അടൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ്; സുഹൃത്ത് കസ്റ്റഡിയിൽ

 
adoor woman found dead suspicious friend in custody

Image Credit: Photo from WhatsApp/ Enhanced by Pixverse

ADVERTISEMENT

● അടൂർ കോട്ടമുകൾ സ്വദേശിനി ഷെഹന ആണ് മരിച്ചത്
● സംഭവ സമയത്ത് സുഹൃത്ത് വീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു
● മരിച്ച യുവതിയുടെയും സുഹൃത്തിൻ്റെയും ശരീരത്തിൽ രക്തപ്പാടുകൾ കണ്ടെത്തി

അടൂർ: (KVARTHA) പത്തനംതിട്ട അടൂരിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അടൂർ കോട്ടമുകൾ സ്വദേശിനി ഷെഹന (31) ആണ് മരിച്ചത്. കോവണിപ്പടിയിൽ ഷാളിൽ തൂങ്ങിയ നിലയിലാണ് യുവതിയെ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. 

അസ്വാഭാവിക മരണമെന്ന നിലയിലാണ് അന്വേഷണം. സംഭവത്തിൽ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു യുവതി. സംഭവ സമയത്ത് ആൺ സുഹൃത്ത് വീട്ടിൽ ഉണ്ടായിരുന്നു.

Aster mims 04/11/2022

ജൂലൈ 13 തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ഷെഹനയുടെ വീട്ടിൽ നിന്നും ബഹളം കേട്ടതിനെത്തുടർന്ന് നാട്ടുകാർ അടൂർ നഗരസഭാ കൗൺസിലറെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ സംഭവസ്ഥലത്തെത്തിയ കൗൺസിലർ വീടിനുള്ളിലുണ്ടായിരുന്ന ആൺ സുഹൃത്തിനോട് കതക് തുറക്കാൻ ആവശ്യപ്പെടുകയും വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. ഉടൻ തന്നെ അടൂർ പൊലീസിനെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.

ശരീരത്തിൽ രക്തപ്പാടുകൾ

മരിച്ച ഷെഹനയുടെയും യുവാവിൻ്റെയും ശരീരത്തിൽ രക്തപ്പാടുകൾ കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രദ്ധിക്കുക: സ്വയം ജീവനെടുക്കുന്നത് ഒരു പരിഹാരമല്ല. മാനസിക സമ്മർദ്ദമോ നിരാശയോ അനുഭവപ്പെടുന്നവർ സഹായം തേടണം. ദിശ ഹെൽപ്പ്‌ലൈൻ: 1056 / 0471-2552056 ടെലിമാനസ്: 14416

പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: Adoor police probe the suspicious hanging death of a 31-year-old woman.

#PathanamthittaNews #Adoor #CrimeNews #KeralaPolice #LocalNews #AdoorNews #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia