Assault | ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ച് ട്രെയിനിൽ വയോധികനെ മര്‍ദിച്ച സംഭവത്തിൽ 3 പേർ പിടിയിൽ; നടപടി വീഡിയോ വൈറലായതിന് പിന്നാലെ 

 
Elderly man assaulted on train over beef allegation
Watermark

Photo Credit: X / AIMIM MEWAT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മഹാരാഷ്ട്രയിൽ നിരോധിച്ചിട്ടില്ലാത്ത പോത്തിറച്ചിയാണ് ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. 

മുംബൈ: (KVARTHA) ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് ഓടുന്ന ട്രെയിനിൽ വയോധികനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായും മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

Aster mims 04/11/2022

ജൽ​ഗാവ് സ്വദേശിയായ ഹാജി അശ്റഫ് അലി സയ്യിദ് ദുസൈൻ (72) എന്നയാളെയാണ് ആക്രമിച്ചത്. മുംബൈ കല്യാണിലുള്ള മകളെ കാണാൻ ട്രെയിനിൽ പോകുമ്പോഴാണ് യുവാക്കള്‍  ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്. വൈറലായ വീഡിയോയിൽ, ഒരു ഡസനോളം ആളുകൾ വയോധികനെ ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതും കാണാം. കൈയിലുള്ളത് ബീഫാണോയെന്ന് ചോദിച്ചായിരുന്നു ആക്രമണം.

 

അക്രമികൾ ഫോണിൽ വീഡിയോ എടുക്കുന്നതും ഹാജി അശ്റഫിന് പലതരം താക്കീതുകളും ഭീഷണികളും നൽകുന്നതും വീഡിയോയിൽ വ്യക്തമാണ്. ഹാജി അശ്റഫിൻ്റെയും ബന്ധുക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആറ് പ്രതികളെ തിരിച്ചറിഞ്ഞതായും മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും സെൻട്രൽ റെയിൽവേ ഡിസി മനോജ് നാനാ പാട്ടീൽ പറഞ്ഞു. 

ഓഗസ്റ്റ് 28 ന് ഹാജി അശ്റഫ് ധൂലെ-ഛത്രപതി ശിവാജി ടെർമിനസ് എക്‌സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നത്. മഹാരാഷ്ട്രയിൽ നിരോധിച്ചിട്ടില്ലാത്ത പോത്തിറച്ചിയാണ് ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script