മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പിതാവ് ക്വട്ടേഷന്‍ നല്‍കിയത് 12 ലക്ഷം രൂപ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 15.07.2017) മകള്‍ക്കെതിരെ വിവാഹമോചനക്കേസ് ഫയല്‍ ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പിതാവ് ക്വട്ടേഷന്‍ നല്‍കിയത് 12 ലക്ഷം രൂപയ്ക്ക്. പത്തോളം പെട്രോള്‍ പമ്പുകള്‍ സ്വന്തമായിട്ടുള്ള വാസുദേവ റെഡ്ഢിയാണ് മരുമകനായ ശ്യാം സുന്ദര്‍ റെഡ്ഡിയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്. എന്നാല്‍ തക്കസമയത്ത് വിവരമറിഞ്ഞ പോലീസ് കൊലപാതക പദ്ധതി തകര്‍ത്തു.

കേസുമായി ബന്ധപ്പെട്ട് വാസുദേവ റെഡ്ഢി, ചര്‍ദ്രി കൊണ്ടല്‍ റെഡ്ഢി, മുഹമ്മദ് മസര്‍ ഖാന്‍, മുഹമ്മദ് അഷ്‌റഫ്, മുഹമ്മദ് അംജാദ്, മുഹമ്മദ് നവീദ്, അബ്ദുല്‍ ഖാദര്‍, സായിദ് വസീം എന്നിവര്‍ അറസ്റ്റിലായി.

മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പിതാവ് ക്വട്ടേഷന്‍ നല്‍കിയത് 12 ലക്ഷം രൂപ

ശ്യാംസുന്ദര്‍ റെഡ്ഢിക്ക് ഭാര്യ സിരിഷയില്‍ മൂന്ന് കുട്ടികളുണ്ട്. മൂന്ന് വര്‍ഷമായി ഇവര്‍ അകന്നാണ് താമസം. അന്ന് മുതല്‍ മിയാപൂര്‍ കോടതില്‍ വിവാഹമോചനക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ആദ്യം സിരിഷയ്ക്ക് നേരെയായിരുന്നു പോലീസിന്റെ സംശയം നീണ്ടത്. എന്നാല്‍ അന്വേഷണം പിന്നീട് പിതാവില്‍ എത്തുകയായിരുന്നു. 12 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയതെങ്കിലും 2 ലക്ഷം രൂപയായിരുന്നു അഡ്വാന്‍സായി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Hyderabad: In a bold move a father gave contract of killing his son-in-law after separation with his daughter.

Keywords: National, Crime
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia