ഉറക്കമില്ലായ്മ ക്യാന്‍സറിന് കാരണമാകാം; ക്യാന്‍സര്‍ സാധ്യത കൂടുതല്‍ സ്ത്രീകളിലെന്ന് പഠനം
May 27, 2019, 12:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 27.05.2019) സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ അധികം കാന്‍സര്‍ സാധ്യതയെന്ന് യൂറോപ്യന്‍ റെസ്പിറേറ്ററി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം. ഉറക്കക്കുറവും ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയയും കാരണം വിഷമിക്കുന്ന സ്ത്രീകളിലാണ് ക്യാന്‍സര്‍ സാധ്യത കൂടുതല്‍.
OSA അഥവാ ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ എന്നാല്‍ ഉറങ്ങുന്ന സമയത്ത് ശ്വാസകോശത്തിലെ വായു അറകള്‍ പൂര്‍ണമായോ ഭാഗികമായോ അടയുന്ന അവസ്ഥയാണ്. പ്രായം, ബോഡി മാസ് ഇന്‍ഡക്‌സ്, പുകവലി, മദ്യപാനം ഇവയെല്ലാം കണക്കിലെടുത്താലും ഒഎസ്എ ഉള്ള സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ കൂടുതലാണ് കാന്‍സര്‍ സാധ്യതയെന്നാണ് കണ്ടത്.
ലിംഗവ്യത്യാസവും ഒഎസ്എയും കാന്‍സറും തമ്മിലുള്ള ബന്ധം മുമ്പ് പഠന വിധേയമാക്കിയിട്ടില്ലെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകയായ അഥനേഷ്യ പടാക വ്യക്തമാക്കുന്നു. പഠനത്തിനായി ശേഖരിച്ചത് 19556 പേരുടെ വിവരങ്ങളാണ്. യൂറോപ്യന്‍ സ്ലീപ് അപ്നിയ ഡേറ്റാ ബേസിലെ വിവരങ്ങളില്‍ ഒഎസ്എ ബാധിച്ചവരുടെ വിവരങ്ങളും ഉള്‍പ്പെട്ടിരുന്നു. 5789 പേര്‍ പുരുഷന്മാരും 13767 പേര്‍ സ്ത്രീകളും ആയിരുന്നു. ഇവരുടെ പ്രായം, പുകവലി, മദ്യപാനശീലങ്ങള്‍, ബിഎംഐ ഇവയും പരിശോധിച്ചു.
ഈ ഘടകങ്ങളെല്ലാം കാന്‍സര്‍ വരാനുള്ള സാധ്യതയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഒഎസ്എ ഉള്ള സ്ത്രീകള്‍ക്ക് കാന്‍സര്‍ ഉള്ളതായാണ് കണ്ടത്. ഒഎസ്എയുടെ ലക്ഷണങ്ങളായ ഉറക്കം തൂങ്ങല്‍, കൂര്‍ക്കം വലി, രാത്രിയില്‍ ശ്വാസം നിന്നു പോകുക ഇതെല്ലാം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പുരുഷന്മാരിലാണ്. എന്നാല്‍ മറ്റ് ലക്ഷണങ്ങളായ ക്ഷീണം, ഇന്‍സോമ്‌നിയ, വിഷാദം, രാവിലെ യുള്ള തലവേദന ഇവയെല്ലാം കൂടുതല്‍ സ്ത്രീകളിലായിരുന്നു.
കാന്‍സര്‍ വരാന്‍ സാധ്യതയുള്ള മറ്റ് ഘടകങ്ങളായ ശാരീരിക പ്രവര്‍ത്തനം, വൈവാഹികാവസ്ഥ, വിദ്യാഭ്യാസം, തൊഴില്‍ ഇവയൊന്നും ഈ പഠനം കണക്കിലെടുത്തില്ല. ഒഎസ്എ കാന്‍സറിന് കാരണമാകുമെന്നല്ല, ഒഎസ്എയും കാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്നും ഈ രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നുമാണ് പഠനം പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sleep Apnea Tied to Increased Cancer Risk, Kochi, News, Kerala, Health, Cancer, Women
OSA അഥവാ ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ എന്നാല്‍ ഉറങ്ങുന്ന സമയത്ത് ശ്വാസകോശത്തിലെ വായു അറകള്‍ പൂര്‍ണമായോ ഭാഗികമായോ അടയുന്ന അവസ്ഥയാണ്. പ്രായം, ബോഡി മാസ് ഇന്‍ഡക്‌സ്, പുകവലി, മദ്യപാനം ഇവയെല്ലാം കണക്കിലെടുത്താലും ഒഎസ്എ ഉള്ള സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ കൂടുതലാണ് കാന്‍സര്‍ സാധ്യതയെന്നാണ് കണ്ടത്.
ലിംഗവ്യത്യാസവും ഒഎസ്എയും കാന്‍സറും തമ്മിലുള്ള ബന്ധം മുമ്പ് പഠന വിധേയമാക്കിയിട്ടില്ലെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകയായ അഥനേഷ്യ പടാക വ്യക്തമാക്കുന്നു. പഠനത്തിനായി ശേഖരിച്ചത് 19556 പേരുടെ വിവരങ്ങളാണ്. യൂറോപ്യന്‍ സ്ലീപ് അപ്നിയ ഡേറ്റാ ബേസിലെ വിവരങ്ങളില്‍ ഒഎസ്എ ബാധിച്ചവരുടെ വിവരങ്ങളും ഉള്‍പ്പെട്ടിരുന്നു. 5789 പേര്‍ പുരുഷന്മാരും 13767 പേര്‍ സ്ത്രീകളും ആയിരുന്നു. ഇവരുടെ പ്രായം, പുകവലി, മദ്യപാനശീലങ്ങള്‍, ബിഎംഐ ഇവയും പരിശോധിച്ചു.
ഈ ഘടകങ്ങളെല്ലാം കാന്‍സര്‍ വരാനുള്ള സാധ്യതയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഒഎസ്എ ഉള്ള സ്ത്രീകള്‍ക്ക് കാന്‍സര്‍ ഉള്ളതായാണ് കണ്ടത്. ഒഎസ്എയുടെ ലക്ഷണങ്ങളായ ഉറക്കം തൂങ്ങല്‍, കൂര്‍ക്കം വലി, രാത്രിയില്‍ ശ്വാസം നിന്നു പോകുക ഇതെല്ലാം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പുരുഷന്മാരിലാണ്. എന്നാല്‍ മറ്റ് ലക്ഷണങ്ങളായ ക്ഷീണം, ഇന്‍സോമ്‌നിയ, വിഷാദം, രാവിലെ യുള്ള തലവേദന ഇവയെല്ലാം കൂടുതല്‍ സ്ത്രീകളിലായിരുന്നു.
കാന്‍സര്‍ വരാന്‍ സാധ്യതയുള്ള മറ്റ് ഘടകങ്ങളായ ശാരീരിക പ്രവര്‍ത്തനം, വൈവാഹികാവസ്ഥ, വിദ്യാഭ്യാസം, തൊഴില്‍ ഇവയൊന്നും ഈ പഠനം കണക്കിലെടുത്തില്ല. ഒഎസ്എ കാന്‍സറിന് കാരണമാകുമെന്നല്ല, ഒഎസ്എയും കാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്നും ഈ രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നുമാണ് പഠനം പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sleep Apnea Tied to Increased Cancer Risk, Kochi, News, Kerala, Health, Cancer, Women
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

