Allegation | ക്യാരറ്റിനെ ചൊല്ലി തർക്കം; റാന്നിയിൽ പച്ചക്കറി വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാരറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതികൾ വടിവാളുമായി എത്തി അനിൽ കുമാറിനെ വെട്ടിക്കൊലപ്പെടുത്തി.
പത്തനംതിട്ട: (KVARTHA) റാന്നിയിൽ പച്ചക്കറി വ്യാപാരി അനിൽ കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ക്യാരറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പച്ചക്കറി വാങ്ങാനെത്തിയതിന് ശേഷം, ക്യാരറ്റിന്റെ വിലയെച്ചൊല്ലി തർക്കം ഉണ്ടായി. അതിനിടെ, ഉപഭോക്താക്കൾ ക്യാരറ്റെടുത്ത് കഴിച്ചെന്ന്, കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മി വ്യക്തമാക്കി. ക്യാരറ്റിന്റെ വില കൂടുതലാണെന്നും, എടുത്ത് കഴിക്കരുതെന്നും പ്രതികളെ അറിയിച്ചിരുന്നെന്നും മഹാലക്ഷ്മിപറഞ്ഞു. ഇതാണ് മദ്യലഹരിയിലായിരുന്ന പ്രതികളെ പ്രകോപിപ്പിച്ചത്.
പ്രതികൾ തിരികെ പോയി വടിവാളുമായി എത്തി, മഹാലക്ഷ്മിയെ ആക്രമിക്കാൻ ശ്രമിച്ചു. ഈ ആക്രമണം തടയാൻ ശ്രമിച്ച അനിൽ കുമാറുമായി തർക്കം ഉണ്ടാവുകയും, അനിൽ കുമാറിനെ കടയിൽ നിന്ന് വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
പ്രതികൾ മുമ്പ് നിരവധി കേസുകളിൽ പ്രതികളാണ്. കരിംകുട്ടി സ്വദേശിയായ 'ഇടത്തൻ' എന്നറിയപ്പെടുന്ന പ്രദീപ് ഉൾപ്പെടെ രണ്ട് പേരെ റാന്നി പോലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകം രാത്രി പത്തുമണിയോടാണ് സംഭവിച്ചത്. കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മിക്കും, അവരുടെ ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്, എന്നാൽ ഇവരുടെ പരിക്ക് ഗുരുതരമല്ല. അനിൽ കുമാറൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പ്രതികളെ അർധരാത്രിയോടെ പൊലീസ് പിടികൂടി. പോലീസ് കേസ് സംബന്ധിച്ച അന്വേഷണങ്ങൾ തുടരുകയാണ്.
#RanniMurder, #KeralaCrime, #CarrotDispute, #VegetableVendorMurder, #IndianNews
