Attack | ബസ് യാത്രയ്ക്കിടെ അപരിചിതൻ മുഖത്ത് കടിച്ചു; പിന്നീട് പെൺകുട്ടിക്ക് സംഭവിച്ചത് ജീവിതം തന്നെ തകർത്ത അനുഭവങ്ങൾ!
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ആക്രമിച്ചയാൾക്ക് 53 വയസാണ്
● മുഖത്ത് ഗുരുതരമായ പരിക്കേറ്റ പെൺകുട്ടിക്ക് 50 തുന്നലുകൾ വേണ്ടി വന്നു.
● പെൺകുട്ടിക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) ബാധിച്ചു.
വാഷിംഗ്ടൺ:(KVARTHA) ബസ് യാത്രക്കിടയിൽ കൗമാരക്കാരിയായ പെൺകുട്ടിയുടെ മുഖത്ത് അപരിചിതൻ കടിച്ച വാർത്തയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൽ പ്രതിയെ ആറ് വർഷവും ഒമ്പത് മാസവും തടവിന് ശിക്ഷിച്ചെങ്കിലും പെൺകുട്ടി ഇപ്പോഴും ദുരിതം അനുഭവിക്കുകയാണ്.
അപരിചിതൻ കടിച്ചതിനെ തുടർന്ന് 50 തുന്നിക്കെട്ടുകൾ പെൺകുട്ടിക്ക് വേണ്ടി വന്നു. കൂട്ടുകാർക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന 19 കാരിയായ എല്ലാ ഡൗലിംഗ് എന്ന പെൺകുട്ടിക്കാണ് 53 കാരനായ ഡാരൻ ടെയ്ലർ എന്ന വ്യക്തിയിൽ നിന്ന് മോശം സംസാരം നേരിടുകയും പിന്നാലെ അയാളിൽ നിന്ന് അപ്രതീക്ഷിത ആക്രമണം നേരിടുകയും ചെയ്തത്.
തുടർന്ന് എല്ലയുടെ സുഹൃത്തുക്കൾ അക്രമിയിൽ നിന്ന് രക്ഷപ്പെടാൻ അവളെ സഹായിക്കുകയും, പൊലീസ് സ്ഥലത്ത് എത്തുന്നതുവരെ ബസ്സിലെ യാത്രക്കാർ ടെയ്‌ലറെ തടഞ്ഞുവയ്ക്കുകയും ആയിരുന്നു. പെൺകുട്ടിയെ മാരകമായി പരിക്കേൽപ്പിച്ചതിന് അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ എല്ലയുടെ മൂക്കിന്റെ ഭാഗവും ചുണ്ടിൻ്റെ താഴത്തെ ഭാഗവും തൂങ്ങിക്കിടന്ന അവസ്ഥയിലാണ്. പെൺകുട്ടിയുടെ ചുണ്ടിൻ്റെ വലതുഭാഗം പിളർന്നിരിക്കുകയാണ്. മുഖത്ത് നിറയെ കടിയേറ്റ പാടുകളും ഉണ്ട് .
എല്ലയെ ചെൽട്ടൻഹാം ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി ഗ്ലൗസെസ്റ്റർ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ബസ് ആക്രമണത്തെത്തുടർന്ന് തനിക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) ബാധിച്ചതായി കൗമാരക്കാരി പറയുന്നു. ഇത് ഒരു മാനസികാരോഗ്യ അവസ്ഥയാണ്. വളരെ ഭയാനകമായ അനുഭവങ്ങൾക്ക് ശേഷം ഉണ്ടാകുന്നു. പിടിഎസ്‌ഡി ഉള്ളവർക്ക് ഭയം, ഉറക്കമില്ലായ്മ, കോപം, മാനസികാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.
പോർട്‌സ്മൗത്ത് യൂണിവേഴ്‌സിറ്റിയിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥിയായ എല്ലയ്ക്ക് നേരിടേണ്ടി വന്ന ആക്രമണത്തിന്റെ ഭീകരതയും അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങളും വിവരിച്ചു. ആക്രമണകാരി മുഖത്ത് കടിച്ചപ്പോൾ അനുഭവിച്ച വേദന അവളെ എന്നും വേദനിപ്പിക്കുന്നുവെന്ന് പെൺകുട്ടിയെ ഉദ്ധരിച്ച് ദ സൺ റിപ്പോർട്ട് ചെയ്തു.
'ആക്രമണത്തിനു ശേഷം സ്വന്തം മുഖം തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല. മാസങ്ങളോളം എനിക്ക് കണ്ണാടിയിൽ നോക്കാൻ കഴിഞ്ഞില്ല. പിടിഎസ്‌ഡി കാരണം ഞാൻ പിന്നീട് ബസ് ഉപയോഗിച്ചിട്ടില്ല. വീട് വിട്ടിറങ്ങിയാൽ, വീണ്ടും ആക്രമിക്കപ്പെടാൻ പോകുമോ എന്ന ഭയം കാരണം എനിക്ക് എൻറെ അമ്മയോടോ സുഹൃത്തിനോടോ ഫോണിൽ സംസാരിക്കേണ്ടി വരും', എല്ല കൂട്ടിച്ചേർത്തു.
'എന്റെ ഒരു പ്രത്യേക വശത്ത് ഭക്ഷണം കഴിക്കുന്നതും കുടിക്കുന്നതും ഇപ്പോഴും വേദനാജനകമാണ്. പാടുകൾ നന്നായി സുഖപ്പെടുന്നുണ്ടെന്ന് ആളുകൾ പറയുന്നുണ്ടെങ്കിലും, ഈ വേദന എനിക്ക് പാടുകളെക്കാൾ വലിയ പ്രശ്നമാണ്. ഈ രൂപമാറ്റം എനിക്ക് സംഭവിച്ചതിൻ്റെ സ്ഥിരമായ ഓർമ്മപ്പെടുത്തലാണ്. ഞാനിപ്പോൾ വ്യത്യസ്തമായി പുഞ്ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. എങ്കിലും, ഈ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാനും ജീവിതം മുന്നോട്ടു കൊണ്ടുപോകാനും എനിക്ക് ഇപ്പോഴും പഠിക്കേണ്ടിയിരിക്കുന്നു', എല്ല വേദനയോടെ പറയുന്നു.
#TeenAttack #MentalHealth #PublicSafety #Trauma #PTSD #BusIncident
