സാം­സ്­കാരി­ക നഗ­രം മാ­ലി­ന്യ­ത്തി­ന്റെ പി­ടി­യില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


സാം­സ്­കാരി­ക നഗ­രം മാ­ലി­ന്യ­ത്തി­ന്റെ പി­ടി­യില്‍ തൃശ്ശൂര്‍: നഗരസഭയിലെ മാ­ലിന്യ­സംസ്‌കരണം കാര്യക്ഷമമല്ലാത്തതിനാല്‍ ജനങ്ങള്‍ വലയുകയാണ്. ലാലൂര്‍ സമരം ജില്ലയിലൊട്ടാകെ പ്രതിഫലിച്ചതോടെ നഗരം മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ജ­നു­വ­രി 23­ന് ലാ­ലൂ­രി­ലേ­ക്ക് മാ­ലിന്യം കൊ­ണ്ടു­വ­രുന്ന­ത് ജ­ന­ങ്ങള്‍ തട­ഞ്ഞ­തോ­ടെ­യാ­ണ് മാ­ലി­ന്യ­സം­സ്­ക്കര­ണം താ­റു­മാ­റാ­യ­ത്. ന­ഗ­ര­ത്തി­ന്റെ ഹൃ­ദ­യമാ­യ ശ­ക്ത­സ്­റ്റാന്റ് പ­രിസ­രം മാ­ലി­ന്യ­ത്താല്‍ മൂടി­ക്കി­ട­ക്കു­ക­യാണ്.

പ­ച്ചക്ക­റി മാര്‍­ക്കറ്റ്, മ­ത്സ്യ­മാര്‍­ക്കറ്റ്, പു­ത്തന്‍പ­ള്ളി പ­രിസ­രം എ­ന്നി­വി­ട­ങ്ങ­ളില്‍ മാ­ലിന്യം കു­ന്നു­കൂ­ടി കി­ട­ക്കു­ക­യാണ്.
മാലിന്യം നീക്കംചെയ്യാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടാവാത്തതിനാല്‍ ജില്ലയിലൊട്ടാകെ പകര്‍ച്ച വ്യാധികള്‍ പിടിപെട്ടിട്ടുണ്ട്.
മു­ക്കിലും മൂ­ല­യിലും കു­മി­ഞ്ഞു­കൂടി­യ മാ­ലി­ന്യ­ത്തില്‍ എ­ലിയും കൊ­തുകും ഈ­ച്ചയും പെ­രു­കി. ഡെ­ങ്കി­പ­നിയും മ­ലേ­റി­യയും തു­ടര്‍­ക്ക­ഥ­യാ­വു­ക­യാണ്. നഗ­രം രോ­ഗ­ങ്ങ­ളു­ടെ പി­ടി­യി­ലാ­ണെ­ന്ന­റി­യി­ച്ച് ആ­രോ­ഗ്യ­വ­കു­പ്പ് ന­ഗ­ര­സ­ഭ­യ്ക്ക് നോ­ട്ടീ­സ് നല്‍­കി. ഒ­ന്നല്ല ആ­റെണ്ണം. എ­ന്നിട്ടും കു­റ്റ­ക­രമാ­യ അ­നാ­സ്ഥ­യാ­ണ് മാ­ലി­ന്യ നിര്‍­മാര്‍­ജ­ന­ത്തി­ന്റെ കാ­ര്യ­ത്തില്‍ ന­ഗര­സ­ഭ കാ­ണി­ക്കു­ന്നത്.
കോഴിക്കടകളില്‍ നിന്നും പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നും പുറം തള്ളുന്ന മാലിന്യ­ങ്ങള്‍ ബ­സ് സ്റ്റാന്റിലും റോഡരികിലും കുന്നുകൂടി കിടക്കുകയാണ്. പ­ടി­ഞ്ഞാ­റേ­കോ­ട്ട­യില്‍ നി­ന്ന് വ­ട­ക്കോ­ട്ട് റോ­ഡിന് കി­ഴ­ക്കേ അ­രി­കു മു­ഴു­വന്‍ മാ­ലിന്യം മാ­ത്ര­മാണ്. മാ­ലി­ന്യ­ത്താല്‍ ചു­റ്റ­പ്പെ­ട്ടു കി­ട­ക്കു­ക­യാ­ണ് കേ­ര­ള­ത്തി­ന്റെ സാം­സ്­കാരി­ക ത­ല­സ്ഥാ­നം.

സം­സ്ഥാ­ന­കേ­ര­ളോ­ത്സ­വവും അ­ന്താ­രാ­ഷ്ട്ര­നാ­ട­കോ­ത്സവും പ­ടി­വാ­തില്‍­ക്ക­ലെ­ത്തി നില്‍­ക്കു­ന്ന സാ­ഹ­ച­ര്യ­ത്തില്‍ സാം­സ്­കാ­രിക ന­ഗ­ര­ത്തി­ലെ മാ­ലി­ന്യ­മ­ല ന­ഗ­ര­സ­ഭ­യ്­ക്ക് എ­ടു­ത്തു­മാ­റ്റാന്‍ ക­ഴി­ഞ്ഞി­ല്ലെ­ങ്കില്‍ അ­തി­ഥി­കള്‍­ക്ക് മു­ന്നില്‍ നാ­റാ­നാ­യി­രിക്കും തൃ­ശൂ­രി­ന്റെ വിധി.

Keywords : Thrissur, Health, Municipality, Waste, Market, Lalur, Epidemic, Notice, Kerala, Malayalam News, Waste dumping issue in Thrissur
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia