ് ഭർത്താവ് സജിൽ (37), അമ്മ ചന്ദ്രി (55), സഹോദരി ജൂന (39) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ബന്ധുക്കളും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
മാർച്ച് എട്ടിനായിരുന്നു സംഭവം
മാർച്ച് എട്ടിന് പുലർച്ചെ അഞ്ച് മണിയോടെയാണ് ജ്യോതിഷയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ പീഡനം സഹിക്കവയ്യാതെയാണ് യുവതി മരിച്ചതെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. ജ്യോതിഷയുടെ സഹോദരൻ കെ ജിജേഷിൻ്റെ പരാതിയിലാണ് പിണറായി പൊലിസ് തിങ്കളാഴ്ച്ച രാവിലെ 10 ന് കേസെടുത്തത്. പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
ശ്രദ്ധിക്കുക: സ്വയം ജീവനെടുക്കുന്നത് ഒരു പരിഹാരമല്ല. മാനസിക സമ്മർദ്ദമോ നിരാശയോ അനുഭവപ്പെടുന്നവർ സഹായം തേടണം. ദിശ ഹെൽപ്പ്‌ലൈൻ: 1056 / 0471-2552056 ടെലിമാനസ്: 14416
കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: Kerala police booked husband for Kuthuparamba woman's death.
#KannurNews #Kuthuparamba #DowryHarassment #KeralaPolice #MalayalamNews #KeralaCrime #Kvartha #AnjanaNews
