

● അഹമ്മദ് സുഹൈർ, വിവേക് എന്നിവരാണ് അറസ്റ്റിലായത്.
● പ്രതികൾ ബംഗളൂരുവിൽ ഐ.ടി കമ്പനി ജീവനക്കാരാണ്.
● ജോലിയുടെ മറവിൽ ലഹരിവസ്തുക്കൾ വിൽപന നടത്തി.
● ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
● പ്രതികളെ പഴയങ്ങാടി പോലീസ് സ്റ്റേഷനിലെത്തിച്ചു.
കണ്ണൂർ: (KVARTHA) ഈ കഴിഞ്ഞ ജൂൺ ആറിന് പഴയങ്ങാടി ബീവി റോഡിൽ എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, കെറ്റമിൻ ലഹരി ഗുളികകൾ എന്നിവയുമായി നാല് യുവാക്കൾ പിടിയിലായ കേസിൽ, ഒളിവിലായിരുന്ന മുഖ്യപ്രതികൾ ബാംഗ്ലൂരിൽ പിടിയിലായി.
അഹമ്മദ് സുഹൈർ (26), സ്വദേശി വിവേക് (28) എന്നിവരെയാണ് ബാംഗ്ലൂരിലെ കുലശേഖരപുരത്തുള്ള ഫ്ലാറ്റിൽനിന്ന് പഴയങ്ങാടി എസ്.ഐ. കെ. സുഹൈലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

ബാംഗ്ലൂരിലെ ഒരു സ്വകാര്യ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ഇവർ, ജോലിയുടെ മറവിൽ എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കൾ വിൽക്കുകയായിരുന്നു.
നേരത്തെ പഴയങ്ങാടി പോലീസ് പിടികൂടിയ ലഹരിസംഘത്തിൽനിന്ന് ലഭിച്ച വിവരങ്ങളുടെയും പണമിടപാടുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചറിഞ്ഞതും പിടികൂടിയതും. മയക്കുമരുന്ന് വിൽപന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് പോലീസ് നൽകുന്ന വിവരം.
പഴയങ്ങാടി എസ്.ഐ. കെ. സുഹൈൽ, എ.എസ്.ഐമാരായ ശ്രീകാന്ത്, എ. ഷൈജു, മിഥുൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ജൂൺ ആറിന് രാവിലെ 10 മണിയോടെ പഴയങ്ങാടി പോലീസിൻ്റെ വാഹന പരിശോധനക്കിടെയാണ് പഴയങ്ങാടി എസ്.ഐ. കെ. സുഹൈലും കണ്ണൂർ റൂറൽ എസ്.പി.യുടെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പി.എം. മുഹമ്മദ് സവാദ് (24), യു.കെ. ഷബീർ (25), ഇ.കെ. ഷമിൽ (25), മുഹമ്മദ് നാസിക് അലി (24) എന്നിവരെ എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, കെറ്റമിൻ ഗുളികകൾ എന്നിവ കാറിൽ കടത്തുന്നതിനിടെ പിടികൂടിയത്. ഇതിനുശേഷം ഒളിവിൽപോയ പ്രതികൾക്കുവേണ്ടി നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിലായത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ. സുഹൃത്തുക്കളുമായി ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കൂ.
Article Summary: Two main accused in hybrid cannabis case caught in Bengaluru.
#KeralaPolice #DrugMafia #Kannur #BengaluruArrest #CrimeNews #AntiDrug