വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം: ബസ് കണ്ടക്ടർക്ക് മൂന്ന് വർഷം തടവും പിഴയും

 
Private Bus Conductor Sentenced to Three Years Imprisonment for Attempted Molestation of Student
Private Bus Conductor Sentenced to Three Years Imprisonment for Attempted Molestation of Student

Photo: Arranged

● 2023 നവംബർ 24-നാണ് സംഭവം നടന്നത്.
● പെൺകുട്ടി അധ്യാപകരോട് വിവരം തുറന്നുപറഞ്ഞു.
● അധ്യാപകർ ബന്ധുക്കളെയും പോലീസിനെയും അറിയിച്ചു.
● തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.
● വ്യാജപരാതിയെന്ന് ആരോപിച്ച് പണിമുടക്ക് നടന്നിരുന്നു.

കണ്ണൂർ: (KVARTHA) ഓടുന്ന ബസിൽ വെച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് മൂന്ന് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലക്കോട് വെള്ളാട്ടെ പറയൻകോട് വീട്ടിൽ പി.ആർ. ഷിജുവിനെയാണ് (36) തളിപ്പറമ്പ് ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.
 

2023 നവംബർ 24-ന് രാവിലെ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ആലക്കോട് നിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ ഷിജു പീഡിപ്പിക്കാൻ ശ്രമിച്ച വിവരം പെൺകുട്ടി അധ്യാപകരോട് തുറന്നുപറയുകയായിരുന്നു. അധ്യാപകർ ഉടൻതന്നെ ബന്ധുക്കളെ വിവരമറിയിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. അന്വേഷണത്തിനൊടുവിൽ തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വെച്ച് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സംഭവത്തിൽ ബസ് കണ്ടക്ടറെ വ്യാജപരാതിയിൽ കുടുക്കിയെന്ന് ആരോപിച്ച് അന്ന് പണിമുടക്ക് സമരമടക്കം നടന്നിരുന്നു.


ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 


Article Summary: Bus conductor sentenced for attempted molestation of student.
 

 #Kannur #CourtVerdict #StudentSafety #BusSafety #Justice #POCSO

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia