ട്രാന്‍­സ്­ലേ­ഷ­നല്‍ ഹെല്‍­ത്ത് സ­യന്‍­സ്: ദേശീ­യ സെ­മി­നാര്‍ മാര്‍­ച്ച് 18നു തു­ടങ്ങും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരു­വ­ന­ന്ത­പുരം: മാര്‍­ച്ച് 18നു മാ­സ്‌ക­റ്റ് ഹോ­ട്ട­ലില്‍ ആ­രം­ഭി­ക്കു­ന്ന ട്രാന്‍­സ്­ലേ­ഷ­നല്‍ സ­യന്‍­സ് ദേശീ­യ സെ­മി­നാ­റി­ന് ഒ­രു­ക്ക­ങ്ങള്‍ പൂര്‍­ത്തി­യായി. അ­ടിസ്ഥാ­ന ശാ­സ്­ത്ര ഗ­വേ­ഷ­ണ­ത്തെ പ്രാ­യോഗി­ക ത­ല­ത്തി­ല്‍ എങ്ങ­നെ സ­ഹാ­യിക്കാം എ­ന്ന­തി­ലേ­ക്കാ­യി­രിക്കും സെ­മി­നാ­റി­ന്റെ ഊന്നല്‍. കേ­ര­ള ബ­യോ­ടെക്‌­നോള­ജി ക­മ്മീ­ഷന്‍ ചെ­യര്‍­മാനും ശാ­സ്­ത്ര-സാ­ങ്കേതിക-പ­രി­സ്ഥി­തി-കൗണ്‍­സില്‍ (കെ.­എ­സ്.സി.എ­സ്­.ടി. ­ഇ) എ­ക്‌­സി­ക്യു­ട്ടീ­വ് വൈ­സ് പ്ര­സി­ഡന്റുമാ­യ പ്രൊ­ഫ. വി.എ­ന്‍ രാ­ജേ­ശേ­ഖ­രന്‍ പി­ള്ള രാ­വിലെ 9.45നു ഉ­ദ്­ഘാട­നം ചെ­യ്യും. ബ­യോ­ടെക്‌­നോള­ജി ക­മ്മീ­ഷ­നും ഗുര്‍ഗാ­വോ­ണിലെ ട്രാന്‍­സ്­ലേ­ഷ­നല്‍ ഹെല്‍­ത്ത് സ­യന്‍­സസ്­ ആന്‍ഡ് ടെക്‌­നോള­ജി ഇന്‍­സ്­റ്റി­റ്റിയൂ­ട്ടും ചേര്‍­ന്ന് കെ­.എ­സ്.സി.­എ­സ്.­ടി.­ഇ­യു­ടെ നേ­തൃ­ത്വ­ത്തി­ലാ­ണ് ര­ണ്ടു ദി­വ­സത്തെ സെ­മി­നാര്‍ സം­ഘ­ടി­പ്പി­ക്കു­ന്ന­ത്.

വിവി­ധ വി­ഷ­യ­ങ്ങ­ളില്‍ രാ­ജ്യ­ത്തെ പ്രമു­ഖ ശാ­സ്­ത്ര സ്ഥാ­പ­ന­ങ്ങ­ളില്‍ നി­ന്നു­ള്ള വി­ദ­ഗ്­ധര്‍ പ്ര­ബ­ന്ധ­ങ്ങള്‍­ അ­വ­ത­രി­പ്പി­ക്കും. നോണ്‍ ക­മ്യൂ­ണി­ക്ക­ബിള്‍ ഡി­സീസ­സ് ആന്‍­ഡ് ജെ­റി­യാ­ട്രി­ക് പ്രോ­ബ്ലംസ്, എന്‍­ഡോ­ക്രൈന്‍ ഡൈ­സ്­ഫ­ങ്ഷന്‍, ന്യൂ­ട്രി­ജ­നോ­മി­ക്‌­സ് ആന്‍­ഡ് ന്യൂ­ട്ര­സ്യൂ­ട്ടി­ക്കല്‍സ്, ട്രാന്‍­സ്­ലേ­ഷ­നല്‍ ക്യാന്‍­സര്‍ റി­സര്‍­ച് തു­ടങ്ങി­യ വി­ഷ­യ­ങ്ങ­ളിലും പ­കര്‍­ച്ച വ്യാ­ധി­കള്‍ വീണ്ടും ത­ല­പൊ­ക്കു­ന്ന­തി­നെ­ക്കു­റിച്ചും ഉള്‍­പെ­ടെ­യാ­യി­രി­ക്കും പ്ര­ബ­ന്ധ­ങ്ങളും ചര്‍­ച­ക­ളും. അ­ണു­മാ­ത്ര പരി­ശോ­ധ­നയും പ­ര­മ്പ­രാ­ഗ­ത വി­ജ്ഞാ­നവും എ­ന്ന വി­ഷ­യ­ത്തി­ലു­മു­ണ്ടാകും പ്ര­ബ­ന്ധം.

ട്രാന്‍­സ്­ലേ­ഷ­നല്‍ ഹെല്‍­ത്ത് സ­യന്‍­സ്: ദേശീ­യ സെ­മി­നാര്‍ മാര്‍­ച്ച് 18നു തു­ടങ്ങുംട്രാന്‍­സ്­ലേ­ഷ­നല്‍ ഹെല്‍­ത്ത് സ­യന്‍­സ്­ ആന്‍ഡ് ടെക്‌­നോള­ജി ഇന്‍­സ്­റ്റി­റ്റിയൂ­ട്ടി­ലെ ഡോ. ജി.ബി നായര്‍, ഹൈ­ദ­രാ­ബാദ് സെന്റര്‍ ഫോര്‍ സെല്ലു­ലാര്‍ ആന്‍­ഡ് മോ­ളി­ക്യു­ലാര്‍ ബ­യോ­ള­ജി­യി­ലെ ഡോ. ജി.ആര്‍ ച­ന്ദക്, ബാം­ഗ്ലൂര്‍ ഇ­ന്ത്യന്‍ ഇന്‍­സ്­റ്റി­റ്റിയൂട്ട് ഓ­ഫ് സ­യന്‍­സ­സി­ലെ ഡോ. എ­സ്. രാ­ഘ­വന്‍, ബാം­ഗ്ലൂ­രിലെ ഇന്‍­സ്­റ്റി­റ്റിയൂട്ട് ഓ­ഫ് ആ­യുര്‍വേ­ദ ആന്‍­ഡ് ഇന്റ­ഗ്രേ­റ്റീ­വ്­ മെ­ഡി­സി­നി­ലെ­ ഡോ. പ­ത്മ വെ­ങ്കട്, നോര്‍­ത്ത് പ­റ­വൂ­രി­ലെ എ­സ്.­എന്‍ ഇന്‍­സ്റ്റി­റ്റിയൂട്ട് ഓ­ഫ് മെ­ഡി­ക്കല്‍ സ­യന്‍­സ­സി­ലെ ഡോ. ജ­യ­ദീ­പ് മേ­നോന്‍ എ­ന്നി­വര്‍ സം­സാ­രി­ക്കും.

ട്രാന്‍­സ്­ലേ­ഷ­നല്‍ ഹെല്‍­ത്ത് സ­യന്‍­സില്‍ താല്‍­പ­ര്യ­മു­ള്ള­വ­രു­ടെ സം­ഘം രൂ­പീ­ക­രി­ക്കു­ന്ന­തി­നു കൂ­ടി­യാ­ണ് സെ­മി­നാര്‍ ലക്ഷ്യം വ­യ്­ക്കു­ന്നത്. കേ­ര­ള­ത്തില്‍ ഈ മേ­ഖ­ല­യില്‍ ഉ­ണ്ടാ­കേ­ണ്ട വി­കാ­സം സം­ബ­ന്ധി­ച്ച ആ­ശ­യ­ങ്ങള്‍ പ­ങ്കു­വ­യ്­ക്കു­ന്ന പാ­നല്‍ ചര്‍­ച­കളും ഉ­ണ്ടാ­കും.

അ­ടിസ്ഥാ­ന ശാ­സ്­ത്ര ഗ­വേ­ഷ­കര്‍, ക്ലി­നീ­ഷ്യന്‍­മാര്‍, ഫി­സി­ഷ്യന്‍­ ശാ­സ്­ത്ര­ജ്ഞര്‍ എ­ന്നി­വര്‍­ക്കി­ട­യില്‍ ര­ണ്ടു ദി­വസ­ത്തെ സെ­മി­നാര്‍ നല്ല കൂ­ട്ടായ്­മ സൃ­ഷ്ടി­ക്കു­മെ­ന്നു ക­രു­തു­ന്ന­തായി പ്രൊ­ഫ രാ­ജ­ശേ­ഖ­രന്‍ പി­ള്ള പ­റഞ്ഞു. കേ­ര­ള­ത്തിലും പു­റ­ത്തു­മു­ള്ള ഗ്രൂ­പ്പു­കളും സ്ഥാ­പ­ന­ങ്ങ­ളു­മാ­യി സ­ഹ­ക­ര­ണ­വും­ പ­ങ്കാ­ളി­ത്തവും ഉ­ണ്ടാ­കാ­നും ഇ­ത് സ­ഹാ­യി­ക്കു­മെ­ന്നാ­ണു പ്ര­തീക്ഷ.

ട്രാന്‍­സ്­ലേ­ഷ­നല്‍ ഗ­വേ­ഷ­ണ രംഗ­ത്തെ വി­ദ­ഗ്­ധര്‍, ഹൃ­ദ്രോ­ഗ വി­ദ­ഗ്­ധര്‍ ഉള്‍­പ്പെ­ടെ­യുള്ള ഫി­സി­ഷ്യന്‍ ശാ­സ്­ത്രജ്ഞര്‍, ഓ­ങ്കോ­ള­ജി­സ്­റ്റുകള്‍, എന്‍­ഡോ­ക്രി­നോ­ള­ജി­സ്റ്റു­കള്‍ എ­ന്നി­വരും ബ­യോ­ടെക്‌­നോ­ളജി, ബ­യോ­കെ­മി­സ്­ട്രി, മോ­ളി­ക്യു­ലാര്‍ ബ­യോ­ള­ജി, ഇ­മ്മ്യൂ­ണോ­ള­ജി, ന്യൂ­ട്രീ­ഷ്യന്‍, ജെ­ന­റ്റി­ക്‌­സ് എന്നീ മേ­ഖ­ക­ളി­ലെ ഗ­വേ­ഷ­കര്‍ പ­ങ്കെ­ടു­ക്കും.

Keywords : Thiruvananthapuram, Health, Kerala, Science, Seminar, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Sports News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia