SWISS-TOWER 24/07/2023

Found Dead | 10 വയസുകാരന്റെ മൃതദേഹം കനാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പിതാവിന്റെ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്

 


ചണ്ഡീഗഡ്: (www.kvartha.com) പഞ്ചാബില്‍ 10 വയസുകാരന്റെ മൃതദേഹം കനാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ധന്ധാരി ഖുര്‍ദിലെ ലേബര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയായ അമരീന്ദര്‍കുമാറിന്റെ മകന്‍ അമിത്കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലുധിയാന ജില്ലയിലെ ഫോകല്‍ പോയിന്റ് ഏരിയയിലാണ് സംഭവം.
Aster mims 04/11/2022

പിതാവിന്റെ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. നീലോണ്‍ കനാലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ധന്ധാരി ഖുര്‍ദ് സ്വദേശിയായ മുകേഷ് കുമാറിനെയും കൂട്ടാളി വികാസ് കുമാറിനെയും കേസില്‍ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി. സാഹ്നെവാള്‍ വിമാനത്താവളം റോഡില്‍ വച്ചാണ് ഇരുവരും പിടിയിലായത്.

Found Dead | 10 വയസുകാരന്റെ മൃതദേഹം കനാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പിതാവിന്റെ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ജൂണ്‍ 15നാണ് കുട്ടിയെ കാണാതായത്. അയല്‍വാസിയായ മുകേഷിന്റെ ക്വാര്‍ടേഴ്‌സിലേക്ക് പോയ അമിത് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന്, പിതാവ് മകനെ അന്വേഷിച്ച് ചെന്നപ്പോള്‍ മുകേഷിന്റെ വീട് പൂട്ടിക്കിടക്കുകയായിരുന്നു. വൈകിട്ടോടെ പ്രതിയായ മുകേഷില്‍ നിന്ന് ഒന്നര ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍ അമരീന്ദറിന് വന്നു. തുടര്‍ന്ന്, ഇദ്ദേഹം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

പണം കൊടുത്തില്ലെങ്കില്‍ മകനെ കൊല്ലുമെന്ന ഭീഷണിയുണ്ടായതായും പിതാവ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ഫോകല്‍ പോയിന്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണവും ആരംഭിച്ചു. അതേസമയം, 15ന് രാത്രി തന്നെ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം പിന്നീട് നീലോണ്‍ കനാലില്‍ ഉപേക്ഷിച്ചതായും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

Keywords:  News, National, Crime, Police, Killed, Missing, Boy, Father, friend, Case, Arrest, Death, Complaint, 10 year old boy found dead in Punjab.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia