കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകം; പോസ്റ്റ്മോർട്ടം വ്യാഴാഴ്ച പൂർത്തിയാകും, ദുരൂഹത നീങ്ങാതെ സംഭവം

 
Representational image reflecting a crime investigation and legal case context in California

Photo Credit: X/ Analyst/ Enhanced by GPT

ADVERTISEMENT

● കേസിൽ അറസ്റ്റിലായ സുഹൃത്ത് അനിലയുടെ കുറ്റസമ്മതം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല
● സാൻഹോസെ നഗരത്തിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ദാരുണ സംഭവം
● അഞ്ജനയെ കാറിടിച്ചും ആനിനെ കുത്തിയും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം
● ഫൊറൻസിക് പരിശോധനാ ഫലങ്ങൾ പുറത്തുവന്നാൽ മാത്രമേ കൊലപാതകത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ

കാലിഫോർണിയ: (KVARTHA) കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ വ്യാഴാഴ്ച (സെപ്റ്റംബർ 3) പൂർത്തിയാകും. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. കേസിൽ അറസ്റ്റിലായ ഇവരുടെ സുഹൃത്ത് അനില (32) കുറ്റസമ്മതം നടത്തിയതായി സൂചനയുണ്ടെങ്കിലും മിൽപീറ്റസ് പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Aster mims 04/11/2022

ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഫൊറൻസിക് പരിശോധനാ ഫലങ്ങൾ പുറത്തുവരുന്നതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ. 

വ്യാഴാഴ്ച പോസ്റ്റ്മോർട്ടം പൂർത്തിയായാലും എംബാം അടക്കമുള്ള തുടർനടപടികൾക്ക് രണ്ട് ദിവസം കൂടി സമയമെടുക്കും. അമേരിക്കയിൽ ഇത്തരത്തിലുള്ള കേസുകളിൽ അന്വേഷണവും ഫൊറൻസിക് പരിശോധനകളും പൂർത്തിയാകാതെ മൃതദേഹം വിട്ടുകിട്ടാനും നാട്ടിലെത്തിക്കാനും താമസം നേരിടാറുണ്ട്. ഇന്ത്യൻ കോൺസുലേറ്റുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും അധികൃതർ അറിയിച്ചു.

ദാരുണമായ കൊലപാതകം

കാലിഫോർണിയയിലെ സാൻഹോസെ നഗരത്തിലുള്ള അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലാണ് മൂന്ന് പേരും താമസിച്ചിരുന്നത്. വെള്ളിയാഴ്ച (ഓഗസ്റ്റ് 28) പകൽ 12 മണിയോടെയാണ് അഞ്ജനയും ആനും കൊല്ലപ്പെട്ടത്. അഞ്ജനയെ കാറിടിച്ചും ആനിനെ കുത്തിയും അനില കൊലപ്പെടുത്തിയെന്നാണ് പൊലീസിൻ്റെ നിഗമനം. അഞ്ജനയും ആനും അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഓണാഘോഷത്തിലടക്കം സജീവമായി പങ്കെടുക്കുകയും അതിൻ്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

അഞ്ജനയെ അനില താഴേക്ക് വിളിച്ചുവരുത്തി കാറിടിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. അഞ്ജനയെ ഇടിച്ചുതെറിപ്പിച്ചശേഷം കാറുമായി അനില കടന്നുകളഞ്ഞുവെന്ന് പറയപ്പെടുന്നു. നീല നിറത്തിലുള്ള എസ്‌യുവി ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കടന്നുകളയുന്നത് ദൃക്‌സാക്ഷികൾ കണ്ടിരുന്നു. കാർ ഓടിച്ചത് ഒരു സ്ത്രീയാണെന്നും ഇവർ മിൽപീറ്റസ് പൊലീസിനെ അറിയിച്ചു. ആനിൻ്റെ മൃതദേഹത്തിന് സമീപത്തുനിന്ന് കത്തി കണ്ടെടുക്കുകയും ചെയ്‌തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുടുംബവും പശ്ചാത്തലവും

കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബിൻ്റെ (മിഥുൻ) ഭാര്യയാണ് കൊല്ലപ്പെട്ട ആൻ മേരി മാത്യു. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ജേക്കബ് ഇളയമകളെ സ്‌കൂളിൽനിന്ന് വിളിക്കുന്നതുമായി ബന്ധപ്പെട്ട് ആനിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. 

തുടർന്ന് ഫ്ലാറ്റിലെത്തിയപ്പോഴാണ് ഇവരെ കുളിമുറിയിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആനും ജേക്കബും എട്ട് വർഷമായി കാലിഫോർണിയയിലാണ് താമസം. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന ആനിന് രണ്ട് ആഴ്‌ച മുമ്പാണ് വർക്ക് പെർമിറ്റ് ലഭിച്ചത്. ആൻഡ്രീന (10), അലീസ (5) എന്നിവരാണ് ഇവരുടെ മക്കൾ.

തൃശൂർ പീച്ചിയ്ക്കടുത്ത് വിലങ്ങന്നൂർ സ്വദേശി വിജീഷാണ് കൊല്ലപ്പെട്ട അഞ്ജനയുടെ ഭർത്താവ്. വിജീഷ് ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. വാമിക (6) ആണ് മകൾ. ആറ് വർഷമായി അഞ്ജനയും കുടുംബവും കാലിഫോർണിയയിൽ താമസിക്കുന്നു. 2023-ലാണ് ഇവർ അവസാനമായി നാട്ടിൽ വന്നത്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: The postmortem of the two Malayali women, Anjana Hari (35) from Thrissur and Ann Mary Mathew (40) from Thiruvananthapuram, who were murdered in California, will be completed on Thursday, September 3, 2026. Their friend and accused, Anila (32) from Kottayam, is in police custody.

#Kvartha #CaliforniaMurder #MalayaliWomenKilled #USAMurderCase #SanJose #MilpitasPolice #KeralaNews #MalayalamNews #NRI #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia