മദ്യലഹരിയിൽ ഓടയിൽ വീണ യുവാവ്, രക്ഷിക്കാനെത്തിയ പോലീസിനെ മർദിച്ചു: അറസ്റ്റിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഇൻസ്പെക്ടർ കെ.പി. സതീഷിനാണ് മർദനമേറ്റത്.
● ഡ്രൈവർ രഞ്ജിത്ത് രാജീവിനും പരിക്കേറ്റു.
● അർജുൻ തിലക് (30) ആണ് അറസ്റ്റിലായത്.
● വെള്ളരിക്കുണ്ട് പോലീസാണ് ഇയാളെ പിടികൂടിയത്.
ചെറുപുഴ: (KVARTHA) മദ്യലഹരിയിൽ കാറോടിച്ച് അപകടത്തിൽപ്പെട്ട യുവാവ്, രക്ഷിക്കാനെത്തിയ പോലീസ് ഇൻസ്‌പെക്ടറെയും മറ്റ് പോലീസുകാരെയും ആക്രമിച്ചതിന് അറസ്റ്റിൽ. അർജുൻ തിലക് (30) ആണ് വെള്ളരിക്കുണ്ട് പോലീസിന്റെ പിടിയിലായത്.
സംഭവം വ്യാഴാഴ്ച പുലർച്ചെ 1:10-ഓടെയാണ് നടന്നത്. മങ്കയത്ത് റോഡരികിലെ ഓടയിലേക്ക് മറിഞ്ഞ കാറോടിച്ചയാൾ പോലീസ് നിർദ്ദേശങ്ങൾ അനുസരിക്കുന്നില്ലെന്ന് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എ.എസ്.ഐ. ടി. മധു അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു ഇൻസ്‌പെക്ടർ കെ.പി. സതീഷും (43) ഡ്രൈവർ സി.പി.ഒ. രഞ്ജിത്ത് രാജീവും. ഇവരെയാണ് അർജുൻ തിലക് ആക്രമിച്ചത്. മർദനമേറ്റ പോലീസുകാർ ചികിത്സ തേടിയിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Drunken youth arrested for assaulting police after car crash.
#KeralaPolice #Cherupuzha #Assault #DrunkDriving #Arrested #NewsUpdate
