ദുബൈ ഫാഷന്‍ ഡിസൈനറെ 13 യുവാക്കള്‍ ചേര്‍ന്ന് 25 ദിവസം കൂട്ടബലാല്‍സംഗം ചെയ്തു

 


ADVERTISEMENT

ദുബൈ: ദുബൈയില്‍ ജോലി വാഗ്ദാനം ചെയ്ത് ഫാഷന്‍ ഡിസൈനറെ ദിവസങ്ങളോളം കൂട്ടബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ജലി വിനോദ് കുമാര്‍ ഡെയ്‌ക്കെതിരെയാണ് യുവതിയുടെ പരാതി.
ദുബൈയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് യുവതിയെ അഞ്ജലി ദുബൈയിലെത്തിച്ചത്. എന്നാല്‍ യുവതിയെ ഇവര്‍ അനാശാസ്യത്തിന് പ്രേരിപ്പിക്കുകയായിരുന്നു. വഴങ്ങാതിരുന്ന യുവതിയെ അജ്ഞലി ക്രൂരമായി മര്‍ദ്ദിച്ചു. അപാര്‍ട്ട്‌മെന്റില്‍ അടച്ചിട്ട് നിരവധി യുവാക്കള്‍ക്ക് കാഴ്ചവെച്ചു. മാസം നാലുലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് ഗുര്‍ഗാവൂണ്‍ സ്വദേശിനിയായ യുവതിയെ അഞ്ജലി ദുബൈയിലെത്തിച്ചത്.
ദുബൈ ഫാഷന്‍ ഡിസൈനറെ 13 യുവാക്കള്‍ ചേര്‍ന്ന് 25 ദിവസം കൂട്ടബലാല്‍സംഗം ചെയ്തുജൂണ്‍ 27ന് അപാര്‍ട്ടുമെന്റില്‍ നിന്നും രക്ഷപ്പെട്ട യുവതി മുംബൈയില്‍ മടങ്ങിയെത്തി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
അതേസമയം പണം തട്ടിയെടുക്കാന്‍ യുവതി കരുതിക്കൂട്ടി തന്നെ കേസില്‍ കുടുക്കുകയാണെന്ന് അഞ്ജലി ആരോപിച്ചു. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
SUMMARY: A 27-year-old fashion designer, who was lured to Dubai with dreams of professional success, was forced into prostitution and repeatedly raped over 25 days. According to the police, a Khar-based boutique owner took her to Dubai on the pretext of giving her a lucrative job, but subsequently forced her into prostitution.
Keywords: Anjali Agrawal, Anjali Vinod Kumar Dey, Avinash Dubey, Crime, Dubai, Dubai police, Khar police, Mumbai, Rajendra Tendulkar, Rape
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia