കണ്ണൂരിൽ തെരുവുനായയുടെ ആക്രമണം: 20 പേർക്ക് കടിയേറ്റു, നഗരം ഭീതിയിൽ


● 20-ൽ അധികം പേർക്ക് കടിയേറ്റു.
● പ്ലസ് വൺ വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടുന്നു.
● ഭൂരിഭാഗം പേർക്കും കാലിലാണ് കടിയേറ്റത്.
● രാവിലെ 11:30 ഓടെയാണ് ആക്രമണം തുടങ്ങിയത്.
● എല്ലാവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
കണ്ണൂർ: (KVARTHA) നഗരത്തിൽ തെരുവുനായ ഭീതി പടർത്തി. ചൊവ്വാഴ്ച ഉച്ചയോടെ നിരവധി പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. കണ്ണൂർ പുതിയ ബസ് സ്റ്റാൻഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ആളുകൾക്ക് കടിയേറ്റത്.
പ്ലസ് വൺ വിദ്യാർത്ഥി നീർക്കടവിലെ അവനീത് (16), ഫോർട്ട് റോഡ് ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ കൂത്തുപറമ്പിലെ സിബിൻ (32), മുഴപ്പിലങ്ങാട് സ്വദേശി അബ്ദുൾ നാസർ (63), തളിപ്പറമ്പിലെ ഗണേഷ് കുമാർ (55), കാങ്കോലിലെ വിജിത്ത് (33), തമിഴ്‌നാട് ചിന്നസേലം സ്വദേശി ഭാഗ്യരാജ് (35), മുണ്ടേരിയിലെ റാഷിദ (22), അഞ്ചരക്കണ്ടിയിലെ റജിൽ (19), എസ്.ബി.ഐ ജീവനക്കാരൻ രജീഷ് (39), എറണാകുളം സ്വദേശി രവികുമാർ (40), കണ്ണപുരത്തെ ശ്രീലക്ഷ്മി (22), കുറുവ വട്ടക്കുളത്തെ അജയകുമാർ (60), വാരം സ്വദേശി സുഷിൽ (30), കൂത്തുപറമ്പിലെ സഹദേവൻ (61), കീഴറയിലെ ഹമീദ് (70), രാമന്തളിയിലെ പവിത്രൻ (71), കടമ്പൂരിലെ അശോകൻ (60), നായാട്ടുപാറ സ്വദേശി സീന (52), കൂത്തുപറമ്പിലെ മനോഹരൻ (66), പുതിയതെരുവിലെ വിജിന (37), കൊട്ടിയൂരിലെ സാജു (65), വിദ്യാർത്ഥിനിയായ കാഞ്ഞങ്ങാട്ടെ ലെനന്ദന (21), മണിക്കടവിലെ ജിനോ (46) തുടങ്ങി 20-ൽ അധികം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്.
ഇവരെല്ലാവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഭൂരിഭാഗം പേർക്കും കാലിനാണ് കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 11:30 ഓടെയാണ് നായയുടെ ആക്രമണം ആരംഭിച്ചത്. ഉച്ചയ്ക്ക് ഒരു മണിക്കും നായയുടെ കടിയേറ്റ് ജില്ലാ ആശുപത്രിയിൽ ആളുകൾ ചികിത്സ തേടിയിട്ടുണ്ട്.
കണ്ണൂരിലെ തെരുവുനായ ആക്രമണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Over 20 people bitten by a stray dog in Kannur city, creating panic.
#Kannur #StrayDogAttack #Kerala #PublicSafety #RabiesAlert #AnimalControl