Drugs | ലഹരിയുടെ പിടിയിൽ ബാല്യം: '12-കാരൻ 10 വയസ്സുള്ള സഹോദരിക്ക് എംഡിഎംഎ നൽകി'

 
 Childhood in the Grip of Drugs
 Childhood in the Grip of Drugs

Representational Image Generated by Meta AI

● നെടുമ്പാശ്ശേരിക്ക് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 
● മാതാപിതാക്കളെ കുട്ടി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. 
● സഹോദരിയെയും ലഹരി വിമോചന കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. 
● എളമക്കര പൊലീസ് സിഡബ്ല്യുസിക്ക് റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് ആരോപണം.

കൊച്ചി: (KVARTHA) 12 വയസ്സുള്ള ആൺകുട്ടി 10 വയസ്സുള്ള സഹോദരിക്ക് എംഡിഎംഎ നൽകിയതായി വിവരം പുറത്ത്. ഇരുവരെയും ലഹരി വിമോചന കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ ആൺകുട്ടി ലഹരി ഉപയോഗത്തിനായി പുറത്തുപോകാറുണ്ടായിരുന്നുവെന്ന് പറയുന്നു. ഇതിനായി വീട്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ മോഷ്ടിച്ചതായും വീട്ടുകാരെ ആക്രമിച്ചതായും വിവരമുണ്ട്.

ആൺകുട്ടിയുടെ തുടർച്ചയായ ലഹരി ഉപയോഗം മാനസികനിലയിൽ മാറ്റം വരുത്തിയിട്ടുണ്ട്. രാത്രിയിൽ സൈക്കിളിൽ ലഹരി തേടി പോകാറുണ്ടായിരുന്നു. ഒരു ദിവസം കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നെടുമ്പാശ്ശേരിക്ക് സമീപത്ത് നിന്ന് കണ്ടെത്തി. തുടർന്നുള്ള പരിശോധനയിലാണ് ലഹരി ഉപയോഗം കണ്ടെത്തിയത്. പിന്നാലെ ലഹരി വിമോചന കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മാതാപിതാക്കളെ ആൺകുട്ടി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. താൻ പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്നും എന്തെങ്കിലും പറഞ്ഞാൽ മാതാപിതാക്കൾ ഉൾപ്പെടെ ജയിലിൽ പോകുമെന്നും ഭീഷണിപ്പെടുത്തിയതായാണ് അറിയുന്നത്. സഹോദരിയെയും ചികിത്സയ്ക്കായി ലഹരി വിമോചന കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അതേസമയം വിവരം അറിഞ്ഞിട്ടും എളമക്കര പൊലീസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് പരാതിയിൽ ആരോപണമുണ്ട്.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.


A 12-year-old boy in Kochi allegedly gave MDMA to his 10-year-old sister. Both children have been admitted to a de-addiction center. The boy also allegedly stole money and assaulted his parents.

#Drugs, #ChildAbuse, #Kochi, #MDMA, #Crime, #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia