Tragedy | ‘യൂട്യൂബ് നോക്കി ഡോക്ടറുടെ സര്‍ജറി’: 15കാരൻ മരിച്ചു

 
'Doctor's surgery after watching YouTube': 15-year-old dies

Representational Image Generated by Meta AI

ADVERTISEMENT

ബിഹാറിൽ യുവാവിന്റെ മരണത്തിൽ ഞെട്ടി പൊലീസ്. യൂട്യൂബ് വീഡിയോ ആശ്രയിച്ച് ഡോക്ടർ നടത്തിയ ശസ്ത്രക്രിയ. കുടുംബത്തിന്റെ സമ്മതമില്ലാതെയായിരുന്നു ശസ്ത്രക്രിയ.

പട്ന: (KVARTHA) പിത്തസഞ്ചിയിലെ കല്ല് നീക്കാൻ യൂട്യൂബിൽ നിന്നും വീഡിയോ കണ്ട് സ്വയം പഠിച്ച്, ഡോക്ടർ നടത്തിയ സർജറിയുടെ ഫലമായി 15കാരൻ മരിച്ചതായി പരാതി. ബിഹാറിലെ സരണ്‍ ജില്ലയിലാണ് ഈ ദാരുണ സംഭവം.

പൊലീസ് പറയുന്നത്: ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയുമായി വീട്ടുകാർ ഡോക്ടറുടെ ക്ലിനിക്കിലെത്തിയപ്പോൾ, ഡോക്ടർ വീട്ടുകാരുടെ സമ്മതം പോലും എടുക്കാതെ സർജറിക്ക് തുനിഞ്ഞു. സർജറി ചെയ്യുന്നതിന് മുൻപ് യൂട്യൂബിൽ വിഡിയോ കണ്ടതായി ഡോക്ടർ വെളിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു. ബഹളം വെച്ചപ്പോള്‍ തങ്ങളോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടെന്നും കുടുംബം പറയുന്നു. സർജറി സമയത്ത് കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പട്നയിലേക്ക് മാറ്റുന്ന വഴിയിൽ കുട്ടി മരിച്ചു.

Aster_MIMS

ഇതോടെ, ഡോക്ടർ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് ഡോക്ടർക്കെതിരെയും ക്ലിനിക്കിലെ ജീവനക്കാർക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

#Bihar #India #medicalnegligence #YouTube #surgery #death

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia